Connect with us

Kerala

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

Published

on

Share our post

വടക്കാഞ്ചേരി : കാട്ടുപന്നിയെ പിടിക്കാനായി വച്ചിരുന്ന വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോ​ദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ അരവിന്ദാക്ഷൻ (55),രവി (50) എന്നിവരാണ് മരിച്ചത്.പാടത്ത് മീൻ പിടിക്കാനായി പോയതായിരുന്നു ഇരുവരും. ഇവരുടെ സമീപത്ത് നിന്നും കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share our post

Kerala

സഞ്ചാരികൾക്കായി സന്തോഷവാർത്ത; വാഗമണിലെ ചില്ലുപാലം തുറക്കുന്നു

Published

on

Share our post

വാഗമണ്‍: സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാാനിച്ചത്. പാലത്തിൽ എന്നു മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് മെയ് 30നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്. വാഗമണ്‍ കോലാഹലമേട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീര്‍ത്തത്.

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. 250 രൂപയാണ് പ്രവേശനഫീസ്.


Share our post
Continue Reading

Kerala

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; പ്രതിദിനം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

Published

on

Share our post

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31-നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

Published

on

Share our post

മുംബൈ: പഴം, പച്ചക്കറി ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾ വിപണിയിൽ നൽകുന്ന വിലയുടെ 40 ശതമാനത്തിൽതാഴെ തുക മാത്രമാണ് കർഷകർക്കു ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ പ്രവർത്തനറിപ്പോർട്ട്. ഇടനിലക്കാരും ചില്ലറ വിൽപ്പനക്കാരുമാണ് ബാക്കി 60 ശതമാനം തുകയും സ്വന്തമാക്കുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുമ്പോഴും കർഷകരുടെ പേരിൽ ഇവർ ലാഭമെടുക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

പണപ്പെരുപ്പം വിപണിയിലുണ്ടാക്കുന്ന ചലനങ്ങൾ വിലയിരുത്തി ആർ.ബി.ഐയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് പോളിസി റിസർച്ചാണ് പ്രവർത്തനരേഖ തയ്യാറാക്കിയത്. റിപ്പോർട്ടിലെ അഭിപ്രായങ്ങൾ ആർ.ബി.ഐയുടേതല്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാഴപ്പഴം, മുന്തിരി, മാമ്പഴം, അവശ്യ പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് ഇവയുടെ വിലയിൽ തുച്ഛമായ തുകമാത്രമാണ് കർഷകർക്കു നേരിട്ടു ലഭിക്കുന്നത്. അതേസമയം, ക്ഷീര-പൗൾട്രി കൃഷികളിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുമുണ്ട്. പയർവർഗങ്ങളുടെ കൃഷിയിലും ഭേദപ്പെട്ട നിലയിൽ വില ലഭ്യമാകുന്നുവെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷീരമേഖലയിൽ ഉപഭോക്തൃവിലയുടെ 70 ശതമാനം വരെയും മുട്ടക്കൃഷിയിൽ 75 ശതമാനംവരെയും തുക കർഷകർക്കു ലഭിക്കുന്നുണ്ട്. ഇറച്ചിക്കോഴി കൃഷിയിലിത് 56 ശതമാനംവരെയാണ്.

വാഴപ്പഴം ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിവിലയുടെ 31 ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. മുന്തിരിക്കിത് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവുമാണ്. തക്കാളിവിലയിൽ 33 ശതമാനം തുക മാത്രമാണ് കർഷകരുടെ കൈകളിലേക്കെത്തുക. ഉള്ളിവിലയിലിത് 36 ശതമാനവും ഉരുളക്കിഴങ്ങിൽ 37 ശതമാനവുമാണ്.

പരിഹാരം, പോംവഴി

കർഷകർക്കു മികച്ചവില ലഭിക്കുന്നതിന് കാർഷിക വിപണനരംഗത്ത് സമഗ്രമായ ഭേദഗതികൾ അനിവാര്യമാണെന്ന് ആർ.ബി.ഐ.യുടെ പ്രവർത്തന റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇക്കാര്യത്തിൽ കർഷകരെ സഹായിക്കാനായി സ്വകാര്യമേഖലയിൽ കൂടുതൽ ചന്തകൾ (മണ്ടികൾ) കൊണ്ടുവരണം. ഇത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ചവില ലഭിക്കാൻ സഹായകമാകും. തക്കാളി, പച്ചക്കറി, പഴങ്ങൾ തുടങ്ങി എളുപ്പത്തിൽ നശിക്കുന്ന കാർഷികോത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനും വിലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഇതുപകരിക്കും. മാത്രമല്ല, വിപണിയിൽ മത്സരം കൂടുതൽ ശക്തമാകും. ഇതോടെ പ്രാദേശികതലത്തിൽ ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യം ഉയർന്നുവരും.

വിപണിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ ദേശീയതലത്തിൽ ഓൺലൈൻ നാഷണൽ അഗ്രിക്കൾച്ചറൽ വിപണികൾ (ഇ- നാം) കൊണ്ടുവരണം. ഇത് വിപണനത്തിലെ ഇപ്പോഴുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകരമാകും. കർഷകർക്ക് ലഭിക്കുന്ന വിലവിഹിതം ഉയരാനും ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ ഉത്പന്നം ലഭ്യമാക്കാനും ഇതുപകരിക്കും. കർഷകരുടെ നേതൃത്വത്തിൽ കൂടുതൽ കാർഷികോത്പന്നസംഘടനകൾ ഉയർന്നുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉള്ളിപോലുള്ള ഉത്പന്നങ്ങൾക്ക് അവധിവ്യാപാരം കൊണ്ടുവരുന്നത് മികച്ചവില ലഭിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.


Share our post
Continue Reading

Kerala3 hours ago

സഞ്ചാരികൾക്കായി സന്തോഷവാർത്ത; വാഗമണിലെ ചില്ലുപാലം തുറക്കുന്നു

Kerala3 hours ago

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

India3 hours ago

വിവാഹമോചന ഗ്രാമം; സെക്സ്‌ ടൂറിസത്തിനായി സ്‌ത്രീകളെ താൽകാലിക വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ സ്ഥലം

Kerala3 hours ago

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; പ്രതിദിനം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

IRITTY3 hours ago

ഇരിട്ടി സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

Kerala5 hours ago

പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

Kannur5 hours ago

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

MATTANNOOR5 hours ago

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Social6 hours ago

ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ

Kerala6 hours ago

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!