Connect with us

Kerala

മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമിന് അപേക്ഷിക്കാം

Published

on

Share our post

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം. ഡി.എം./എംസി.എച്ച്., എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.

സ്ഥാപനങ്ങൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) -ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോദ്പുർ, പട്‌ന, റായ്പുർ, ഋഷികേശ്, ബട്ടിൻഡ, നാഗ്പുർ, ബിലാസ്പുർ, മംഗളഗിരി, രാജ്‌കോട്ട്, ഗോരഖ്പുർ, ബിബിനഗർ, റായ്ബറേലി), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) -പുതുച്ചേരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) -ബെംഗളൂരു, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) -ചണ്ഡീഗഢ്‌, ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്‌ ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) -തിരുവനന്തപുരം.

അക്കാദമിക് യോഗ്യത

ഡി.എം./എംസി.എച്ച്. പ്രവേശനത്തിന് സ്പെഷ്യാലിറ്റി അനുസരിച്ച് നിശ്ചിത സ്പെഷ്യലൈസേഷനിലെ എം.ഡി./ ഡി.എം./ഡി.എൻ.ബി. യോഗ്യതവേണം. എം.ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) പ്രവേശനത്തിന് എം.ബി.ബി.എസ്. ബിരുദംവേണം. സ്ഥാപനത്തിനനുസരിച്ച് പ്രായവ്യവസ്ഥ ഉണ്ടാകും.

തിരഞ്ഞെടുപ്പിന് രണ്ടുഘട്ടങ്ങൾ

ആദ്യഘട്ടം ഒക്ടോബർ 25-ന് നടത്തുന്ന ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എൻട്രൻസ് പരീക്ഷയാണ്. ആദ്യഘട്ടം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ മൂന്നിൽ ഒരുമാർക്ക് വീതം കുറയ്ക്കും. യോഗ്യതാകോഴ്‌സിൽ നിന്നുമുള്ള ജനറൽ/ബേസിക് ചോദ്യങ്ങളും സ്പെഷ്യാലിറ്റി കോഴ്‌സിന്റെ സബ് സ്പെഷ്യാലിറ്റി/സിസ്റ്റംസ്/കമ്പോണന്റ് ഭാഗത്തുനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. തിരുവനന്തപുരവും ആദ്യ ഘട്ടത്തിലെ പരീക്ഷാകേന്ദ്രമാണ്.ആദ്യഘട്ടത്തിൽ യോഗ്യത നേടാൻ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക (കോമൺ മെറിറ്റ് ലിസ്റ്റ്) തയ്യാറാക്കും. ഈ പട്ടിക അടിസ്ഥാനമാക്കിയാകും എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനം.

അപേക്ഷയിൽ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവ ഓപ്റ്റ് ചെയ്ത, ആദ്യഘട്ടപരീക്ഷയിൽ യോഗ്യത നേടിയ നിശ്ചിത എണ്ണം അപേക്ഷകരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ടത്തിന് വിളിക്കും. ഇതിന് 20 മാർക്ക് ഉണ്ടായിരിക്കും.രണ്ടുഘട്ട പരീക്ഷകളിലുമായി മൊത്തം 50 ശതമാനം മാർക്കു ലഭിക്കുന്നവരെ എയിംസ്, പി.ജി.ഐ.എം.ഇ.ആർ. എന്നിവയിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും. അപേക്ഷ iniss.aiimsexams.ac.in/ വഴി ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ നൽകാം.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!