Connect with us

Kerala

‘എയർബാഗ് തുറക്കപ്പെടുന്നത് ചിന്തിക്കാൻ പറ്റുന്നതിലും വേഗത്തിൽ, കുട്ടികളെ മുൻസീറ്റില്‍ ഇരുത്തരുത്’

Published

on

Share our post

കോഴിക്കോട്:-കഴിഞ്ഞ ദിവസമാണ് മലപ്പുറം പടപ്പറമ്പില്‍ കാറിലെ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു എയര്‍ബാഗ് മുഖത്തടിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാറില്‍ കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട പല മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം.ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുട്ടികളുമായുള്ള കാര്‍ യാത്രയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്നും എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമെന്നും പറയുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി.

♦️ഫെയ്‌സ്ബുക്കില്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ്

”കാറില്‍ കുട്ടികളുടെ സീറ്റും സ്ഥാനവും

കാറിന്റെ മുന്‍സീറ്റില്‍ അമ്മയുടെ മടിയിലിരുന്നിരുന്ന കുട്ടി എയര്‍ ബാഗ് പെട്ടെന്ന് തുറന്നു മുഖത്തടിച്ചു മരണപ്പെട്ടു എന്ന വാര്‍ത്ത വരുന്നു. ഏറെ സങ്കടകരം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ഇക്കാലത്തെ മിക്കവാറും കാറുകളില്‍ എയര്‍ ബാഗുകള്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ടാവില്ല. ഒരിക്കല്‍ എന്റെ മുന്നില്‍ ഒരപകടം ഉണ്ടായപ്പോള്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. സത്യത്തില്‍ പേടിച്ചു പോയി. നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിനേക്കാള്‍ വേഗത്തിലാണ് എയര്‍ ബാഗ് തുറക്കുന്നതും മുന്‍സീറ്റിലിരിക്കുന്നവരുടെ മുന്നിലേക്ക് വിടര്‍ന്നു വരുന്നതും. അതുകൊണ്ട് തന്നെയാണ് ഇത് അപകടങ്ങള്‍ ഒഴിവാക്കുന്നതും. എന്നാല്‍ അത്രയും സ്പീഡില്‍ ഒരു സാധനം മുന്നിലേക്ക് വരുമ്പോള്‍ നമ്മുടെ മുഖത്ത് പരിക്കേല്‍ക്കില്ലേ, പ്രത്യേകിച്ചും എന്നെപ്പോലെ കണ്ണട ഉള്ളവരുടെ കാര്യം എന്താകും, കയ്യില്‍ കുട്ടികള്‍ ഉണ്ടേങ്കില്‍ എന്ത് സംഭവിക്കും എന്നൊക്കെ ഞാന്‍ അന്ന് ചിന്തിച്ചിരുന്നു.

സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായിട്ടുള്ള രാജ്യങ്ങളിലെല്ലാം കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നത് നിയമ വിരുദ്ധമാണ്. മിക്കവാറും രാജ്യങ്ങളില്‍ പന്ത്രണ്ട് വയസ്സ്, ചിലയിടങ്ങളില്‍ 130 സെന്റിമീറ്റര്‍ ഉയരം ഇവയാണ് കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്താനുള്ള മാനദണ്ഡം. ഇത് പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഫൈന്‍ കിട്ടാം, ഡ്രൈവിങ്ങ് പോയിന്റ് നഷ്ടമാകാം, ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സംഭവിച്ചാലോ കുട്ടിക്ക് അപകടം സംഭവിച്ചാലോ ജയിലിലും ആകാം.

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ല എന്ന് മാത്രമല്ല പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോഴും കുട്ടികളുടെ സുരക്ഷക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുണ്ട്. പിറന്നുവീഴുന്ന അന്ന് പോലും കുട്ടിയെ കാര്‍ സീറ്റില്‍ ഇരുത്തി മാത്രമേ കാറില്‍ കൊണ്ടുപോകാവൂ. വളരെ ചെറിയ പ്രായത്തില്‍ കുട്ടികളെ ഇരുത്താന്‍ പ്രത്യേകം സീറ്റ് ഡിസൈന്‍ ഉണ്ട് (കുട്ടി പിറകോട്ട് തിരിഞ്ഞിരിക്കുന്ന തരത്തില്‍ ആണ്). അല്പം കൂടി കഴിഞ്ഞാല്‍ കുട്ടി മുന്‍പോട്ട് ഇരിക്കുന്ന തരത്തില്‍, അതിന് ശേഷം പ്രത്യേകം സീറ്റ് ഇല്ലാതെ അല്പം ഉയരം കൊടുക്കാന്‍ മാത്രമുള്ള സംവിധാനം എന്നിങ്ങനെ. ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത്.

2010 ല്‍ ആണെന്ന് തോന്നുന്നു സുരക്ഷയെപ്പറ്റി കൊച്ചിന്‍
യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു സെമിനാര്‍ നടത്തിയിരുന്നു. അന്ന് ഒരു ഡെമോണ്‍സ്ട്രേഷന് വേണ്ടി പോലും ഒരു ചൈല്‍ഡ് സേഫ്റ്റി സീറ്റ് കേരളത്തില്‍ കിട്ടാനുണ്ടായിരുന്നില്ല. എന്റെ സുഹൃത്തും സുരക്ഷാ വിദഗ്ദ്ധനുമായ ജോസി അതുമായി ദുബായില്‍ നിന്നെത്തി.

