Connect with us

Kerala

നവോദയ വിദ്യാലയങ്ങളിൽ ലാറ്ററൽ എൻട്രി പ്രവേശനം; അവസാന തീയതി ഒക്ടോബർ 30

Published

on

Share our post

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെകീഴിലുള്ള സ്വയംഭരണസ്ഥാപനമായ നവോദയ വിദ്യാലയ സമിതി, ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ 2025-26 അധ്യയനവർഷം നികത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.ക്ലാസ് ആറുമുതൽ 12 വരെ സഹവാസരീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഒരുക്കിയാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. കോഴ്സിന് സി.ബി.എസ്.ഇ. അഫിലിയേഷനുണ്ട്. ഗ്രാമീണമേഖലകളിലെ കുട്ടികൾക്ക്, നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ നവോദയ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നു. ബോർഡിങ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്ക്, സ്റ്റേഷനറി ഉൾപ്പെടെ സൗജന്യമായാണ്‌ ഇവിടെനിന്ന് ലഭിക്കുക. ലാറ്ററൽ എൻട്രി ടെസ്റ്റ് (എൽ.ഇ.ടി.) വഴിയാണ് ഒഴിവുകൾ നികത്തുക.

യോഗ്യത

ക്ലാസ് ഒൻപത്: പ്രവേശനം തേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ താമസക്കാരായിരിക്കണം. ഇതേ ജില്ലയിലെ ഗവൺമെന്റ്/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ 2024-25ൽ എട്ടാം ക്ലാസിൽ ആയിരിക്കണം പഠനം. ജനനത്തീയതി 1.5.2010-നും 31.7.2012-നും ഇടയ്ക്കായിരിക്കണം (രണ്ടുദിവസവും ഉൾപ്പെടെ). സംവരണ വിഭാഗക്കാരുൾപ്പെടെ ഉള്ളവർക്ക് ഈ പ്രായവ്യവസ്ഥ ബാധകമാണ്.ക്ലാസ് 11: പ്രവേശനംതേടുന്ന നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഗവൺമെൻറ്്‌/ഗവൺമെൻറ്്‌ അംഗീകൃത സ്കൂളിൽ, 2024-25ൽ പത്താം ക്ലാസിൽ ആയിരിക്കണം പഠനം (2024 ഏപ്രിൽ-2025 മാർച്ച് സെഷൻ/ 2024 ജനുവരി-2024 ഡിസംബർ സെഷൻ). ജനനത്തീയതി 1.6.2008-നും 31.7.2010-നും ഇടയ്ക്കായിരിക്കണം (രണ്ടു ദിവസങ്ങളും ഉൾപ്പെടെ). ക്ലാസ് 10 പഠനവും താമസവും ഒരേ ജില്ലയിൽ ആണെങ്കിൽമാത്രമേ ഡിസ്ട്രിക്ട്‌ ലവൽ മെറിറ്റിന് പരിഗണിക്കൂ.

തിരഞ്ഞെടുപ്പ്

ഫെബ്രുവരി എട്ടിന് നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത സെലക്‌ഷൻ ടെസ്റ്റുകൾ വഴിയാകും തിരഞ്ഞെടുപ്പ്. ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് ആൻഡ് സയൻസ് എന്നിവയിൽനിന്നും; പതിനൊന്നാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് മെൻറൽ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയിൽനിന്ന്‌ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യപ്പേപ്പർ ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിൽ ലഭ്യമാക്കും.

നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ്, ഓൺലൈൻ അപേക്ഷാ ലിങ്ക് എന്നിവ ഈ ലിങ്കുകളിൽ ലഭിക്കും.

ക്ലാസ് 9: cbseitms.nic.in/2024/nvsix/
ക്ലാസ് 11: cbseitms.nic.in/2024/nvsxi_11/


Share our post

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Kerala

മാവോവാദി സന്തോഷ് പിടിയിൽ; വയനാട് മക്കിമലയിൽ ബോംബ് സ്ഥാപിച്ച കേസിലെ പ്രതി

Published

on

Share our post

ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അം​ഗമായിരുന്നു.വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് മാവോവാദി സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!