Connect with us

Kerala

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണം

Published

on

Share our post

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കർശന നിർദ്ദേശം. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഡ്യൂട്ടിക്കിടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർവീസ് ചട്ടം ഓർമ്മിപ്പിച്ചുകൊണ്ടാണ് സർക്കുലർ ഇറക്കിയത്. ക്രമക്കേട് കാട്ടുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ സി.എച്ച്‌.നാഗരാജു മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികള്‍ വകുപ്പ് മേധാവിക്ക് ലഭിക്കുന്നുണ്ടെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശത്തില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാറും നിർദ്ദേശം നല്‍കിയിരുന്നു.


Share our post

Kerala

ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Published

on

Share our post

ചുരങ്ങളിലൂടെയുള്ള യാത്ര തടസപ്പെട്ടാല്‍ വയനാട് പിന്നെ ഒറ്റയ്ക്കായി, ജില്ല നേരിടുന്ന ഗതാഗത പ്രതിസന്ധിയെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. ചുരം കയറാതെയും ഇറങ്ങാതെയും സഞ്ചരിക്കണമെന്ന വയനാട്ടുകാരുടെ സ്വപ്‌നങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്.പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ്, പിപ്പിലിത്തോട്-മരുതിലാവ് തളിപ്പുഴ റോഡ് ഇങ്ങനെ ബദല്‍പ്പാതകള്‍ പരിഗണനയിലുണ്ട്. നടപടികള്‍ പുരോഗമിക്കുന്നുവെന്ന പതിവു പറച്ചിലുകള്‍ക്കപ്പുറം ഒന്നുമില്ല. ചര്‍ച്ചകള്‍, പ്രതിഷേധങ്ങള്‍ എന്നിവയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ബദല്‍പ്പാതയെന്ന സ്വപ്നം എന്ന് യാഥാര്‍ഥ്യമാവുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല.

എന്നെങ്കിലും ശാപമോക്ഷമുണ്ടാവുമോ?

ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായുള്ള കാത്തിരിപ്പിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. 1994 സെപ്റ്റംബര്‍ 24- ന് പ്രവൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ബദല്‍പ്പാതയുടെ 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയായ ശേഷമാണ് നിലച്ചത്.

12 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോവേണ്ടതിനാല്‍ ഏറ്റെടുക്കേണ്ട 52 ഏക്കര്‍ വന ഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം വനവത്കരണത്തിന് വിട്ടുകൊടുത്തിരുന്നു. തുടര്‍ന്ന് പൂഴി ത്തോടുഭാഗത്ത് വനാതിര്‍ത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമറ്ററും നിര്‍മാണപ്രവൃത്തി നടത്തി. എന്നാല്‍, വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്ര വനംമന്ത്രാലയം തീരുമാനമെടുക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.

വനഭൂമി ലഭ്യമാക്കി റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഉപയോഗിച്ച് സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയാണ് സര്‍വേ ക്കായി മാറ്റിവെച്ചത്. സര്‍വേയുടെ ഭാഗമായുള്ള പരിശോധനയ്ക്ക് വനത്തില്‍ പ്രവേശിപ്പിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതുകാരണം സര്‍വേ നടപടികളും അനിശ്ചിതത്വത്തിലായി. സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ റോഡിനായി അനുകൂല നടപടി സ്വീകരിക്കണമെന്നുമാണ് ഇപ്പോഴത്തെ ആവശ്യം. റോഡ് യഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റ് പരിസരത്ത് സമരം തുടങ്ങിയിട്ടുതന്നെ രണ്ടു വര്‍ഷമായി.

പുരോഗതിയില്ലാതെ ചുരം ബൈപ്പാസ്

കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ വിഭാവനം ചെയ്ത ചുരം ബൈപ്പാസ് റോഡും ഫയലില്‍ത്തന്നെയാണ്. താമരശ്ശേരി ചുരംപാതയിലെ ചിപ്പിലിത്തോട് ജങ്ഷനില്‍നിന്ന് തുടങ്ങി മരുതിലാവുവഴി തളിപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 14 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ചെലവും ദൈര്‍ഘ്യവും കുറഞ്ഞതുമാണ്. കോഴിക്കോട് ജില്ലയില്‍ 4.85 ഹെക്ടര്‍ വനഭൂമിയും 21.1 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയില്‍ ഇ.എഫ്.എലും റിസര്‍വ് വനഭൂമിയുമുള്‍പ്പെടെ 12 ഹെക്ടറുമാണ് ഇതിനായി ആകെ ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതാണെങ്കിലും തുടര്‍നടപടികള്‍ കാര്യമായൊന്നുമുണ്ടായില്ല. നിലവില്‍ ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തുന്നതാണ് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതി.

