Connect with us

Kannur

വെസ്റ്റ്‌ നൈൽ പനി: ജില്ല ജാഗ്രതയിൽ

Published

on

Share our post

കണ്ണൂർ:വിദ്യാർഥിനിക്ക്‌ വെസ്‌റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചതോടെ ജില്ല ജാഗ്രതയിൽ. ചെങ്ങളായി സ്വദേശിനിയായ പതിനെട്ടുകാരിക്ക്‌ കഴിഞ്ഞ ദിവസമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പക്ഷികളിൽനിന്ന്‌ കൊതുകിലേക്കും കൊതുകിൽനിന്ന്‌ മനുഷ്യരിലേക്കുമാണ്‌ രോഗം പകരുന്നത്‌. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരില്ല. ആശങ്കപ്പെടാൻ സാഹചര്യമില്ലെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് എം നമ്പൂതിരിപ്പാട്‌ അറിയിച്ചു.
രാത്രിയിൽ കടിക്കുന്ന ക്യൂലക്സ് പെൺകൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. വീടിനോട് ചേർന്ന ഓടകൾ, മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ എന്നിവിടങ്ങളിലാണ്‌ കൊതുകുകൾ മുട്ടയിട്ട്‌ പെരുകുന്നത്. പൊതുവെ പക്ഷികളെയാണ് ഈ കൊതുകുകൾ കടിക്കുന്നത്. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് പടരുന്നു. കാക്ക, താറാവ്, തുടങ്ങിയവയിലാണ്‌ രോഗബാധയുണ്ടാകാറ്‌. മനുഷ്യരിൽ ഒരു ശതമാനം പേരിൽ രോഗം തലച്ചോറിനെ ബാധിക്കാനിടയുണ്ട്‌. നാഡികളെ ഗുരുതരമായി ബാധിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. ഈ വർഷം നാറാത്തും കാടാച്ചിറയിലും വെസ്‌റ്റ്‌ നൈൽ ലക്ഷണങ്ങളുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നെങ്കിലും രോഗം ഭേദമായി.
പക്ഷികൾ ചത്തുവീഴുന്നുണ്ടോയെന്ന്‌ 
പരിശോധന

ചെങ്ങളായി പ്രദേശത്ത് അസ്വാഭാവികമായി പക്ഷികൾ ചത്ത് വീഴുന്നുണ്ടോയെന്ന്‌ പരിശോധിക്കാൻ ജില്ലാ ആരോഗ്യ വിഭാഗം അധികൃതരെത്തി. വളർത്തു പക്ഷികളെ വിൽക്കുന്ന പെറ്റ് ഷോപ്പിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ നേതൃത്വത്തിലുള്ള സംഘമാണ്‌ വിവരം ശേഖരിച്ചത്‌. പ്രദേശത്ത് ഫീവർ സർവേ, എന്റോമോളോജിക്കൽ സർവേ എന്നിവ നടത്തി.

അസ്വാഭാവികമായി ചത്ത് വീഴുന്ന സാഹചര്യമുണ്ടെങ്കിൽ തദ്ദേശവകുപ്പ്‌ അധികൃതരയോ ആരോഗ്യവകുപ്പിനെയൊ അറിയിക്കാൻ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തി.
റാപ്പിഡ്‌ റെസ്പോൺസ്‌ ടീം യോഗത്തിൽ പ്രസിഡന്റ്‌ മോഹനൻ അധ്യക്ഷനായി. കൊതുക് നിവാരണ പ്രവർത്തനങ്ങളും ബോധവൽക്കരണ നടപടികളും തീവ്രമാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, എപ്പിഡമോളജിസ്റ്റ്‌ അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ സംഘത്തിലുണ്ടായി.
കൊതുക്
കടിയേൽക്കരുത്‌
രോഗം ബാധിച്ചവരുടെ 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണം. കൊതുക് കടിക്കാതിരിക്കാനുള്ള ലേപനങ്ങൾ, ശരീരം മൂടും വിധമുള്ള വസ്ത്രങ്ങൾ, കൊതുകുവല, കൊതുകുതിരി, കൊതുകു നശീകരണ യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം. കൊതുകിന്റെ ഉറവിടങ്ങളായ മലിനജലസ്രോതസ്സുകൾ നശിപ്പിക്കുകയാണ്‌ ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശരിയായ ചികിത്സ തേടണം.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!