India
യുദ്ധ ഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ നടന്നു, വൈദ്യസഹായം തേടി

ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.ഖമറും കുടുംബവും താമസിക്കുന്ന ടെന്റിലേക്ക് ഓപ്പറേഷന്‍ ഗാലന്റ നൈറ്റ് ടീം എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കീറിപ്പറഞ്ഞ ടെന്റില്‍ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. കുഞ്ഞനുജത്തിയെയും കൊണ്ട് എങ്ങനെയാണ് അത്രയും ദൂരം വൈദ്യസഹായം തേടി പോയതെന്ന് ഖമര്‍ സംഘടനാപ്രതിനിധികള്‍ക്ക് വിശദമാക്കി കൊടുത്തു. ഖമറിന്റെ മാതാവുമായി സംസാരിച്ച സംഘടന കുടുംബത്തിനായി പുതിയൊരു ടെന്റ് നിര്‍മിച്ചു നല്‍കി. അവശ്യസാധനങ്ങളടങ്ങിയ പെട്ടികളും അവര്‍ കൈമാറി. യു.എ.ഇയോടുള്ള സ്‌നേഹവും കൃതജ്ഞതയും ‘ഐ ലവ് യു യു.എ.ഇ’ എന്ന് ഖമര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടാണ് പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിന് വളരെ അത്യാവശ്യമായതെല്ലാം നല്‍കിയ സംഘത്തെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു ഖമര്‍.
ഗാസയുടെ ഛിന്നഭിന്നമായ തെരുവിലൂടെ തന്റെ സഹോദരിയെയും എടുത്തുകൊണ്ട് നടന്നുപോകുന്ന ഖമര്‍ സുബ്ബിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എത്ര യാതനകള്‍ സഹിച്ചാലും വൈദ്യസഹായം ലഭിക്കണമെന്ന ദൃഢനിശ്ചയത്തോടെ അനിയത്തിയെയും ഒക്കത്തേറ്റി നടന്നുപോകുന്ന ഖമറിന്റെ ദൃശ്യം അതീവവൈകാരികതയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അനിയത്തിയുടെ ഒരു കാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞായിരുന്നു ഉളളത്. പരിക്ക് കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് അനിയത്തിയെയും എടുത്ത് ഖമര്‍ നടക്കാന്‍ തീരുമാനിച്ചത്.എന്തിനാണ് അനിയത്തിയെ എടുത്തത് എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ‘അവളെ ഒരു കാറിടിച്ചു’ എന്നായിരുന്നു ഖമറിന്റെ മറുപടി. വൈദ്യസഹായം ലഭിക്കുന്നിടത്തേക്ക് എത്താനായി ഒരു മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയായിരുന്നു ഖമര്‍.അനിയത്തിയെയും എടുത്തുകൊണ്ട് നടക്കുമ്പോള്‍ ക്ഷീണിതയാവുന്നില്ലേ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ഖമര്‍ പറയുന്നുണ്ട്: ‘ഞാന്‍ ക്ഷീണിതയാണ്. ഒരു മണിക്കൂറായി ഇവളെയും എടുത്ത് നടക്കുന്നു, പക്ഷേ ഇവള്‍ക്ക് നടക്കാനാവില്ലല്ലോ’ ഗാസയില്‍ താല്‍ക്കാലിക വൈദ്യസഹായം ലഭ്യമാക്കിയിരുന്ന അല്‍ ബുറൈജ് പാര്‍ക് ലക്ഷ്യമാക്കിയാണ് ഖമര്‍ നടന്നിരുന്നത്.
നെഞ്ചുതുളയ്ക്കുന്ന ജീവിതകഥകള്‍ക്കാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന കൊച്ചുകുട്ടികളും മാതാപിതാക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് അടുത്ത നിമിഷം തങ്ങള്‍ക്ക് ജീവനുണ്ടാവുമോ എന്നുമാത്രമാണ്. 2023 ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സംഘര്‍ഷം ബോംബുകളായും ഷെല്ലുകളായും വെടിയുണ്ടകളായും ഒരു വര്‍ഷമായി ചിന്നിച്ചിതറിച്ചുകൊണ്ടിരിക്കുന്നത് എണ്ണമറ്റ ജീവനുകളെയാണ്. ഖമറിനെപ്പോലുള്ളവര്‍ സ്വന്തം മണ്ണില്‍നിന്നു വലിച്ചെറിയപ്പെടുന്നത് അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.
India
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, ട്രെയിൻ ടിക്കറ്റുകളും കിട്ടാനില്ല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ. ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.
India
പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.
India
കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
പോളണ്ട്
കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.
ജര്‍മനി
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.
ഫ്രാന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിലിപ്പീന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്