Kerala
സ്‌കൂള്‍ പഠനയാത്രകള്‍ ആഡംബരയാത്രകളാവുന്നു, ലംഘിക്കപ്പെടുന്നത് മാനദണ്ഡങ്ങള്‍

കോഴിക്കോട്: സ്‌കൂള്‍ പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മറികടക്കുന്നു. കുട്ടികള്‍ക്കുവേണ്ടത് ദൂര യാത്രകള്‍. ഒപ്പം പോകാന്‍ അധ്യാപകര്‍ തയ്യാറാവാത്ത അവസ്ഥയും.സ്‌കൂള്‍ പഠനയാത്രകള്‍ പഠനത്തിനും വിനോദത്തിനുമപ്പുറം ആഡംബര യാത്രകളാകുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുണ്ട്. അതൊക്കെ ലംഘിച്ചാണ് ഇപ്പോഴുള്ള ആഡംബരയാത്രകള്‍.”ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്. കൂടുതല്‍ ദൂരേക്ക് പോകണമെന്നാണ് പലരുടെയും നിര്‍ബന്ധം. രണ്ട് രാത്രിയെങ്കിലും വേണമെന്നാണ് പലപ്പോഴും കുട്ടികള്‍ പറയുന്നത്.
തിരിച്ചെത്തുന്നതുവരെ മനസ്സില്‍ തീയാണ്…”- ഒരു അധ്യാപകന്‍ പറഞ്ഞു. വലിയ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇപ്പോള്‍ ‘പഠനയാത്ര’കള്‍ നടത്തുന്നത്. രാത്രിയാത്ര പാടില്ലെന്ന കാര്യം മറന്നു. ഹൈദരാബാദ്, ഡല്‍ഹിപോലെ ദൂരേക്കു പോകണമെന്നാണ് പലയിടത്തെയും നിര്‍ബന്ധം. 15 വിദ്യാര്‍ഥിനികള്‍ക്ക് ഒരു അധ്യാപിക എന്ന രീതിയില്‍ ഒപ്പമുണ്ടാകണം. റിസോര്‍ട്ടുകളില്‍ താമസിക്കുന്നതിനും റീലെടുക്കുന്നതിനും മാത്രമായി യാത്രകള്‍ മാറുന്നതില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്. 3000-5000 രൂപയിലേറെയാണ് പലപ്പോഴും ഒരു കുട്ടിക്ക് ചെലവുവരുന്നത്. പോകാന്‍ പറ്റിയില്ലെങ്കില്‍ മനോവിഷമമുണ്ടാകുന്നതിനാല്‍ പണം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് കൃത്യമായി നല്‍കണം. എന്നാല്‍, എത്ര തുക ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാനദണ്ഡമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.
നിര്‍ദേശങ്ങള്‍ മറികടക്കുന്ന സാഹചര്യത്തില്‍ 2022-ലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി ഉത്തരവിറക്കിയത്. വിദ്യാഭ്യാസപ്രാധാന്യമുള്ള സ്ഥലത്തേക്കാകണം യാത്ര. ഒരു അക്കാദമികവര്‍ഷം ഇടവിട്ടോ, തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസംകൂടി ചേര്‍ത്ത് ക്രമീകരിക്കണം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അമിത തുക പാടില്ല. വലിയ തുക ഈടാക്കി യാത്ര നടത്തരുതെന്നും എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൂടി പഠനയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഈ വര്‍ഷം ജൂണില്‍ മലപ്പുറത്തെ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടിരുന്നു.വാഹനങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡമുണ്ട്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കണം പഠനയാത്ര. രാത്രിയാത്ര പാടില്ല. അനധികൃതമായി രൂപമാറ്റം വരുത്തിയ, ഉച്ചത്തിലുള്ള ശബ്ദസംവിധാനം ഉള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ യാത്രയ്ക്ക് പാടില്ല. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തരുത് തുടങ്ങി പല നിബന്ധനകളുമുണ്ട്. എന്നാല്‍, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്