Connect with us

Kerala

അര്‍ജുന്‍റെ ഫാമിലി എന്‍റെ ഫാമിലി; പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കും; ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്

Published

on

Share our post

കോഴിക്കോട്: തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് ലോറിയുടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് പറഞ്ഞ മനാഫ് അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്നും മാധ്യമങ്ങളോടു മനാഫ് പ്രതികരിച്ചു. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടും. അര്‍ജുന്റെ കുടുംബവുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനാഫ് അറിയിച്ചു.

മനാഫിന്റെ പ്രതികരണം

“യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്? എനിക്കാരോടെങ്കിലും ഒന്ന് സംസാരിക്കണം. അതിനുവേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുന്റെ വിഷയത്തിനുശേഷം യൂട്യൂബ് ചാനലില്‍ ഒന്നും വന്നിട്ടില്ലല്ലോ. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ഥമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ആകെ പത്തയ്യായിരം സബ്സ്ക്രൈബേഴ്സാണ് അതിനുള്ളത്. അതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്/ വൈകാരികത വെച്ചിട്ട് തന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളിലേക്കെത്തിയത്. അങ്ങനെ വൈകാരികത ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ.” വൈകാരികത ചൂഷണം ചെയ്തു എന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തോട് മനാഫ് പ്രതികരിച്ചു.തിരച്ചില്‍ രണ്ട് ദിവസം വൈകിപ്പിച്ചതായുള്ള കുടുംബാംഗങ്ങളുടെ ആരോപണത്തോട് വൈകാരികമായാണ് മനാഫ് പ്രതികരിച്ചത്. തന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. “അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്, അമ്മ എന്നെ തള്ളിപ്പറഞ്ഞോട്ടെ. അര്‍ജുന്റെ ഫാമിലി എന്റെ ഫാമിലിയായി ഞാന്‍ കാണുന്നത്. അവരിപ്പോഴുള്ള ബുദ്ധിമോശത്തില്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ പറഞ്ഞോട്ടെ. അവരിതിനുമുമ്പും പേഴ്‌സണലായിട്ട് പറഞ്ഞതാണ്. ഞാനതൊന്നും വകവെക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ഒരാവശ്യം വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായിട്ടും അവരുടെ കൂടെയുണ്ടാകും. അത് അവരുടെ മാത്രമല്ല, എന്റെ ഏത് ജോലിക്കാര്‍ക്ക് ആവശ്യം വന്നാലും ഞാനങ്ങനെതന്നെ ചെയ്യും.

“ഒരുറുപ്യയും ആരോടും വാങ്ങിയിട്ടില്ല. അര്‍ജുനെ എടുക്കുന്നതിന് മുമ്പ് ഈ ആരോപണങ്ങള്‍ ആകാമായിരുന്നു. അവര്‍ മൊത്തം എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെന്റെ ഫാമിലിയാണ്. കുറച്ചാളുകള്‍ ഇതിനുപിന്നിലുണ്ട്. എനിക്ക് ഒരു ഐഡിയയുമില്ല. ചിലപ്പോള്‍ ജിതിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകാം. അര്‍ജുന്റെ വിഷയത്തില്‍ അവര്‍ക്കൊരു പ്രശസ്തി ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കും വേണ്ട. ആക്ഷന്‍ കമ്മിറ്റി എന്നെ ക്ഷണിച്ചു തിരുവനന്തപുരത്ത് പോകാന്‍. ഞാന്‍ പറഞ്ഞു വരാം. ഞാനത് ജിതിനോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമില്ല, ഇപ്പോള്‍ ഫോണില്‍ വിളിച്ചാലും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റും എന്ന് പറഞ്ഞു. ഞാന്‍ പോയി, അര്‍ജുന് വേണ്ടി ഇനി അമേരിക്കയിലേക്ക് വേണമെങ്കിലും പോകും. നിങ്ങളെല്ലാവരും കൂടി എനിക്കൊരു ഹൈപ്പ് തന്നത് അവര്‍ക്കിഷ്ടമായില്ലെന്നാണ് തോന്നുന്നത്”. മനാഫ് പറഞ്ഞു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!