Connect with us

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ഉടൻ

Published

on

Share our post

കൊല്ലം: വേണാട് എക്സ്പ്രസിലെ അനിയന്ത്രിതമായ തിരക്കിന് പരിഹാരമായി രണ്ട് പുതിയ ട്രെയിനുകൾ റെയിൽവേയുടെ പരിഗണനയിൽ. കൊല്ലം-എറണാകുളം സ്പെഷൽ, പുനലൂർ – എറണാകുളം മെമു എന്നിവയാണ് റെയിൽവേ ബോർഡിന്‍റെ സജീവ പരിഗണനയിലുള്ളത്.പുനലൂർ – എറണാകുളം റൂട്ടിൽ മെമു സർവീസ് ആരംഭിക്കുന്നതിന് നിലവിൽ റേക്കുകൾ ലഭ്യമല്ല. 12 കോച്ചുകൾ ഉള്ള മെമു ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഊർജിതമായി നടക്കുന്നുണ്ട്. എട്ട് റേക്കുകൾ ലഭിച്ചാലും തിരക്കിന് ഒരു പരിധിവരെ പരിഹാരമാകും.

അത് ലഭിക്കുന്നത് വൈകുകയാണെങ്കിൽ കൊല്ലം – എറണാകുളം റൂട്ടിൽ അൺ റിസർവ്ഡ് പാസഞ്ചർ സ്പെഷൽ ഓടിക്കാനാണ് ദക്ഷിണ റെയിൽവേ അധികൃതരുടെ നീക്കം. ഈ ആഴ്ച തന്നെ പുതിയ ട്രെയിൻ ആരംഭിക്കാൻ കഴിയും എന്ന സൂചനകളാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്നത്.ഇത് സംബന്ധിച്ച ഉത്തരവിനായി അധികൃതർ കാത്തിരിക്കുകയാണ്.പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും മധ്യേ ആയിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുക.അതേസമയം വേണാട് എക്സ്പ്രസിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തുന്നതും അധികൃതരുടെ പരിഗണയിൽ ഉണ്ട്. കോച്ചുകൾ കൂട്ടിയാൽ ചില സ്റ്റേഷനുകളിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്ലാറ്റ്ഫോമുകൾക്ക് നീളക്കുറവ് ഉള്ള സ്റ്റേഷനുകളിൽ ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പ്രത്യേകിച്ച് വേണാട്-തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുമ്പോൾ ലേഡീസ് കോച്ചിൽ സഞ്ചരിക്കുന്നവരാണ് ഇതിന്‍റെ ദുരിതം കൂടുതൽ അനുഭവിക്കുക.ഏതാനും മാസം മുമ്പ് മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസിൽ തിരക്ക് ഒഴിവാക്കാൻ പുതുതായി രണ്ട് ജനറൽ കോച്ചുകൾ ഏർപ്പെടുത്തുകയുണ്ടായി. ഇതോടെ പല സ്റ്റേഷനുകളിലും ട്രെയിൻ എത്തുമ്പോൾ ലേഡീസ് കോച്ചും ഗാർഡ് റൂമും അംഗ പരിമിതരുടെ കോച്ചും പ്ലാറ്റ്ഫോമും കഴിഞ്ഞാണ് വന്ന് നിൽക്കുന്നത്.

ഇത് കാരണം ലേഡീസ് കമ്പാർട്ട്മെന്‍റിൽ കയറാനും ഇറങ്ങാനും സ്ത്രീകൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. മാത്രമല്ല ട്രെയിൻ കൂടുതൽ സമയം നിർത്തിയിടേണ്ടിയും വരുന്നു. ഇതിന് പരിഹാരം കാണണമെങ്കിൽ ലേഡീസ് കോച്ചുകൾ ട്രെയിനിന്‍റെ മധ്യഭാഗത്ത് സ്ഥാപിക്കേണ്ടി വരും.അപ്പോഴും ചില സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ ഈ ബുദ്ധിമുട്ട് തുടരുകയും ചെയ്യും.അതേസമയം മംഗലാപുരത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിന് പോകുന്ന ഏറനാട് എക്സ്പ്രസിന് എറണാകുളത്തിനും തിരുവനന്തപുരത്തിനും മധ്യേ കൂടുതൽ സ്റ്റോപ്പ് അനുവദിച്ചാൽ വേണാടിലെ വൈകുന്നേരത്തേ തിരക്ക് അൽപ്പമെങ്കിലും കുറയ്ക്കാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.


Share our post

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത

Published

on

Share our post

തിരുവനന്തുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27ആം തീയതിയോടെ കാലവർഷം കേരളാ തീരം തൊട്ടേക്കും.


Share our post
Continue Reading

Kerala

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം തടവ്

Published

on

Share our post

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി എട്ട് വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം.

കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മൊഴിമാറ്റിയ കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു.

സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.


Share our post
Continue Reading

Kerala

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

Share our post

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്‌.സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025.


Share our post
Continue Reading

Trending

error: Content is protected !!