ഇപ്പോള്‍ കാലം മാറി. കേരളത്തില്‍ പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ സര്‍വ്വ സാധാരണമായി. എറണാകുളത്തോ ഓണ്‍ലൈനിലോ കുട്ടികള്‍ക്കുള്ള സീറ്റും കിട്ടും. പക്ഷെ ഇന്ന് വരെ നിങ്ങള്‍ കുട്ടികളുടെ സുരക്ഷാ സീറ്റിന്റെ ഒരു പരസ്യം കണ്ടിട്ടുണ്ടോ? പത്തുലക്ഷത്തിന്റെ കാറുകള്‍ വാങ്ങുന്നവര്‍ പോലും പതിനായിരത്തിന്റെ ചൈല്‍ഡ് സേഫ്റ്റി സീറ്റ് വാങ്ങുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും പിടിക്കുന്നില്ല താനും.

. ദുരന്തങ്ങള്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. കേരളത്തില്‍ ഇക്കാര്യത്തില്‍ സമൂഹമോ സര്‍ക്കാരോ പെട്ടെന്ന് മാറുമെന്നും വിചാരിക്കേണ്ട. അതുകൊണ്ട് ചുരുങ്ങിയത് എന്റെ വായനക്കാര്‍ എങ്കിലും കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷാ സീറ്റ് വാങ്ങണം. സുരക്ഷാ സീറ്റ് ഇല്ലെങ്കില്‍ കുട്ടികളെ കാറില്‍ കയറ്റാതെ നോക്കണം (മറ്റുളളവരുടെ കുട്ടി ആണെങ്കിലും). ഒരു സാഹചര്യത്തിലും കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്. സുരക്ഷിതരായിരിക്കുക”


Share our post

Kerala

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ (2022 അഡ്മിഷൻ) ബി.എ. അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്‌കൃതം യു.ജി. പ്രോഗ്രാമുകളുടെയും എം.എ. ഇംഗ്ലീഷ്/മലയാളം പി.ജി. പ്രോഗ്രാമുകളുടെയും ഒന്നാംസെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ നൽകാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സ് തിരിച്ചുള്ള മാർക്കുകൾ https://dms.sgou.ac.in/ciep/public/learner-irs-gradecard എന്ന ലിങ്കിൽനിന്നു ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽനിന്ന്‌ സർവകലാശാലാ അറിയിപ്പ് ലഭിച്ചതിനുശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയം (യു.ജി. പ്രോഗ്രാമുകൾക്ക് മാത്രം), ഉത്തരക്കടലാസിന്റെ പകർപ്പ്‌ എന്നിവയ്ക്ക് erp.sgou.ac.in ലെ ലേണർ ഡാഷ്‌ബോർഡിലൂടെ ഫീസ് അടച്ച് ഓൺലൈനായി 18 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസുകളുടെ പകർപ്പ്‌ ലഭിച്ചശേഷം പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കാൻ അവസരമുണ്ടാകില്ലെന്ന്‌ പരീക്ഷാ കൺട്രോളർ അറിയിച്ചു.


Share our post
Continue Reading

Kerala

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

Published

on

Share our post

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി 25%-100% വരെ (പരമാവധി തുക 1000-2500രൂപ വരെ) ധനസഹായം സ്‌പെയർപാർട്‌സുകൾക്കും, 25% ധനസഹായം (പരമാവധി 1000 രൂപ) റിപ്പയർ ചാർജ്ജുകൾക്കും ലഭ്യമാവും.

2024-25 വർഷത്തിൽ രണ്ടു ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 15 വരെ നീട്ടി.


Share our post
Continue Reading

Kerala

പാളം മുറിച്ചുകടക്കുമ്പോൾ അപകടം;വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

കോഴിക്കോട്: കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Share our post
Continue Reading

Kerala47 mins ago

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Social53 mins ago

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റ് വരുന്നു; തിയ്യതി, പുതിയ ഫീച്ചറുകള്‍

Kerala2 hours ago

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

Kannur2 hours ago

ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

Kerala3 hours ago

പാളം മുറിച്ചുകടക്കുമ്പോൾ അപകടം;വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Kerala3 hours ago

ഇനി ഫോണ്‍ മോഷണം പോയാല്‍ ഭയപ്പെടേണ്ട!, സ്വകാര്യ വിവരങ്ങള്‍ ‘സ്വയം’ ലോക്ക് ചെയ്യും; പുതിയ മൂന്ന് ഫീച്ചറുകളുമായി ഗൂഗിള്‍

India3 hours ago

പ്രവാസി യാത്രക്കാർ ബാഗിൽ നിന്ന് നിർബന്ധമായും ഇവ ഒഴിവാക്കണം; പുതിയ നിർദേശവുമായി എമിറേറ്റ്സ് എയർലെെൻസ്

Kerala3 hours ago

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ ഉടന്‍

India5 hours ago

ക്രിമിനല്‍ കേസിന്‍റെ പേരില്‍ വിദേശ തൊഴിലവസരം നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

Kannur5 hours ago

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് സമരം 22 മുതൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!