Connect with us

Kerala

മലയാളം വേണ്ടാ; വിജിലൻസിന് ഇംഗ്ലീഷ് പ്രേമം

Published

on

Share our post

പത്തനംതിട്ട: സർക്കാരിന്റെ ശ്രമം ഭരണതലത്തിൽ മലയാള വ്യാപനം. എന്നാൽ മലയാളത്തെ പടിക്കുപുറത്ത് നിർത്താൻ സംസ്ഥാന വിജിലൻസിൽ കല്പന. വിജിലൻസിൽ മേലേ തലത്തിലേക്ക് ഇനി ആരും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈ.എസ്.പി. മാർക്ക് കുറിപ്പായി നൽകിയിരിക്കുന്ന നിർദേശം.രണ്ടാഴ്ച മുൻപുവരെ മലയാളത്തിൽ തയ്യാറാക്കിയിരുന്നതിനാണ് വിജിലൻസ് ഡയറക്ടറുടെ പേരിലുള്ള നിർദേശത്തിലൂടെ പൂട്ടുവീണത്. ഭരണഭാഷ മാതൃഭാഷ എന്ന പേരിലുള്ള ഒരാഴ്ചത്തെ ആചരണത്തിന് സർക്കാർ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് മലയാളത്തോടുള്ള ഈ വിവേചനം. ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ല. ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇംഗ്ലീഷ് പ്രേമത്തിന്റെ കാരണമെന്തെന്ന് പിടി കിട്ടിയിട്ടില്ല.

പ്രധാനം വസ്തുതാ റിപ്പോർട്ട്

വിജിലൻസ് കേസുകളിൽ പ്രധാനമായത് വസ്തുതാ റിപ്പോർട്ടാണ് (ഫാക്ച്വൽ റിപ്പോർട്ട്). ഒരു കേസിന്റെ സമസ്ത വിവരവും ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന ഇത് 300 പേജ് വരെ ഉണ്ടാവാറുണ്ട്. വസ്തുതാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം തുടർനടപടികളിലേക്ക് കടക്കാൻ. എ.എസ്.ഐ. മുതൽ താഴേക്കുള്ള ഉദ്യോസ്ഥരാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. എല്ലാവരും ഇംഗ്ലീഷിൽ നൈപുണ്യമുള്ളവരല്ലാത്തതിനാൽ റിപ്പോർട്ടുകൾ തയ്യാറാവുന്നതിന് രണ്ടാഴ്ചയായി കാലതാമസം ഉണ്ടാവുന്നുമുണ്ട്.

തയ്യാറാക്കിയ റിപ്പോർട്ടിൽ ഭാഷാപിശകുകൾ വന്നതിന് പരിഹാസം ഉണ്ടായ സംഭവവും അടുത്തിടെ ഒരുജില്ലയിൽ ഉണ്ടായി. ഇംഗ്ലീഷ് അറിയാത്തവർ വിജിലൻസിൽ വേണ്ട എന്ന തരത്തിലുള്ള പരാമർശം മറ്റൊരിടത്ത് ഉണ്ടായി. വിജിലൻസ് ഉദ്യോഗസ്ഥരെല്ലാം മലയാള നിഷേധത്തിൽ വലിയ പ്രതിഷേധത്തിലാണ്. ഡയറക്ടർ ഓഫീസിൽനിന്ന് താഴേ തലത്തിലേക്കുള്ള ആശയവിനിമയം പൂർണമായും ഇംഗ്ലീഷിലാണ്. വസ്തുതാ റിപ്പോർട്ട് കൂടാതെ പ്രഥമവിവര റിപ്പോർട്ട്, ദ്രുതപരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, പരാതിപ്രകാരമുള്ള റിപ്പോർട്ട് എന്നിവയും മലയാളത്തിൽ നൽകരുതെന്നാണ് നിർദേശം.

എന്തിനീ ഇരട്ടത്താപ്പ്- ആർ. നന്ദകുമാർ (കൺവീനർ, ഐക്യമലയാള പ്രസ്ഥാനം)

കേരളത്തിൽ മാത്രമാണ് മാതൃഭാഷയോട് ഇരട്ടത്താപ്പ് നയം. സർക്കാർ കൊട്ടിഘോഷിക്കുന്ന മാതൃഭാഷാപ്രേമം ആത്മാർഥതയില്ലാത്തതാണ്. മാതൃഭാഷ ഭരണഭാഷ എന്ന പ്രഖ്യാപനത്തിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഓരോവകുപ്പിലും നടക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിജിലൻസ് ആസ്ഥാനത്തു നിന്നിറങ്ങിയ ഈ ഔദ്യോഗിക നീട്ട്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!