IRITTY
കോട്ടയം തമ്പുരാന്‍ കഥകളി ഉത്സവം നാലാം ദിവസത്തിലേക്ക്

ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര മുറ്റത്ത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവം നടന്നുവരുന്നത്.
ശനിയാഴ്ച കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കിര്‍മ്മീരവധം ആട്ടക്കഥയുടെ ആദ്യഭാഗമാണ് അരങ്ങിലെത്തിയത്. ധര്‍മ പുത്രരായി കലാമണ്ഡലം ബാലസുബ്രമണ്യന്‍ അരങ്ങത്ത് ശോഭിച്ചപ്പോള്‍ പാണ്ഡവ പത്‌നി പഞ്ചാലിയായി സദനം വിജയനും അരങ്ങില്‍ നിറഞ്ഞുനിന്നു. കലാമണ്ഡലം മഹേന്ദ്രന്‍ (ധൗമ്യന്‍), കലാ. അജീഷ് (ആദിത്യന്‍), കലാ. മുകുന്ദന്‍ (ശ്രീകൃഷ്ണന്‍), കലാ. നാരായണന്‍കുട്ടി (സുദര്‍ശനന്‍), കലാ.രവികുമാര്‍ (ദുര്‍വാസാവ്), കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്‍ ( രാണാം ധര്‍മപുത്രര്‍) എന്നിവര്‍ വേഷമിട്ടു.
കോട്ടക്കല്‍ മധുവും കലാ. ജയ്പ്രകാശും കോട്ടക്കല്‍ സന്തോഷും കലാ. പ്രണവും ( പൊന്നാനിയും ശിങ്കിടിയുമായി പിന്നണിയില്‍ സംഗീതത്തിലൂടെ അരങ്ങളിലെ ഭാവങ്ങള്‍ക്ക് മികവ് പകര്‍ന്നു. ചെണ്ടയില്‍ കഥകളി മേളത്തിലെ ആചാര്യന്‍ കൂടിയായ കലാ. ഉണ്ണികൃഷ്ണന്‍ നടന്മാരുടെ ചലനങ്ങള്‍ക്ക് ഓളം സൃഷ്ടിച്ചു. കലാ. നന്ദകുമാറും കലാ. സുധീഷും ചെണ്ടിയില്‍ ആശാനോടോപ്പം നിന്നു. മദ്ദളത്തില്‍ കോട്ടക്കല്‍രവിയും കലാ.വേണുഗോപാലനും, കലാ.സുധീഷും മേളകൊഴുപ്പേകി. ചുട്ടിയില്‍ കലാ. സതീശനും, സദനം വിവേകും അണിയറ നിയന്ത്രിച്ചു.
ആട്ടക്കഥകള്‍ പൂര്‍ണമായാണ് അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടി കഥകളി ഉത്സവത്തിനുണ്ട്. കേന്ദ്ര സാസംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള തഞ്ചാവൂര്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും മൃദംഗശൈലേശ്വരി ക്ഷേത്രവും ചേര്‍ന്ന് കഥകളി ആചാര്യന്‍ പദ്മശ്രീ സദനം ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാ.ഗോപാലകൃഷ്ണനാണ് പരിപാടിയുടെ ഏകോപനം. ഞായറാഴ്ച നടക്കുന്ന കഥകളി ഉത്സവത്തില്‍ കിര്‍മീരവധം ശാര്‍ദൂലന്‍ മുതല്‍വധം വരെയുള്ള രണ്ടാം ഭാഗമാണ് അരങ്ങിലെത്തുക.
IRITTY
പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി


ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്. ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ് വെള്ളം താഴ്‌ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്.
IRITTY
ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ


ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.
ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
IRITTY
ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി


ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്‌പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കടയുടമ അബ്ദുള്‍ നാസറിനെതിരെയും കടയ്ക്ക് മുന്നില്‍ തന്നെ മുറുക്കാന്‍ കട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ചൗഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്