Connect with us

IRITTY

ഇരിട്ടിയില്‍ ഉദ്ഘാടനത്തിനൊരുങ്ങി വനം വകുപ്പിന്‍റെ ‘നഗരവനം’

Published

on

Share our post

ഇരിട്ടി: വനം വകുപ്പിന്‍റെ ജില്ലയിലെ ആദ്യത്തെ “നഗരവനം’ ഇരിട്ടി വള്ള്യാട് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നേരംപോക്കിലെ ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ള്യാട് ഇരിട്ടി-എടക്കാനം റോഡില്‍ പഴശി ജലസേചന വിഭാഗത്തിന്‍റെ 10 ഹെക്ട‌റോളം സ്ഥലത്താണ് നഗരവനം സ്ഥിതി ചെയ്യുന്നത്. സാമുഹ്യ വനവത്കരണ വിഭാഗത്തിന്‍റെ കീഴിലുണ്ടായിരുന്ന ഉണ്ടായിരുന്ന സഞ്ജീവനി ഔഷധ ഉദ്യാനം 40 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് നഗരവനമായി മാറ്റുന്നത്.

2003 ലാണ് വനംവകുപ്പിന്‍റെ കീഴില്‍ ഔഷധ ഉദ്യാനം സ്ഥാപിക്കുന്നത്. പതിമുഖം, നന്നാറി, തിപ്പലി, രത്നചന്ദനം, ആടലോടകം, വേങ്ങ തുടങ്ങി 25 ഇനങ്ങളിലായി 1000 ത്തോളം ചെടികളാണ് ഔഷധ ഉദ്യാനത്തില്‍ വച്ചുപിടിപ്പിച്ചിരുന്നത്. പിന്നീട് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഔഷധ ഉദ്യാനം കാടുകയറി നശിച്ചുതുടങ്ങിയിരുന്നു. ഇവയ്ക്ക് പുതുജീവൻ നല്‍കിക്കൊണ്ടാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരവനം പദ്ധതി പ്രകാരം ഒന്നാംഘട്ടത്തില്‍ പുതുതായി 6000 വൃക്ഷത്തൈകള്‍ കൂടി നട്ടുപിടിപ്പിച്ചു. കൂടാതെ അടിക്കാട് വെട്ടി വൃത്തിയാക്കിയ നഗരവനത്തില്‍ നടപ്പാതകള്‍ നിർമിക്കുകയും ഇരിട്ടി പുഴയുടെ മനോഹരമായ കാഴ്ചകള്‍ ലഭ്യമാകും വിധം 50 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടിക്കറ്റ് കൗണ്ടറിന്‍റെയും ശുചിമുറി ബ്ലോക്കിന്‍റെയും നിർമാണം പൂർത്തിയായി. രണ്ടാംഘട്ടത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ 10 ഹെക്‌ടറിലും നടപ്പാത, ഇന്‍റർലോക്ക് വിരിക്കല്‍, ഊഞ്ഞാലുകള്‍, ഏറുമാടങ്ങള്‍, കുളം എന്നിവയും മൂന്നാംഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുഴ വഞ്ചികള്‍, വനംവകുപ്പിന്‍റെ ഓഫീസ്, മ്യൂസിയം, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, പരിസ്ഥിതി ബോധവത്കരണ ക്യാന്പുകള്‍ക്കും ക്ലാസുകള്‍ക്കും ഉള്ള സൗകര്യം, വള്ള്യാട്, പെരുമ്ബറമ്ബ് പാർക്കുകളെ ബന്ധിപ്പിച്ചും ഇരിട്ടി-എടക്കാനം റോഡിലേക്കും പഴശി സംഭരണി ജലാശയത്തിനു മുകളിലൂടെ തൂക്കുപാലം എന്നിവ നിർമിക്കും.വള്ള്യാട് ഗ്രാമഹരിത സമിതിക്കാണ് ഉദ്യാനത്തിന്‍റെ നടത്തിപ്പു ചുമതല. മുൻ നഗരസഭാ അധ്യക്ഷൻ പി.പി. അശോകൻ പ്രസിഡന്‍റായ സമിതിയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ എം.ഡി. സുമതിയാണ് സെക്രട്ടറി. നഗരവനത്തിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തും.


Share our post

IRITTY

കോട്ടയം തമ്പുരാന്‍ കഥകളി ഉത്സവം നാലാം ദിവസത്തിലേക്ക്

Published

on

Share our post

ഇരിട്ടി: കഥകളിയെന്ന വിശ്വോത്തര കലാരൂപം ആവിര്‍ഭവിച്ച ക്ഷേത്രനടയില്‍ നടക്കുന്ന കഥകളി ഉത്സവം ഞായറാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. കഥകളിരംഗത്തെ പ്രഗദ്ഭരായ കലാകാന്മാരെ ഒന്നിച്ചണിനിരത്തിയാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്ര മുറ്റത്ത് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവം നടന്നുവരുന്നത്.

ശനിയാഴ്ച കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കിര്‍മ്മീരവധം ആട്ടക്കഥയുടെ ആദ്യഭാഗമാണ് അരങ്ങിലെത്തിയത്. ധര്‍മ പുത്രരായി കലാമണ്ഡലം ബാലസുബ്രമണ്യന്‍ അരങ്ങത്ത് ശോഭിച്ചപ്പോള്‍ പാണ്ഡവ പത്‌നി പഞ്ചാലിയായി സദനം വിജയനും അരങ്ങില്‍ നിറഞ്ഞുനിന്നു. കലാമണ്ഡലം മഹേന്ദ്രന്‍ (ധൗമ്യന്‍), കലാ. അജീഷ് (ആദിത്യന്‍), കലാ. മുകുന്ദന്‍ (ശ്രീകൃഷ്ണന്‍), കലാ. നാരായണന്‍കുട്ടി (സുദര്‍ശനന്‍), കലാ.രവികുമാര്‍ (ദുര്‍വാസാവ്), കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്‍ ( രാണാം ധര്‍മപുത്രര്‍) എന്നിവര്‍ വേഷമിട്ടു.

