Connect with us

MATTANNOOR

പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കും

Published

on

Share our post

മട്ടന്നൂർ: പഴശ്ശി പദ്ധതിയിലെ കുടിവെള്ള പദ്ധതി ശുചീകരണ ഭാഗമായി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഞായറാഴ്ച രാവിലെ തുറക്കും.നിലവിലുള്ള സംഭരണശേഷി 15 മീറ്ററായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഷട്ടർ തുറക്കുന്നത്.വളപട്ടണം പുഴയുടെ രണ്ട് ഭഗങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


Share our post

MATTANNOOR

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

മട്ടന്നൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വായ്പ തുക പത്ത് ലക്ഷം വരെയും സബ്സിഡി 25 ശതമാനവുമാണ്. പ്രായപരിധി 21നും 45നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷ ഫോറം മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. പദ്ധതികളെ കുറിച്ച് അറിയാൻ 0490 2474700 എന്ന നമ്പറിൽ ബന്ധപ്പെടാം.


Share our post
Continue Reading

MATTANNOOR

കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടനെന്ന് മുഖ്യമന്ത്രി

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ഓഹരി ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് ഓൺലൈനായി യോഗം ചേർന്നത്. ചോദ്യങ്ങൾക്ക് അവസരമില്ലാതെ, യോഗം പ്രഹസനമായി മാറിയെന്ന് വിമർശനമുയർന്നു.കര കയറാൻ കണ്ണൂർ വിമാനത്താവളത്തിനുളള പ്രതീക്ഷ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുളള അനുമതി ലഭിക്കുക എന്നതാണ്. പോയിന്‍റ് ഓഫ് കോൾ പദവിക്ക് കേന്ദ്രവുമായി ചർച്ചയിലാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓഹരി ഉടമകളുടെ യോഗത്തിൽ വ്യക്തമാക്കി. ഓൺലൈനിലാണ് വാർഷിക പൊതുയോഗം ഇത്തവണയും നടന്നത്. 27 മിനിറ്റ് മാത്രം നീണ്ടുനിന്നു. പതിനെട്ടായിരത്തോളം ഓഹരി ഉടമകളിൽ പരമാവധി 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം. അതിൽ ചോദ്യം ചോദിക്കാനായത് ആറ് പേർക്ക്. രണ്ട് പേർ വിമാനത്താവള ജീവനക്കാർ തന്നെ. ഇത് അനീതിയെന്ന് ഒരു വിഭാഗം ഓഹരി ഉടമകൾ പറഞ്ഞു.വിവരാകാശ നിയമം ബാധകമാക്കുന്നതിലും സിഎജി ഓഡിറ്റ് നടത്തുന്നതിലും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണുണ്ടായതെന്നും ആക്ഷേപമുണ്ട്. വാർഷിക പൊതുയോഗം ഓൺലൈൻ നടത്തുന്നതിന് എതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഓഹരി ഉടമകൾ പരാതി നൽകിയിരുന്നു.


Share our post
Continue Reading

MATTANNOOR

ഇവർക്ക് ഇനി നഗരസഭയുടെ സ്നേഹത്തണൽ; നാണുവിനും ദേവിക്കും വീട് നിർമിച്ച് നൽകാൻ മട്ടന്നൂർ നഗരസഭ

Published

on

Share our post

മട്ടന്നൂർ: നഗരസഭയുടെ സ്നേഹത്തണലിലേക്ക് നാണുവും ദേവിയും. ഇരുവരുടെയും കുടുംബങ്ങൾക്ക് ഇത് ആശ്വാസ നിമിഷം. 6 മാസത്തിനകം വീട് പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഭരണസമിതിയുടെ രണ്ടാം വാർഷികത്തിലാണു ഇരുവർക്കും ഈ ഓണസമ്മാനം നൽകുന്നതെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. മട്ടന്നൂർ മത്സ്യമാർക്കറ്റിലായിരുന്നു വളയങ്ങാടൻ ദേവിക്കു(77) ജോലി. ഉള്ളതെല്ലാം സ്വരുക്കൂട്ടിയൊരുക്കിയ വീട് പക്ഷാഘാതം വന്ന മകളുടെ ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നു. 11 വർഷം ചികിത്സ നടത്തിയിട്ടും മകളെ രക്ഷിക്കാനായില്ല.ഭിന്നശേഷിക്കാരനായ പേരക്കുട്ടിയെ സംരക്ഷിക്കാനും ജീവിതച്ചെലവിനും വേണ്ടിയാണ് ദേവി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാൻ തുടങ്ങിയത്. മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകളും ദേവിയെ വലച്ചെങ്കിലും ദേവിക്ക് ആശ്രയിക്കാൻ മറ്റാരുമില്ലായിരുന്നു. രണ്ടാമത്തെ മകൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ട്. അവരും അവരുടെ മകളും ചാവശ്ശേരിയിലെ വാടകവീട്ടിലാണു താമസം. ദേവിയുടെയും കുടുംബത്തിന്റെയും ദുരിതം മനസ്സിലാക്കിയ നഗരസഭ ദേവിയെയും കുടുംബത്തെയും അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.

മാനന്തേരിക്കാരനായ നാണുവിന്റെ ഉപജീവന മാർഗം പലഹാരങ്ങളുണ്ടാക്കലും അതിന്റെ വിൽപനയുമായിരുന്നു. 30 വർഷം മുൻപാണ് മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ എത്തുന്നത്. പലഹാരം ഉണ്ടാക്കുന്ന കടയോട് ചേർന്നുള്ള മുറിയിലായിരുന്നു ഒറ്റയ്ക്കുള്ള താമസം. കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടു. വരുമാനമില്ലാതായ അക്കാലത്ത് നാട്ടുകാരാണു നാണുവിനെ സംരക്ഷിച്ചത്. കോവിഡ് കഴിഞ്ഞും മുറിയുടെ വാടക നൽകാൻ കഴിയാതെ വന്നതോടെ നാണുവിനെ കടയുടമ ഒഴിപ്പിച്ചു. കരേറ്റ പൊയിൽ റോഡിനോട് ചേർന്നുള്ള പരേതനായ വി.കെ.കുഞ്ഞമ്പുവിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു ഇക്കഴിഞ്ഞ നാലു വർഷവും നാണു(82) കഴിഞ്ഞിരുന്നത്. റോഡ് വികസനം വരുമ്പോൾ ഇപ്പോൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും നാണു ഒഴിയേണ്ടി വരുമെന്നു മനസ്സിലാക്കിയ നഗരസഭാ അധികൃതരാണ് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ ചെയ്തത്.


Share our post
Continue Reading

India55 mins ago

ക്രിമിനല്‍ കേസിന്‍റെ പേരില്‍ വിദേശ തൊഴിലവസരം നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

Kannur60 mins ago

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് സമരം 22 മുതൽ

Kannur1 hour ago

കണ്ണൂരില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, മേഘവിസ്‌ഫോടനത്തിന് സമാനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Kerala2 hours ago

ഇതുവരെ റേഷൻ മസ്റ്ററിങ് നടത്തിയത് ഒരു കോടി പേര്‍

Kannur2 hours ago

വിവിധ അധ്യാപക ഒഴിവുകൾ

MATTANNOOR3 hours ago

പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കും

India24 hours ago

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

KETTIYOOR1 day ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur1 day ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY1 day ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!