അടിയന്തരാനുമതി നല്‍കണം

‘പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ സര്‍വേ നടത്താന്‍ തീരുമാനിച്ചതും തുക വകയിരുത്തിയതും വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍വേയും അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. സര്‍വേ നടത്താന്‍ അടിയന്തരാനുമതി വനംവകുപ്പ് നല്‍കണം. റോഡ് യാഥാര്‍ഥ്യമാക്കാണം.’ – ശകുന്തള ഷണ്‍മുഖന്‍ (ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ജനകീയകര്‍മസമിതി).

പ്രാധാന്യം തിരിച്ചറിയണം

‘കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ഏറ്റവും ഗതാഗതക്കുരുക്കുണ്ടാവുന്ന ഭാഗമാണ് വയനാട് ചുരം. എന്നാല്‍, ഈ ചുരംപാത ഒഴിവാക്കാനും പറ്റാത്തതാണ്. ഈ സാഹചര്യത്തില്‍ ചുരം ബൈപ്പാസിന് വലിയ പ്രസക്തിയുണ്ട്. അത് കണക്കിലെടുത്ത് ചുരം ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ നടപടിവേണം.’ – ടി.ആര്‍. ഓമനക്കുട്ടന്‍ (വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍).


Share our post
Continue Reading

Kerala

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Published

on

Share our post

ന്യൂ ഡല്‍ഹി: കേരള ഹൈക്കോടതിക്ക് സമീപത്തെ മംഗള വനം പക്ഷി സങ്കേതത്തിന്റെ മൂന്ന് അതിര്‍ത്തികൾ സീറോ ബഫര്‍ സോണ്‍ ആക്കുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളിലെ പരിസ്ഥിതി ലോല മേഖലയാണ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കരട് വിജ്ഞാപനം മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിക്കപ്പെട്ടാല്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് നീങ്ങും.

കൊച്ചിയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മംഗളവനത്തിനു ചുറ്റുമുള്ള കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലുമായി 353 സര്‍വേ പ്ലോട്ടുകളാണു പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ നിയന്ത്രണങ്ങള്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ഉള്‍പ്പടെ സാരമായി ബാധിച്ചിരുന്നു. പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൈമാറിയിരുന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈമാറിയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സീറോ ബഫര്‍ സോണ്‍ ആക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് ആര്‍ രഘു പ്രസാദ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം നല്‍കിയ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. മംഗള വനം പക്ഷി സങ്കേതത്തിന്റെ പരിഷ്‌കരിച്ച ബഫര്‍ സോണ്‍ സംബന്ധിച്ച കരട് വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ പൊതു ജനങ്ങള്‍ക്കും, സംഘടനകള്‍ക്കും 60 ദിവസം ലഭിക്കും. ഈ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആകും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.

പക്ഷിസങ്കേതമായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാല്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

പാര്‍ക്കിങ് നിര്‍മാണത്തിന് റെയില്‍വേ കനിയണം

കേരള ഹൈക്കോടതിയുടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് എറണാകുളം വില്ലേജിലെ കണയന്നൂര്‍ താലൂക്കിലെ 466.2 ചതുരശ്ര മീറ്റര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മംഗള വനത്തിലേക്ക് പോകുന്ന സലീം അലി റോഡിന് സമീപത്തുള്ള ഭൂമിയാണ് 35 വര്‍ഷത്തെ ലീസിന് സംസ്ഥാന സര്‍ക്കാരിന് നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഭൂമി വിനിയോഗിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റെയില്‍വെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്.

മംഗള വനം പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളില്‍ സിറോ ബഫര്‍ സോണ്‍ ആയാലും ഹൈക്കോടതിയുടെ പാര്‍ക്കിങ് നിര്‍മ്മാണത്തിന് റെയില്‍വേ കനിയേണ്ടി വരും. അല്ലെങ്കില്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവക്കേണ്ടി വരും.


Share our post
Continue Reading

Kerala

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.


Share our post
Continue Reading

India59 mins ago

ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

Kerala1 hour ago

ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Kannur3 hours ago

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Kerala4 hours ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala4 hours ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala4 hours ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

India4 hours ago

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Kerala4 hours ago

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Kerala5 hours ago

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Kerala6 hours ago

റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!