Kerala
മീൻമുട്ടിയിൽ പോകാം മലകയറാം

ബാണാസുരമലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും കാറ്റുകുന്ന് ട്രക്കിങ്ങും സഞ്ചാരികൾക്കായി തുറന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കേന്ദ്രങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. ഇതോടെ ബാണാസുരാസാഗർ അണക്കെട്ട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും വിളിപ്പാടകലെയുള്ള ഈ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണാം. പ്രതിദിനം പരമാവധി 500 സഞ്ചാരികൾക്കാണ് കാപ്പിക്കളത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം നൽകുക. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. കാറ്റ്കുന്ന് ആനച്ചോല ട്രക്കിങ്ങിന് 25 പേർക്കാണ് പ്രതിദിന പ്രവേശനം. അഞ്ചുപേരുടെ ഗ്രൂപ്പിന് മുതിർന്നവർക്ക് 5000 രൂപയും കുട്ടികൾക്ക് 3000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് പ്രവേശനഫീസായി നൽകേണ്ടത്.
കുളിരണിയും കാഴ്ചകൾ
കുറ്റൻ പാറക്കെട്ടുകൾ ചാടി നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകിപ്പോകുന്ന കാട്ടരുവിയുടെ ഇരമ്പമാണ് മീൻമുട്ടി വെള്ളച്ചാട്ടം. ഇവിടെനിന്നുമുള്ള താഴ് വാരങ്ങളുടെയും കുന്നുകളുടെയും ബാണാസുരസാഗറിന്റെയും വിദൂരക്കാഴ്ചകൾ മനം കവരും. മറ്റു വെള്ളച്ചാട്ടങ്ങളൊക്കെ അടുത്തുകാണണമെങ്കിൽ കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ ബാണാസുരസാഗർ അണക്കെട്ടിൽ നിന്ന് വിളിപ്പാട് അകലെ മാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്ന് ഒരു കയറ്റം കയറിയാൽ കാഴ്ചയുടെ വാതിൽ തുറക്കുകയായി. തനിമ മാറാത്ത പച്ചപ്പിനുള്ളിൽ സ്വഭാവികമായ കൃത്രിമങ്ങളുടെ കലർപ്പില്ലാത്ത കാഴ്ചകൾ മാത്രമാണ് ഇവിടെയുള്ളത്.
കയറ്റം പിന്നിട്ടാൽ യുക്കാലിത്തോട്ടത്തിനരികിലൂടെ നിരന്ന വഴിയിലൂടെ സദാ വെള്ളം ആർത്തലച്ചുപോകുന്ന കൂറ്റൻ പാറയ്ക്ക് സമീപം എത്താം. വേനൽക്കാലത്ത് കിഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താൻ. ഇതിനായി റോപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ മറ്റു ഇക്കോ ടൂറിസ്റ്റുകേന്ദ്രങ്ങൾ പ്രതികൂലമായ കാലാവസ്ഥയിൽ അടച്ചിടേണ്ടിവരുമ്പോഴും ഈ ബാണാസുര മീൻമുട്ടിക്ക് ഏതു മഴയത്തും പ്രവർത്തിക്കാനുള്ള ഭൗമഘടനയാണുള്ളത്. കൂടുതൽ പ്രകൃതിസൗഹൃദ വിനോദസഞ്ചാര സാധ്യതകൾ മീൻമുട്ടി ആസൂത്രണം ചെയ്യവെയാണ് കോടതി വിധിയെ തുടർന്ന് കേന്ദ്രം അടച്ചിടേണ്ടിവന്നത്.
കാറ്റുകുന്ന് സഞ്ചാരികളുടെ സ്വർഗം
പച്ചപുതച്ച ബാണാസുരമലനിരകളിലാണ് കാറ്റുകുന്നും ആനച്ചോലയും. സാഹസിക വിനോദ സഞ്ചാരികളെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ് കാറ്റുകുന്നും ആനച്ചോലയും. സദാ കാറ്റ് പുണരുന്ന മലനിരകളുടെ മുകളിൽനിന്ന് ബാണാസുരസാഗർ അണക്കെട്ടും പരിസരങ്ങളും പൂർണമായും കാണാം. വയനാടൻ ട്രക്കിങ്ങ് അനുഭവങ്ങളിൽ ഈ മലനിരകൾ വിസ്മയമാണ്. നീലഗിരിയിൽ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുര മലനിരകൾ. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോല വനങ്ങളും ഇവിടെയുണ്ട്. സഞ്ചാരിക്കൂട്ടങ്ങളും മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഈ മലനിരകളിലെത്താറുണ്ട്.
Kerala
കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
Kerala
ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം


സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.
വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.
മറ്റുവിഭാഗത്തിലെ നിരക്കുകള്‍
*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.
* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.
* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.
Kerala
വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം


വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്