Connect with us

Kannur

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

Published

on

Share our post

പാടിയോട്ടുചാൽ:ഹാൻഡ്‌ബോളിലെ വയക്കര പെരുമ വേറെ ലെവലാണ്‌. ദേശീയതലത്തിൽ വയക്കരയുടെ പേര്‌ നാലുപതിറ്റാണ്ടായി ഉയർത്തിനിർത്താൻ ഒട്ടേറെ കായികപ്രതിഭകളുടെ കഠിനാധ്വാനമുണ്ട്‌. 1985ൽ പി ദാമോദരനെന്ന കായികാധ്യാപകന്റെ വരവോടെയാണ് വയക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കൈപ്പന്തുകളിയുടെ ലോകം കീഴടക്കാൻ തുടങ്ങിയത്. സംസ്ഥാന ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്ഥിരം ചാമ്പ്യന്മാരും ഇവർതന്നെ. സൈനിക ടീമുകളായ ബാംഗ്ലൂർ എം.ഇ.ജി, ഊട്ടി എം.ആർ.സി, ഗോവ സിഗ്നൽസ്, ബാംഗ്ലൂർ എ.ഒ.സി, നാഗ്പുർ ഗാർഡ്‌സ്, വിശാഖപട്ടണം സി.ഐ.എസ്എഫ്, ഇന്ത്യൻ നേവി, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിൽ വയക്കരയുടെ കുട്ടികൾ ഇടംനേടി. സർക്കാർ സർവീസിൽ കയറിയവരും അനേകം. 2006-–- 07 ൽ മാത്രം ദേശീയ മത്സരങ്ങൾക്കായി കേരളത്തിനുവേണ്ടി ഇറങ്ങിയ വയക്കരക്കാർ 111 പേരാണ്. ജൂനിയർ നാഷണൽ മീറ്റിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിൽ വർഷങ്ങളായി പകുതിയിലധികം പേരും ഇവിടുത്തെ കുട്ടികൾ.കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ്, സാഫ് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ വയക്കരയുടെ കൈയൊപ്പുണ്ട്‌. ലോക സർവകലാശാലാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവർ വയക്കരയുടെ താരങ്ങൾ. ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ 1995 മുതൽ തുടർച്ചയായി 11 തവണ ഒന്നാംസ്ഥാനം. 1989 മുതൽ സബ് ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഒന്നാംസ്ഥാനം. സ്കൂളിൽ എം.എൽ.എ ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ മുടക്കി ഇൻഡോർ സ്റ്റേഡിയവും നിർമിച്ചു. സംസ്ഥാനബജറ്റിൽ മൂന്നുകോടിയും അനുവദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുണ്ട്. മുമ്പുണ്ടായിരുന്ന ഡേബോർഡിങ്‌ കേന്ദ്രം പുനസ്ഥാപിച്ചു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
റിട്ട. കായികാധ്യാപകൻ പി ദാമോദരൻ, കോച്ച് കെ ധനേഷ്, സ്കൂൾ കായികാധ്യാപകൻ ഇ.വി പ്രമോദ്കുമാർ, മുൻ ഹാൻഡ്ബോൾ താരവും റിട്ട. ആർമി ഉദ്യോഗസ്ഥനുമായ ടി രാമകൃഷ്ണൻ എന്നിവരാണ് പരിശീലകർ.


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!