India
യുദ്ധ ഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ നടന്നു, വൈദ്യസഹായം തേടി
ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.ഖമറും കുടുംബവും താമസിക്കുന്ന ടെന്റിലേക്ക് ഓപ്പറേഷന്‍ ഗാലന്റ നൈറ്റ് ടീം എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കീറിപ്പറഞ്ഞ ടെന്റില്‍ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. കുഞ്ഞനുജത്തിയെയും കൊണ്ട് എങ്ങനെയാണ് അത്രയും ദൂരം വൈദ്യസഹായം തേടി പോയതെന്ന് ഖമര്‍ സംഘടനാപ്രതിനിധികള്‍ക്ക് വിശദമാക്കി കൊടുത്തു. ഖമറിന്റെ മാതാവുമായി സംസാരിച്ച സംഘടന കുടുംബത്തിനായി പുതിയൊരു ടെന്റ് നിര്‍മിച്ചു നല്‍കി. അവശ്യസാധനങ്ങളടങ്ങിയ പെട്ടികളും അവര്‍ കൈമാറി. യു.എ.ഇയോടുള്ള സ്‌നേഹവും കൃതജ്ഞതയും ‘ഐ ലവ് യു യു.എ.ഇ’ എന്ന് ഖമര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടാണ് പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിന് വളരെ അത്യാവശ്യമായതെല്ലാം നല്‍കിയ സംഘത്തെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു ഖമര്‍.
ഗാസയുടെ ഛിന്നഭിന്നമായ തെരുവിലൂടെ തന്റെ സഹോദരിയെയും എടുത്തുകൊണ്ട് നടന്നുപോകുന്ന ഖമര്‍ സുബ്ബിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എത്ര യാതനകള്‍ സഹിച്ചാലും വൈദ്യസഹായം ലഭിക്കണമെന്ന ദൃഢനിശ്ചയത്തോടെ അനിയത്തിയെയും ഒക്കത്തേറ്റി നടന്നുപോകുന്ന ഖമറിന്റെ ദൃശ്യം അതീവവൈകാരികതയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അനിയത്തിയുടെ ഒരു കാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞായിരുന്നു ഉളളത്. പരിക്ക് കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് അനിയത്തിയെയും എടുത്ത് ഖമര്‍ നടക്കാന്‍ തീരുമാനിച്ചത്.എന്തിനാണ് അനിയത്തിയെ എടുത്തത് എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ‘അവളെ ഒരു കാറിടിച്ചു’ എന്നായിരുന്നു ഖമറിന്റെ മറുപടി. വൈദ്യസഹായം ലഭിക്കുന്നിടത്തേക്ക് എത്താനായി ഒരു മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയായിരുന്നു ഖമര്‍.അനിയത്തിയെയും എടുത്തുകൊണ്ട് നടക്കുമ്പോള്‍ ക്ഷീണിതയാവുന്നില്ലേ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ഖമര്‍ പറയുന്നുണ്ട്: ‘ഞാന്‍ ക്ഷീണിതയാണ്. ഒരു മണിക്കൂറായി ഇവളെയും എടുത്ത് നടക്കുന്നു, പക്ഷേ ഇവള്‍ക്ക് നടക്കാനാവില്ലല്ലോ’ ഗാസയില്‍ താല്‍ക്കാലിക വൈദ്യസഹായം ലഭ്യമാക്കിയിരുന്ന അല്‍ ബുറൈജ് പാര്‍ക് ലക്ഷ്യമാക്കിയാണ് ഖമര്‍ നടന്നിരുന്നത്.
നെഞ്ചുതുളയ്ക്കുന്ന ജീവിതകഥകള്‍ക്കാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന കൊച്ചുകുട്ടികളും മാതാപിതാക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് അടുത്ത നിമിഷം തങ്ങള്‍ക്ക് ജീവനുണ്ടാവുമോ എന്നുമാത്രമാണ്. 2023 ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സംഘര്‍ഷം ബോംബുകളായും ഷെല്ലുകളായും വെടിയുണ്ടകളായും ഒരു വര്‍ഷമായി ചിന്നിച്ചിതറിച്ചുകൊണ്ടിരിക്കുന്നത് എണ്ണമറ്റ ജീവനുകളെയാണ്. ഖമറിനെപ്പോലുള്ളവര്‍ സ്വന്തം മണ്ണില്‍നിന്നു വലിച്ചെറിയപ്പെടുന്നത് അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.