കോട്ടക്കല്‍ മധുവും കലാ. ജയ്പ്രകാശും കോട്ടക്കല്‍ സന്തോഷും കലാ. പ്രണവും ( പൊന്നാനിയും ശിങ്കിടിയുമായി പിന്നണിയില്‍ സംഗീതത്തിലൂടെ അരങ്ങളിലെ ഭാവങ്ങള്‍ക്ക് മികവ് പകര്‍ന്നു. ചെണ്ടയില്‍ കഥകളി മേളത്തിലെ ആചാര്യന്‍ കൂടിയായ കലാ. ഉണ്ണികൃഷ്ണന്‍ നടന്മാരുടെ ചലനങ്ങള്‍ക്ക് ഓളം സൃഷ്ടിച്ചു. കലാ. നന്ദകുമാറും കലാ. സുധീഷും ചെണ്ടിയില്‍ ആശാനോടോപ്പം നിന്നു. മദ്ദളത്തില്‍ കോട്ടക്കല്‍രവിയും കലാ.വേണുഗോപാലനും, കലാ.സുധീഷും മേളകൊഴുപ്പേകി. ചുട്ടിയില്‍ കലാ. സതീശനും, സദനം വിവേകും അണിയറ നിയന്ത്രിച്ചു.

ആട്ടക്കഥകള്‍ പൂര്‍ണമായാണ് അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടി കഥകളി ഉത്സവത്തിനുണ്ട്. കേന്ദ്ര സാസംസ്‌ക്കാരിക വകുപ്പിനു കീഴിലുള്ള തഞ്ചാവൂര്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററും മൃദംഗശൈലേശ്വരി ക്ഷേത്രവും ചേര്‍ന്ന് കഥകളി ആചാര്യന്‍ പദ്മശ്രീ സദനം ബാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാ.ഗോപാലകൃഷ്ണനാണ് പരിപാടിയുടെ ഏകോപനം. ഞായറാഴ്ച നടക്കുന്ന കഥകളി ഉത്സവത്തില്‍ കിര്‍മീരവധം ശാര്‍ദൂലന്‍ മുതല്‍വധം വരെയുള്ള രണ്ടാം ഭാഗമാണ് അരങ്ങിലെത്തുക.


Share our post
Continue Reading

IRITTY

യാത്ര ദുഷ്കരം, അപകടങ്ങൾ പതിവ്; ദുർഘട പാതയായി മാക്കൂട്ടം ചുരം റോഡ്

Published

on

Share our post

ഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ് ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയിൽ ഉണ്ടായത്.

വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകൾ മൂലം റോഡിൽനിന്ന് വാഹനമിറക്കിയാൽ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകൾ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും, വീരാജ്പേട്ട, മടിക്കേരി അടക്കമുള്ള നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു. കൂടാതെ ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളിൽനിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച മരം കയറ്റിവന്ന ലോറിയും കോഴി വണ്ടിയും മറിഞ്ഞതിനെ തുടർന്ന് എട്ടുമണിക്കൂറിലേറെയാണ് ചുരം പാതയിൽ ഗതാഗത തടസ്സമുണ്ടായത്. ഒരു വാഹനത്തിനും കടന്നുപോകാനാവാത്ത വിധം റോഡ് പൂർണമായും തടസ്സപ്പെട്ടു. വീരാജ്പേട്ടയിൽനിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു.


Share our post
Continue Reading

IRITTY

തിങ്കളാഴ്ച‌ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി

Published

on

Share our post

ഇരിട്ടി:തിങ്കളാഴ്ച‌ (14/10/2024) നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ രണ്ടാമത്തെ ബാച്ച് (9.30 ന് ആരംഭിക്കുന്ന ടെസ്റ്റ്) ചില സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്‌ച (16/10/2024) നടത്തുന്നതാണെന്ന് ഇരിട്ടി ജോയിന്റ്റ് ആർ ടി ഒ പ്രകാരം തന്നെ നടക്കുന്നതായിരിക്കും.


Share our post
Continue Reading

Kannur16 hours ago

41 വാഹനങ്ങൾ ഇ-ലേലം ചെയ്യും

Kannur16 hours ago

ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും

Kannur16 hours ago

വാർഡന്മാരെ നിയമിക്കുന്നു

THALASSERRY16 hours ago

തലശ്ശേരി കടൽപ്പാലം ഭാഗത്ത് ഗതാഗത നിയന്ത്രണം

Kerala16 hours ago

’ഊര്’ വാക്ക് കൈവിടാനാകില്ല, പദ്ധതികളെ ബാധിക്കുമെന്ന് പട്ടികവർഗ വിഭാഗം

Kerala17 hours ago

699 രൂപയ്ക്ക് 4ജി ഫോൺ, വമ്പൻ ഓഫറുകളുമായി ജിയോ ‘ദിവാലി ധമാക്ക’

IRITTY17 hours ago

കോട്ടയം തമ്പുരാന്‍ കഥകളി ഉത്സവം നാലാം ദിവസത്തിലേക്ക്

Kerala17 hours ago

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Kerala17 hours ago

യൂട്യൂബർ ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala18 hours ago

മുലപ്പാൽ മൗലികാവകാശമാണ്” ; മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റരുത്; കേരളാ ഹൈക്കോടതി

Breaking News3 years ago

കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!