Connect with us

IRITTY

കോട്ടയം തമ്പുരാന്‍ കഥകളി ഉത്സവം നാലാം ദിവസത്തിലേക്ക്

Published

on

Share our post

ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര മുറ്റത്ത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവം നടന്നുവരുന്നത്.

ശനിയാഴ്ച കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കിര്‍മ്മീരവധം ആട്ടക്കഥയുടെ ആദ്യഭാഗമാണ് അരങ്ങിലെത്തിയത്. ധര്‍മ പുത്രരായി കലാമണ്ഡലം ബാലസുബ്രമണ്യന്‍ അരങ്ങത്ത് ശോഭിച്ചപ്പോള്‍ പാണ്ഡവ പത്‌നി പഞ്ചാലിയായി സദനം വിജയനും അരങ്ങില്‍ നിറഞ്ഞുനിന്നു. കലാമണ്ഡലം മഹേന്ദ്രന്‍ (ധൗമ്യന്‍), കലാ. അജീഷ് (ആദിത്യന്‍), കലാ. മുകുന്ദന്‍ (ശ്രീകൃഷ്ണന്‍), കലാ. നാരായണന്‍കുട്ടി (സുദര്‍ശനന്‍), കലാ.രവികുമാര്‍ (ദുര്‍വാസാവ്), കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്‍ ( രാണാം ധര്‍മപുത്രര്‍) എന്നിവര്‍ വേഷമിട്ടു.

കോട്ടക്കല്‍ മധുവും കലാ. ജയ്പ്രകാശും കോട്ടക്കല്‍ സന്തോഷും കലാ. പ്രണവും ( പൊന്നാനിയും ശിങ്കിടിയുമായി പിന്നണിയില്‍ സംഗീതത്തിലൂടെ അരങ്ങളിലെ ഭാവങ്ങള്‍ക്ക് മികവ് പകര്‍ന്നു. ചെണ്ടയില്‍ കഥകളി മേളത്തിലെ ആചാര്യന്‍ കൂടിയായ കലാ. ഉണ്ണികൃഷ്ണന്‍ നടന്മാരുടെ ചലനങ്ങള്‍ക്ക് ഓളം സൃഷ്ടിച്ചു. കലാ. നന്ദകുമാറും കലാ. സുധീഷും ചെണ്ടിയില്‍ ആശാനോടോപ്പം നിന്നു. മദ്ദളത്തില്‍ കോട്ടക്കല്‍രവിയും കലാ.വേണുഗോപാലനും, കലാ.സുധീഷും മേളകൊഴുപ്പേകി. ചുട്ടിയില്‍ കലാ. സതീശനും, സദനം വിവേകും അണിയറ നിയന്ത്രിച്ചു.

ആട്ടക്കഥകള്‍ പൂര്‍ണമായാണ് അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടി കഥകളി ഉത്സവത്തിനുണ്ട്. കേന്ദ്ര സാസംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള തഞ്ചാവൂര്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും മൃദംഗശൈലേശ്വരി ക്ഷേത്രവും ചേര്‍ന്ന് കഥകളി ആചാര്യന്‍ പദ്മശ്രീ സദനം ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാ.ഗോപാലകൃഷ്ണനാണ് പരിപാടിയുടെ ഏകോപനം. ഞായറാഴ്ച നടക്കുന്ന കഥകളി ഉത്സവത്തില്‍ കിര്‍മീരവധം ശാര്‍ദൂലന്‍ മുതല്‍വധം വരെയുള്ള രണ്ടാം ഭാഗമാണ് അരങ്ങിലെത്തുക.


Share our post

IRITTY

അറ്റകുറ്റപ്പണികൾ നിർത്തി ; ദുരിതപാതയായി മാക്കൂട്ടം ചുരം പാത

Published

on

Share our post

ഇരിട്ടി: തലശ്ശേരി – മൈസൂർ അന്തർസംസ്ഥാന പാതയുടെ ഭാഗവും കർണ്ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാത യാത്രക്കാർക്ക് ദുരിത പാതയായി മാറി. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഓടിക്കാൻ വയ്യാത്തവിധം അതീവ ദുർഘടാവസ്ഥയിലായി. ആറുമാസം മുൻമ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയിൽ നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് യാത്രക്കാർ.

കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകർന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന് മുൻമ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകർച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുൻപ് റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുയും പ്രവർത്തി ഉദ്‌ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരൻ പണി നിർത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാല വർഷം വീണ്ടും മുന്നിലെത്തി നിൽക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കിൽ റോഡിൽ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക.

രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്. വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുൻമ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.പാടേ തകർന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്കരമായതോടെ ഗതാഗതം പാടെ നിർത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വർഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡിൽ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്‌. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾപോലും റോഡിൽ നടന്നിട്ടില്ല. പരാതികൾ ഉയരുമ്പോൾ വലിയ കുഴികൾ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്. അന്തർ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാന വർധനവും ഈ പാതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വലിയ കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണ വേലികളും പൂർണ്ണമായും തകർന്നു. ഏറെയും മലയാളികൾ കടന്നു പോകുന്ന റോഡിൽ വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇരു വശങ്ങളിലേക്കും പോകാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.


Share our post
Continue Reading

IRITTY

ഉളിക്കലില്‍ വയോജനങ്ങള്‍ക്ക് ഹാപ്പിനെസ് പാര്‍ക്ക് ഒരുങ്ങുന്നു

Published

on

Share our post

ഉളിക്കല്‍: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനെസ് പാർക്ക് ഒരുങ്ങുന്നു. ഉളിക്കല്‍-വള്ളിത്തോട് മലയോര ഹൈവേക്ക് സമീപം കേയാപറമ്ബില്‍ നൂറ്റാണ്ട് പഴക്കമുള്ള പൊതുകുളം നവീകരിച്ചാണ് ഇവിടം വയോജങ്ങള്‍ക്കായുള്ള ഹാപ്പിനെസ് പാർക്കായി മാറ്റുന്നത്. കുളത്തിനു ചുറ്റും ചെടികളും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ച്‌ പ്രദേശം മനോഹരമായ പാർക്ക് നിർമിക്കും. സുരക്ഷയ്ക്കായി കുളത്തിന് ചുറ്റം ഹാൻഡ് റെയിലുകള്‍ നിർമിക്കും. സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാൻ ഇരിപ്പടങ്ങള്‍ ക്രമികരിക്കും. അതിക്രമിച്ച്‌ കയറി ചെടികളും മറ്റും നശിപ്പിക്കാതിരിക്കാൻ പാർക്കിന് ചുറ്റും കോണ്‍ക്രീറ്റ് വേലികള്‍ സ്ഥാപിക്കും. ശുദ്ധജലത്തിനായി കുളത്തിന്‍റെ ആഴം വർധിപ്പിച്ച്‌ കല്‍പ്പടവുകള്‍ നിർമിക്കുക എന്നിങ്ങനെയാണു പദ്ധതി. ഇതിനായി പഞ്ചായത്ത് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇരിക്കൂർ മുൻ എം.എല്‍.എയും സാംസ്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫ് ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണു കാടുപിടിച്ചു കിടന്ന കുളം നവീകരിച്ചത്. നിലവിലെ കുളം ആഴം കൂട്ടി നവീകരിച്ചാല്‍ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കാൻ കഴിയുന്ന കുടിവെള്ള പദ്ധതി കൂടിയായി ഇതിനെ മാറ്റാൻ കഴിയുമെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. പാർക്കിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി വയോജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത്പ്രസിഡന്‍റ് പി.സി. ഷാജി പറഞ്ഞു.


Share our post
Continue Reading

IRITTY

അന്തരാഷ്ട്രവന ദിനം :അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്തു

Published

on

Share our post

ഇരിട്ടി: മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വനം വകുപ്പ് നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയായ ഫുഡ്, ഫോഡർ ആൻറ് വാട്ടർ മിഷന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കള സസ്യങ്ങൾ നീക്കം ചെയ്തു. അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നടന്ന സ്വയം സന്നദ്ധ പ്രവർത്തനത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ് കൊച്ചി, കെ.കെ. ചന്ദ്രൻ, സജീവൻ തെന്നിയാടൻ, എം. രാജൻ, ആറളം റേഞ്ചിലെ ബെറ്റ് ഫോറസ്റ്റ് ഓഫീസർമാർ, താത്കാലിക വാച്ചർമാർ ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!