India
ഖുർ ആന്‍ കത്തിച്ച് പ്രതിഷേധിച്ച സാല്‍വാന്‍ മോമിക വെടിയേറ്റ് കൊല്ലപ്പെട്ടു
സ്റ്റോക്ക്ഹോം: സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മോസ്‌കിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സാൽവാൻ മോമിക വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 38 കാരനായ സാൽവാൻ മോമിക ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ക്‌ഹോമിലെ സോഡെർതാൽജെ ഏരിയയിലെ അപ്പാർട്ട്‌മെൻ്റിൽ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇറാഖി വംശജനായ സൽവാൻ മോമിക, സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അതിക്രമിച്ചുകടന്ന അഞ്ചംഗ സംഘം അദ്ദേഹത്തെ വെടിവെച്ചുകൊന്നതായി സ്വീഡിഷ് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.രാത്രി 11 മണിയോടെ നടന്ന സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണമോ പ്രതികളുടെ പേരുവിവരങ്ങളോ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഖുറാൻ കത്തിച്ച കേസിൽ സ്വീഡിഷ് കോടതി വിധി പറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൊലപാതകം. മോമികക്കെതിരെ ലോകമെമ്പാടുമുള്ള പല മുസ്ലീം രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. സ്വീഡനെതിരെയും മുസ്ലീം രാജ്യങ്ങള്‍ പ്രതിഷേധിച്ചു.2023-ൽ സ്വീഡനിൽ നിരവധി തവണ മോമിക ഇസ്‌ലാമിൻ്റെ വിശുദ്ധ ഗ്രന്ഥം കത്തിച്ചിരുന്നു. സംഭവത്തിൽ സ്വീഡിഷ് അംബാസഡറെ ഇറാഖ് പുറത്താക്കുകയും ചെയ്തു.അഭയാര്‍ഥി അപേക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മോമികയുടെ റസിഡൻസി പെർമിറ്റും സ്വീഡന്‍ റദ്ദാക്കി. ഇറാഖ് അദ്ദേഹത്തെ കൈമാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, നോർവേയിലേക്ക് താവളം മാറ്റാൻ ശ്രമിച്ചിരുന്നു.
India
ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം;വഖഫ് ഭേദഗതി,കുടിയേറ്റ ബില്ലുകള്‍ പരിഗണിക്കും
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) ബില്ലും മറ്റു മൂന്നു പുതിയ കരട് നിയമങ്ങളും ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കും. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമിതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതോടെ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അവസരം ലഭിക്കും. വഖഫ് ഭേദഗതി ബില്ലിനൊപ്പം മുസ്സല്‍മാന്‍ വഖഫ് (റദ്ദുചെയ്യല്‍) ബില്ലും അവതരിപ്പിച്ചു. ‘വിമാന വസ്തുക്കളുടെ സംരക്ഷണ ബില്‍, ‘ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്‍’, ‘ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍’ എന്നിവയും ഇൗ സമ്മേളനത്തില്‍ പരിഗണിക്കും.കഴിഞ്ഞ സെഷന്‍ മുതല്‍ ഇരുസഭകളിലും 10 ബില്ലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത്. നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് 10 നു തുടങ്ങി ഏപ്രില്‍ 4 ന് സമാപിക്കും.
India
ദുബായിൽ യാത്രയ്ക്ക് ഇനി ചെലവേറും; ഇന്ന് മുതൽ വേരിയബിൾ ടോൾ
ദുബായ് : ദുബായിലെ വാഹന യാത്രയ്ക്ക് ഇന്ന് മുതൽ ചെലവേറും. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം’ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണ് യാത്രാ ചെലവ് കൂടുക. ഒരു തവണ ഒരു ദിശയിൽ സാലിക് ഗേറ്റുകളെല്ലാം കടക്കേണ്ടിവരുന്നഒരാൾക്ക് 60 ദിർഹമും ഇരു ദിശകളിലേക്കും കടക്കേണ്ടിവരുന്നവർക്ക് 120 ദിർഹമും നൽകണം. ഇപ്പോഴിത് യഥാക്രമം 40, 80 ദിർഹമായിരുന്നു. ഇങ്ങനെ മാസത്തിൽ 26 പ്രവൃത്തി ദിവസങ്ങളിൽ വാഹനമോടിച്ച് പോകുന്ന ഒരാൾക്ക് സാലിക് ഇനത്തിൽ മാത്രം നൽകേണ്ടിവരുന്നത് 3120 ദിർഹം. ഇന്ധന വിലയും ചേർത്താൽ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇതിനായി മാറ്റിവയ്ക്കേണ്ട സ്ഥിതി.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം. ഈ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കുന്നവർക്കാണ് ഒരു സാലിക്കിന് 6 എന്ന തോതിൽ 10 സാലിക്കിന് 60 ദിർഹം നൽകേണ്ടിവരിക.രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയും സാലിക് ഗേറ്റ് കടന്നാൽ 4 ദിർഹം വീതം ഈടാക്കും. ഞായറാഴ്ചകളിലും 4 ദിർഹമാണ് ഈടാക്കുക. ദുബായിൽ ജോലി ചെയ്ത് ഷാർജയിൽ താമസിക്കുന്നവർ സാലിക്കിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒന്നുകിൽ വാഹനം മെട്രൊ പാർക്കിങിൽ നിർത്തിയിട്ട് ട്രെയിനിലോ ബസിലോ യാത്ര ചെയ്യേണ്ടിവരും.
നേരത്തെ പുറപ്പെട്ട് രാവിലെ 6ന് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തുകയും അർധ രാത്രി ഒരു മണിക്ക് ശേഷം തിരിച്ചുപോവുകയും ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ താമസം ഓഫിസിന്റെ പരിസരത്തേക്കു മാറ്റുകയാണ് മറ്റൊരു പോംവഴി. അതിന് ദുബായിലെ ഉയർന്ന വാടകയും പാർക്കിങ് നിരക്കും വെല്ലുവിളിയായി നിൽക്കുന്നു.ദുബായിൽ പുതിയ പാർക്കിങ് നിരക്കും മാർച്ച് മുതൽ വർധിക്കും. സ്റ്റാൻഡേർഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ്സ് പാർക്കിങ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ പ്രീമിയം പാർക്കിങിന് മണിക്കൂറിൽ 6 ദിർഹം ഈടാക്കും.എന്നാൽ പുലർച്ചെ ഒന്നു മുതൽ രാവിലെ 6 വരെ സാലിക് കടക്കുന്നവർക്ക് ടോൾ ഈടാക്കില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു