Kerala
വെടിക്കെട്ട്: ശാസ്‌ത്രീയ മാഗസിൻ തൃശൂരിൽ മാത്രം

തൃശൂർ : വെടിക്കെട്ട് പ്രദർശനത്തിന് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോയുടെ ലൈസൻസുള്ള ശാസ്‌ത്രീയ മാഗസിൻ രാജ്യത്ത് തൃശൂരിൽ മാത്രം. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമാണ് മാഗസിനുള്ളത്. തൃശൂർപൂരം വെടിക്കെട്ടിന് വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനോട് ചേർന്നാണ് ഇരു വിഭാഗവും മാഗസിൻ നിർമിച്ചിട്ടുള്ളത്. നൂറുകൊല്ലത്തോളം ഇതിന് പഴക്കമുണ്ട്. രണ്ടടി വീതിയിൽ കരിങ്കല്ല് ഭിത്തിയിലാണ് നിർമാണം. സാമഗ്രികൾ സൂക്ഷിക്കാൻ ശാസ്‌ത്രീയ സംവിധാനങ്ങളുമുണ്ട്.
പാറമേക്കാവിന്റെ മാഗസിൻ വിദ്യാർഥി കോർണറിനോട് ചേർന്നാണ്. ഈ വിഭാഗത്തിന്റെ കൂട്ടപ്പൊരിച്ചിൽ തേക്കിൻകാട് മൈതാനിയിൽ രാഗം ഹോട്ടലിന് മുന്നിലാണ്. അന്നദാന മണ്ഡപത്തിനടുത്താണ് തിരുവമ്പാടിയുടെ മാഗസിൻ. തേക്കിൻകാട് മൈതാനിയിൽ ഏറെ അകലെ തിരുവമ്പാടി കോംപ്ലക്‌സിന്റെ മുന്നിലാണ് കൂട്ടപ്പൊരിച്ചിൽ. അതിനാൽ കൃത്യമായ അകലം പാലിക്കുന്നുണ്ട്.തൃശൂർ പൂരത്തിന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, സാമ്പിൾ വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിങ്ങനെയാണ് നടക്കുക. ഈ വെടിക്കെട്ടുകൾക്ക് 2000 കിലോവീതം എന്ന കണക്കിൽ 6000 കിലോ സാമഗ്രികൾ സൂക്ഷിക്കാനാണ് ഇരുവിഭാഗത്തിനും അനുമതി. ഓരോ വെടിക്കെട്ടിനും മുന്നോടിയായി 2000 കിലോ വീതം സാമഗ്രികൾ എത്തിക്കും. തിരികൊളുത്തുന്നതിന് മുമ്പായി ഇവ മൈതാനിയിൽ കുഴികളിൽ നിറയ്‌ക്കും. പൂരം വെടിക്കെട്ട് സമയത്ത് മാഗസിൻ കാലിയാണ്. എന്നിട്ടും പുതിയ നിബന്ധനയിൽ മാഗസിനും ഫയർലൈനും തമ്മിലുള്ള അകലം 45 മീറ്ററിന് പകരം 200 മീറ്ററാക്കി മാറ്റി. ഇതോടെ വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയാണ്.
മാഗസിനിൽനിന്ന് സാധനങ്ങൾ മാറ്റുന്നത് വിഡിയോകളിൽ പകർത്തുന്നുണ്ട്. വെടിക്കെട്ട് സാമഗ്രികളുടെ സാമ്പിൾ റവന്യൂ, പൊലീസ്, ഫയർ വിഭാഗങ്ങളുടെ സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കും. നിരോധിത വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കും. ഇത്തരത്തിൽ ഏറെ ശാസ്‌ത്രീയമായാണ് തൃശൂരിൽ വെടിക്കെട്ട് നടത്തുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശങ്ങൾമൂലം പൂരം വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയാണ്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്