Kerala
മലയാളം വേണ്ടാ; വിജിലൻസിന് ഇംഗ്ലീഷ് പ്രേമം

പത്തനംതിട്ട: സർക്കാരിന്റെ ശ്രമം ഭരണതലത്തിൽ മലയാള വ്യാപനം. എന്നാൽ മലയാളത്തെ പടിക്കുപുറത്ത് നിർത്താൻ സംസ്ഥാന വിജിലൻസിൽ കല്പന. വിജിലൻസിൽ മേലേ തലത്തിലേക്ക് ഇനി ആരും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈ.എസ്.പി. മാർക്ക് കുറിപ്പായി നൽകിയിരിക്കുന്ന നിർദേശം.രണ്ടാഴ്ച മുൻപുവരെ മലയാളത്തിൽ തയ്യാറാക്കിയിരുന്നതിനാണ് വിജിലൻസ് ഡയറക്ടറുടെ പേരിലുള്ള നിർദേശത്തിലൂടെ പൂട്ടുവീണത്. ഭരണഭാഷ മാതൃഭാഷ എന്ന പേരിലുള്ള ഒരാഴ്ചത്തെ ആചരണത്തിന് സർക്കാർ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് മലയാളത്തോടുള്ള ഈ വിവേചനം. ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ല. ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇംഗ്ലീഷ് പ്രേമത്തിന്റെ കാരണമെന്തെന്ന് പിടി കിട്ടിയിട്ടില്ല.
പ്രധാനം വസ്തുതാ റിപ്പോർട്ട്
വിജിലൻസ് കേസുകളിൽ പ്രധാനമായത് വസ്തുതാ റിപ്പോർട്ടാണ് (ഫാക്ച്വൽ റിപ്പോർട്ട്). ഒരു കേസിന്റെ സമസ്ത വിവരവും ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന ഇത് 300 പേജ് വരെ ഉണ്ടാവാറുണ്ട്. വസ്തുതാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം തുടർനടപടികളിലേക്ക് കടക്കാൻ. എ.എസ്.ഐ. മുതൽ താഴേക്കുള്ള ഉദ്യോസ്ഥരാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. എല്ലാവരും ഇംഗ്ലീഷിൽ നൈപുണ്യമുള്ളവരല്ലാത്തതിനാൽ റിപ്പോർട്ടുകൾ തയ്യാറാവുന്നതിന് രണ്ടാഴ്ചയായി കാലതാമസം ഉണ്ടാവുന്നുമുണ്ട്.
തയ്യാറാക്കിയ റിപ്പോർട്ടിൽ ഭാഷാപിശകുകൾ വന്നതിന് പരിഹാസം ഉണ്ടായ സംഭവവും അടുത്തിടെ ഒരുജില്ലയിൽ ഉണ്ടായി. ഇംഗ്ലീഷ് അറിയാത്തവർ വിജിലൻസിൽ വേണ്ട എന്ന തരത്തിലുള്ള പരാമർശം മറ്റൊരിടത്ത് ഉണ്ടായി. വിജിലൻസ് ഉദ്യോഗസ്ഥരെല്ലാം മലയാള നിഷേധത്തിൽ വലിയ പ്രതിഷേധത്തിലാണ്. ഡയറക്ടർ ഓഫീസിൽനിന്ന് താഴേ തലത്തിലേക്കുള്ള ആശയവിനിമയം പൂർണമായും ഇംഗ്ലീഷിലാണ്. വസ്തുതാ റിപ്പോർട്ട് കൂടാതെ പ്രഥമവിവര റിപ്പോർട്ട്, ദ്രുതപരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, രഹസ്യാന്വേഷണ റിപ്പോർട്ട്, മിന്നൽ പരിശോധന റിപ്പോർട്ട്, പരാതിപ്രകാരമുള്ള റിപ്പോർട്ട് എന്നിവയും മലയാളത്തിൽ നൽകരുതെന്നാണ് നിർദേശം.
എന്തിനീ ഇരട്ടത്താപ്പ്- ആർ. നന്ദകുമാർ (കൺവീനർ, ഐക്യമലയാള പ്രസ്ഥാനം)
കേരളത്തിൽ മാത്രമാണ് മാതൃഭാഷയോട് ഇരട്ടത്താപ്പ് നയം. സർക്കാർ കൊട്ടിഘോഷിക്കുന്ന മാതൃഭാഷാപ്രേമം ആത്മാർഥതയില്ലാത്തതാണ്. മാതൃഭാഷ ഭരണഭാഷ എന്ന പ്രഖ്യാപനത്തിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഓരോവകുപ്പിലും നടക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിജിലൻസ് ആസ്ഥാനത്തു നിന്നിറങ്ങിയ ഈ ഔദ്യോഗിക നീട്ട്.
Kerala
കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
Kerala
ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം


സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.
വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.
മറ്റുവിഭാഗത്തിലെ നിരക്കുകള്‍
*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.
* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.
* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.
Kerala
വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം


വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്