Connect with us

Kerala

എന്‍ജിനീയറിങ് പഠിച്ചാല്‍ പണിയില്ലെന്ന് ആരു പറഞ്ഞു? കേന്ദ്രസര്‍വീസില്‍ 237 ഒഴിവുകള്‍

Published

on

Share our post

2025ലെ എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലേക്കാണ് പരീക്ഷ. രണ്ടുഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി 9-ന് നടക്കും. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകള്‍/ സ്ഥാപനങ്ങളിലായി 237

വിഷയവും സര്‍വീസുകളും ചുവടെ.
സിവില്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ തസ്തികകള്‍): സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (സിവില്‍), സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (റോഡ്സ്), സര്‍വേ ഓഫ് ഇന്ത്യ, എ.ഇ.ഇ. (സിവില്‍) ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് എന്‍ജിനീയേഴ്സ്, എ.ഇ.ഇ. ഇന്‍ എം.ഇ.എസ്. സര്‍വേയര്‍ കേഡര്‍, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വീസ്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, എ.ഇ.ഇ. ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ്-എ/ബി തസ്തികകള്‍): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./

അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി തസ്തികകള്‍):ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഡിഫന്‍സ് ക്വാളിറ്റി എയ്റോനോട്ടിക്കല്‍ അഷ്വറന്‍സ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇന്ത്യാ ഗവ. അംഗീകരിച്ച വിദേശ ഡിഗ്രി/ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യയുടെ പരീക്ഷ/ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സിന്റെ (ഇന്ത്യ) ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ (Parts II and III/ Sections A and B)/ ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ എന്‍ജിനീയേഴ്സിന്റെ ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ പാസായിരിക്കണം.

പ്രായം: 21 -30 വയസ്സ്. അപേക്ഷകര്‍ 1995 ജനുവരി രണ്ടിന് മുന്‍പോ 2004 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കാര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം.

പരീക്ഷ: പ്രാഥമിക ഘട്ടത്തില്‍ രണ്ടുപേപ്പറുകളിലായി ആകെ 500 മാര്‍ക്കിനായിരിക്കും പരീക്ഷ. പേപ്പര്‍- I ന് രണ്ടുമണിക്കൂറും പേപ്പര്‍ II ന് മൂന്നുമണിക്കൂറുമാണ് സമയം. മുഖ്യപരീക്ഷയ്ക്ക് 300 മാര്‍ക്കിന്റെവീതം രണ്ട് പേപ്പറുകളാണുണ്ടാവുക. ആറുമണിക്കൂറായിരിക്കും സമയം. വ്യക്തിത്വപരിശോധനകൂടി നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം: ഒന്നാംഘട്ട പരീക്ഷയ്ക്ക് രാജ്യത്താകെ 42 കേന്ദ്രങ്ങളാണുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. മുഖ്യപരീക്ഷയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടാവും.
പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ക്ക് 200 രൂപ. ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകള്‍ മുഖേന പണമായോ ഫീസ് അടയ്ക്കാം.

അപേക്ഷ: യു.പി.എസ്.സി.യുടെ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 8


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Kerala

കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേന്ദ്രകാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട്

  • 24-05-2025: കണ്ണൂര്‍, കാസര്‍കോട്
  • 25-05-2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  • 26-05-2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!