Connect with us

Kerala

നമ്പർപ്ലേറ്റുകൾ പത്ത് തരം, അറിയാം

Published

on

Share our post

വൈക്കം: ആഴ്ചകൾക്കുമുമ്പാണ് കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കാർ ഉയർത്തിയതിനുശേഷം ഉടമയെ കണ്ടെത്താനായി നമ്പർ പ്ലേറ്റ് നോക്കിയ രക്ഷാപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. ഇത് എന്ത് നമ്പർപ്ലേറ്റ് എന്നാണ് ആദ്യം തിരക്കിയത്.പിന്നീട് പോലീസ് എത്തിയാണ് അംഗീകൃത റെന്റ് എ കാറിന്റെ നമ്പർ പ്ലേറ്റാണിതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തത്. 10 തരം നമ്പർ പ്ലേറ്റുകളാണുള്ളത്. അക്കൂട്ടത്തിൽ മഞ്ഞയും വെളുപ്പുമെല്ലാം സുപരിചിതമാണെങ്കിലും പച്ചയും നീലയുമെല്ലാം പലർക്കും അപരിചിതമാണ്. നമ്പർ പ്ലേറ്റുകളും അവയുടെ നിറങ്ങളും:-

വെള്ളയും കറുപ്പും

സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് വെള്ള നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ. വെളുത്ത നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഭാരത് രജിസ്‌ട്രേഷൻ (ബി.എച്ച്.) വാഹനങ്ങളും ഇതിൽപ്പെടും.

മഞ്ഞയും കറുപ്പും

ടാക്‌സിവാഹനങ്ങളുടെ നമ്പർ പ്ലേറ്റാണിത്. മഞ്ഞ നമ്പർപ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.

പച്ചയിൽ വെള്ള അക്ഷരം

ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്കാണ് പച്ചനിറം. പച്ചയിൽ വെള്ള അക്ഷരങ്ങളാണെങ്കിൽ സ്വകാര്യ ഉപയോഗത്തിനുള്ള ഇലക്ട്രിക് വാഹനങ്ങൾ.

പച്ചയിൽ മഞ്ഞ അക്ഷരം

ഇലക്‌ട്രിക് ടാക്‌സി വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്.

മഞ്ഞയും ചുവപ്പും

മഞ്ഞനിറത്തിൽ ചുവപ്പ് അക്ഷരങ്ങളാണെങ്കിൽ താത്കാലിക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ്.

കറുപ്പും മഞ്ഞയും

സർക്കാർ അംഗീകാരത്തോട സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകുന്ന (റെന്റ് എ കാർ) വാഹനങ്ങൾക്കാണ് ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്.

ചുവപ്പും വെള്ളയും

വാഹന ഡീലർമാർക്ക് നൽകുന്ന ട്രേഡ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള നമ്പർ പ്ലേറ്റാണിത്.വിൽപ്പന ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാഹനം ഉപയോഗിക്കാനാണ് ഈ നമ്പർ പ്ലേറ്റ്. ഡിഫൻസ് നമ്പർ പ്ലേറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക വാഹനങ്ങൾക്കുള്ള നമ്പർ പ്ലേറ്റാണിത്.

നീലയും വെള്ളയും

ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകളാണ് ഇവ. വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് നൽകുന്ന കോഡുകളായിരിക്കും ഈ നമ്പർ പ്ലേറ്റിൽ ഉപയോഗിക്കുക.

ചുവപ്പിൽ അശോകസ്തംഭം

രാഷ്‌ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗികവാഹനങ്ങൾക്കാണ് ചുവപ്പിൽ അശോകസ്തംഭം ഉപയോഗിക്കുന്നത്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!