Kerala
സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തിയതികള്‍ പ്രഖ്യാപിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പരീക്ഷള്‍ക്കുള്ള തിയതികളാണ് പ്രഖ്യാപിച്ചത്.10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയതിയാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. ജനുവരി ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക.അതേസമയം തിയറി പരീക്ഷകള്‍ ഫെബ്രുവരി 15നും ആരംഭിക്കും. നേരിട്ട് വന്ന് പരീക്ഷകള്‍ എഴുതുന്നതിനുള്ള ഇളവുകള്‍ മെഡിക്കല്‍ എമര്‍ജന്‍സികള്‍, ദേശീയ-അന്താരാഷ്ട്ര കായിക ടൂര്‍ണമെന്റുകളില്‍ പങ്കാളിയാവുകയോ ചെയ്യുന്നുണ്ടെങ്കില്‍, മാത്രമേ സെക്കന്‍ഡറി ബോര്‍ഡ് അനുവദിക്കൂ. 25 ശതമാനമാണ് ഇളവ്. ഇതിനായി ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടി വരും.
അതേസമയം 10, 12 ക്ലാസ് പരീക്ഷകളുടെ ടൈം ടേബിള്‍ ഡിസംബറിലായിരിക്കും സിബിഎസ്ഇ പുറത്തുവിടുക. തിയറി പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണ് മുന്നൊരുക്കത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുക. പ്രാക്ടിക്കല്‍ മാര്‍ക്കുകളുടെ കാര്യത്തിലും പ്രത്യേക നിര്‍ദേശം പരീക്ഷാ സമിതി നല്‍കിയിട്ടുണ്ട്.കൃത്യമായി ഇവ രേഖപ്പെടുത്തണം. ഒരിക്കല്‍ ഇവ സമര്‍പ്പിച്ചാല്‍ പിന്നീട് അത് തിരുത്താനാവില്ല. ഓരോ വിഷയത്തിനും നൂറ് മാര്‍ക്കുകള്‍ എന്ന ക്രമത്തിലാണ് നല്‍കുക. ഇത് തിയറി, പ്രാക്ടിക്കളുകള്, പ്രൊജക്ടുകള്‍, ഇന്റേണല്‍ അസസ്മെന്റുകള്‍ എന്നിങ്ങനെയായി തരംതിരിക്കും.
ശൈത്യ മേഖലയിലുള്ള സ്കൂളുകള്‍ക്ക് പ്രാക്ടിക്കല്‍-ഇന്റേണല്‍ അസസ്മെന്റുകള്‍ എന്നിവ നവംബര്‍ അഞ്ചിനും ഡിസംബര്‍ അഞ്ചിനുംഇടയില് നടക്കും. സാധാരണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഈ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ അടയ്ക്കും. ചോദ്യ പേപ്പര്‍ ഫോര്‍മാറ്റില്‍ വലിയ മാറ്റങ്ങള്‍ തന്നെ 2025ലെ പരീക്ഷകള്‍ക്കായി സിബിഎസ്ഇ കൊണ്ടുവന്നിട്ടുണ്ട്.ദേശീയ വിദ്യാഭ്യാസ നയത്തോട് ചേര്ന്നുപോകുന്നതാണിത്. അതേസമയം പത്താംക്ലാസ് പരീക്ഷയുടെ ഫോര്‍മാറ്റ് കഴിഞ്ഞ വര്‍ഷത്തിന് സമാനമാണ്. പന്ത്രണ്ടാം ക്ലാസിലാണ് മാറ്റങ്ങള്‍ വരുന്നത്. മത്സരാധിഷ്ഠിത ചോദ്യങ്ങളുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന് തിയറി പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തുവിടുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. 2025ല്‍ രാജ്യത്താകെ എട്ടായിരം സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളാവും. 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.ബോര്‍ഡ് എക്സാം എഴുതാന്‍ യോഗ്യത 75 ശതമാനം ഹാജര്‍ നിരക്കാണ്. 10,12 ക്ലാസുകളുടെ സാമ്ബിള്‍ പേപ്പറുകള്‍ cbseacademic.nic എന്ന വെബ്സൈറ്റില്‍ ലഭ്യമാവും. പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന് ഇത് പരിശോധിച്ചാല്‍ മനസ്സിലാവും.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്