Kerala
മീൻമുട്ടിയിൽ പോകാം മലകയറാം

ബാണാസുരമലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും കാറ്റുകുന്ന് ട്രക്കിങ്ങും സഞ്ചാരികൾക്കായി തുറന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കേന്ദ്രങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. ഇതോടെ ബാണാസുരാസാഗർ അണക്കെട്ട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും വിളിപ്പാടകലെയുള്ള ഈ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണാം. പ്രതിദിനം പരമാവധി 500 സഞ്ചാരികൾക്കാണ് കാപ്പിക്കളത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം നൽകുക. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. കാറ്റ്കുന്ന് ആനച്ചോല ട്രക്കിങ്ങിന് 25 പേർക്കാണ് പ്രതിദിന പ്രവേശനം. അഞ്ചുപേരുടെ ഗ്രൂപ്പിന് മുതിർന്നവർക്ക് 5000 രൂപയും കുട്ടികൾക്ക് 3000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് പ്രവേശനഫീസായി നൽകേണ്ടത്.
കുളിരണിയും കാഴ്ചകൾ
കുറ്റൻ പാറക്കെട്ടുകൾ ചാടി നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകിപ്പോകുന്ന കാട്ടരുവിയുടെ ഇരമ്പമാണ് മീൻമുട്ടി വെള്ളച്ചാട്ടം. ഇവിടെനിന്നുമുള്ള താഴ് വാരങ്ങളുടെയും കുന്നുകളുടെയും ബാണാസുരസാഗറിന്റെയും വിദൂരക്കാഴ്ചകൾ മനം കവരും. മറ്റു വെള്ളച്ചാട്ടങ്ങളൊക്കെ അടുത്തുകാണണമെങ്കിൽ കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ ബാണാസുരസാഗർ അണക്കെട്ടിൽ നിന്ന് വിളിപ്പാട് അകലെ മാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്ന് ഒരു കയറ്റം കയറിയാൽ കാഴ്ചയുടെ വാതിൽ തുറക്കുകയായി. തനിമ മാറാത്ത പച്ചപ്പിനുള്ളിൽ സ്വഭാവികമായ കൃത്രിമങ്ങളുടെ കലർപ്പില്ലാത്ത കാഴ്ചകൾ മാത്രമാണ് ഇവിടെയുള്ളത്.
കയറ്റം പിന്നിട്ടാൽ യുക്കാലിത്തോട്ടത്തിനരികിലൂടെ നിരന്ന വഴിയിലൂടെ സദാ വെള്ളം ആർത്തലച്ചുപോകുന്ന കൂറ്റൻ പാറയ്ക്ക് സമീപം എത്താം. വേനൽക്കാലത്ത് കിഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താൻ. ഇതിനായി റോപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ മറ്റു ഇക്കോ ടൂറിസ്റ്റുകേന്ദ്രങ്ങൾ പ്രതികൂലമായ കാലാവസ്ഥയിൽ അടച്ചിടേണ്ടിവരുമ്പോഴും ഈ ബാണാസുര മീൻമുട്ടിക്ക് ഏതു മഴയത്തും പ്രവർത്തിക്കാനുള്ള ഭൗമഘടനയാണുള്ളത്. കൂടുതൽ പ്രകൃതിസൗഹൃദ വിനോദസഞ്ചാര സാധ്യതകൾ മീൻമുട്ടി ആസൂത്രണം ചെയ്യവെയാണ് കോടതി വിധിയെ തുടർന്ന് കേന്ദ്രം അടച്ചിടേണ്ടിവന്നത്.
കാറ്റുകുന്ന് സഞ്ചാരികളുടെ സ്വർഗം
പച്ചപുതച്ച ബാണാസുരമലനിരകളിലാണ് കാറ്റുകുന്നും ആനച്ചോലയും. സാഹസിക വിനോദ സഞ്ചാരികളെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ് കാറ്റുകുന്നും ആനച്ചോലയും. സദാ കാറ്റ് പുണരുന്ന മലനിരകളുടെ മുകളിൽനിന്ന് ബാണാസുരസാഗർ അണക്കെട്ടും പരിസരങ്ങളും പൂർണമായും കാണാം. വയനാടൻ ട്രക്കിങ്ങ് അനുഭവങ്ങളിൽ ഈ മലനിരകൾ വിസ്മയമാണ്. നീലഗിരിയിൽ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുര മലനിരകൾ. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോല വനങ്ങളും ഇവിടെയുണ്ട്. സഞ്ചാരിക്കൂട്ടങ്ങളും മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഈ മലനിരകളിലെത്താറുണ്ട്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്