Connect with us

Kerala

സ്‌കൂള്‍ പഠനയാത്രകള്‍ ആഡംബരയാത്രകളാവുന്നു, ലംഘിക്കപ്പെടുന്നത് മാനദണ്ഡങ്ങള്‍

Published

on

Share our post

കോഴിക്കോട്: സ്‌കൂള്‍ പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മറികടക്കുന്നു. കുട്ടികള്‍ക്കുവേണ്ടത് ദൂര യാത്രകള്‍. ഒപ്പം പോകാന്‍ അധ്യാപകര്‍ തയ്യാറാവാത്ത അവസ്ഥയും.സ്‌കൂള്‍ പഠനയാത്രകള്‍ പഠനത്തിനും വിനോദത്തിനുമപ്പുറം ആഡംബര യാത്രകളാകുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര നടത്തുമ്പോള്‍ വലിയ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുണ്ട്. അതൊക്കെ ലംഘിച്ചാണ് ഇപ്പോഴുള്ള ആഡംബരയാത്രകള്‍.”ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പം പോകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്. കൂടുതല്‍ ദൂരേക്ക് പോകണമെന്നാണ് പലരുടെയും നിര്‍ബന്ധം. രണ്ട് രാത്രിയെങ്കിലും വേണമെന്നാണ് പലപ്പോഴും കുട്ടികള്‍ പറയുന്നത്.

തിരിച്ചെത്തുന്നതുവരെ മനസ്സില്‍ തീയാണ്…”- ഒരു അധ്യാപകന്‍ പറഞ്ഞു. വലിയ ബസുകളില്‍ ഉയര്‍ന്ന ശബ്ദത്തോടെയാണ് ഇപ്പോള്‍ ‘പഠനയാത്ര’കള്‍ നടത്തുന്നത്. രാത്രിയാത്ര പാടില്ലെന്ന കാര്യം മറന്നു. ഹൈദരാബാദ്, ഡല്‍ഹിപോലെ ദൂരേക്കു പോകണമെന്നാണ് പലയിടത്തെയും നിര്‍ബന്ധം. 15 വിദ്യാര്‍ഥിനികള്‍ക്ക് ഒരു അധ്യാപിക എന്ന രീതിയില്‍ ഒപ്പമുണ്ടാകണം. റിസോര്‍ട്ടുകളില്‍ താമസിക്കുന്നതിനും റീലെടുക്കുന്നതിനും മാത്രമായി യാത്രകള്‍ മാറുന്നതില്‍ അധ്യാപകര്‍ക്കും ആശങ്കയുണ്ട്. 3000-5000 രൂപയിലേറെയാണ് പലപ്പോഴും ഒരു കുട്ടിക്ക് ചെലവുവരുന്നത്. പോകാന്‍ പറ്റിയില്ലെങ്കില്‍ മനോവിഷമമുണ്ടാകുന്നതിനാല്‍ പണം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. യാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് കൃത്യമായി നല്‍കണം. എന്നാല്‍, എത്ര തുക ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാനദണ്ഡമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.

നിര്‍ദേശങ്ങള്‍ മറികടക്കുന്ന സാഹചര്യത്തില്‍ 2022-ലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി ഉത്തരവിറക്കിയത്. വിദ്യാഭ്യാസപ്രാധാന്യമുള്ള സ്ഥലത്തേക്കാകണം യാത്ര. ഒരു അക്കാദമികവര്‍ഷം ഇടവിട്ടോ, തുടര്‍ച്ചയായോ പരമാവധി മൂന്ന് ദിവസമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസംകൂടി ചേര്‍ത്ത് ക്രമീകരിക്കണം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുകൂടി പോകാന്‍ പറ്റുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അമിത തുക പാടില്ല. വലിയ തുക ഈടാക്കി യാത്ര നടത്തരുതെന്നും എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെക്കൂടി പഠനയാത്രയില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഈ വര്‍ഷം ജൂണില്‍ മലപ്പുറത്തെ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടിരുന്നു.വാഹനങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡമുണ്ട്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയായിരിക്കണം പഠനയാത്ര. രാത്രിയാത്ര പാടില്ല. അനധികൃതമായി രൂപമാറ്റം വരുത്തിയ, ഉച്ചത്തിലുള്ള ശബ്ദസംവിധാനം ഉള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ യാത്രയ്ക്ക് പാടില്ല. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തരുത് തുടങ്ങി പല നിബന്ധനകളുമുണ്ട്. എന്നാല്‍, ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.


Share our post

Kerala

ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`

Published

on

Share our post

കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.

സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.


Share our post
Continue Reading

Kerala

സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു

Published

on

Share our post

ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.

ചൂട് വർധിക്കുന്നു

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.


Share our post
Continue Reading

Kerala

പത്ത് വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; 39കാരൻ പിടിയിൽ

Published

on

Share our post

തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.

തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!