Connect with us

Kerala

’ഊര്’ വാക്ക് കൈവിടാനാകില്ല, പദ്ധതികളെ ബാധിക്കുമെന്ന് പട്ടികവർഗ വിഭാഗം

Published

on

Share our post

രാജപുരം: പട്ടിക ഗോത്രവർഗവിഭാഗങ്ങൾ കുടുംബങ്ങളായി കഴിയുന്ന ഇടങ്ങളെ വിളിച്ചിരുന്ന ‘ഊര്’ എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംഘടനകൾ. പേര് മാറ്റുന്നത് പട്ടികവർഗമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾ അട്ടിമറിക്കുന്നതിനടക്കം കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. ‘ഊര്’ നിലനിർത്തണമെന്നാവശ്യപ്പെട്ട് അവർ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനെയും സമീപിച്ചു.പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മുൻ മന്ത്രി കെ.രാധാകൃഷ്ണനാണ് ആദിവാസി സങ്കേതങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ നടപടിയെടുത്തത്. ആദിവാസി സമൂഹം കാലങ്ങളായി ഉപയോഗിച്ചിരുന്ന സങ്കേതം, ഊര് എന്നിവയും ഇതോടൊപ്പം ഒഴിവാക്കി. പകരം ഉന്നതി, നഗർ, പ്രകൃതി തുടങ്ങിയവയോ പ്രാദേശികമായ പേരുകളോ ഉപയോഗിക്കാനും ഉത്തരവിറക്കി. ഈ മാറ്റം പ്രശ്നമാകുമെന്നാണ് പട്ടികവർഗ വിഭാഗങ്ങൾ പറയുന്നത്.

തനതായ ഭാഷ, വിശ്വാസം, ആചാരം, ജീവിതരീതി, കൂട്ടായ്മാബോധം തുടങ്ങിയ സവിശേഷതയും ഭരണഘടനാ പരിരക്ഷയും ആവശ്യമുള്ള ഗോത്രവിഭാഗങ്ങളെയാണ് സർക്കാർ, പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2011-ലെ സെൻസസ് പ്രകാരം 37 വിഭാഗങ്ങളിലായി 4,84,839 ആണ് സംസ്ഥാനത്തെ പട്ടികവർഗ ജനസംഖ്യ. കാലങ്ങളായി അവർ കഴിയുന്ന ഇടങ്ങൾ അറിയപ്പെട്ടിരുന്ന ഊര് എന്ന പേര് അംഗീകൃത സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടില്ലാതെ മാറ്റിയെന്നാണ് ഇവരുടെ പരാതി.

ഊരുകൂട്ടത്തെയും ബാധിക്കും

ആദിവാസി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച പരമാധികാര സമിതിയാണ് ഊരുകൂട്ടം. ഊര് എന്ന പേര് മാറ്റുന്നതോടെ പട്ടികവർഗമേഖലയിൽ കേന്ദ്രസഹായം ലഭിക്കുന്നതിനടക്കം തടസ്സമാകുമെന്നും ഊരുകൂട്ടത്തിന്റെ പരമാധികാരംതന്നെ ഇല്ലാതാകാൻ കാരണമാകുമെന്നും പട്ടികവർഗ സംഘടനകൾ പറയുന്നു. പരമ്പരാഗത നിയമനിർമാണ സഭയായ ഊരുകൂട്ട യോഗത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്നും ആശങ്കയുണ്ട്.

പരമ്പരാഗതമായി ഓരോ ഗോത്രവിഭാഗവും അവരുടെ മേഖലയെ തുളു ഭാഷയിൽ സ്ഥലം എന്നർഥമുള്ള ‘ഊര്’ എന്നാണ് വിളിക്കുന്നത്. ദ്രാവിഡ ഭാഷാപദമായ ‘ഊര്’ എന്ന വാക്ക് സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും അടയാളമായാണ് ഗോത്രവിഭാഗങ്ങൾ കാണുന്നത്. ഊര് എന്നപേര് ഒഴിവാക്കുന്നത് ഊരുകൂട്ട സമിതിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇവർ പറയുന്നു.

കാര്യമായ പഠനമില്ലാതെയും ചര്‍ച്ച നടത്താതെയും പേരുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ദളിത് സമുദായമുന്നണി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൃഷ്ണന്‍ മൂപ്പില്‍ പറഞ്ഞു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!