Connect with us

Kerala

എന്‍ജിനീയറിങ് പഠിച്ചാല്‍ പണിയില്ലെന്ന് ആരു പറഞ്ഞു? കേന്ദ്രസര്‍വീസില്‍ 237 ഒഴിവുകള്‍

Published

on

Share our post

2025ലെ എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലേക്കാണ് പരീക്ഷ. രണ്ടുഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി 9-ന് നടക്കും. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകള്‍/ സ്ഥാപനങ്ങളിലായി 237

വിഷയവും സര്‍വീസുകളും ചുവടെ.
സിവില്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ തസ്തികകള്‍): സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (സിവില്‍), സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (റോഡ്സ്), സര്‍വേ ഓഫ് ഇന്ത്യ, എ.ഇ.ഇ. (സിവില്‍) ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് എന്‍ജിനീയേഴ്സ്, എ.ഇ.ഇ. ഇന്‍ എം.ഇ.എസ്. സര്‍വേയര്‍ കേഡര്‍, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വീസ്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, എ.ഇ.ഇ. ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ്-എ/ബി തസ്തികകള്‍): ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്സ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഡിഫന്‍സ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./

അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ ബി തസ്തികകള്‍):ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വീസ്, ഡിഫന്‍സ് ക്വാളിറ്റി എയ്റോനോട്ടിക്കല്‍ അഷ്വറന്‍സ് സര്‍വീസ്, ഇന്ത്യന്‍ സ്‌കില്‍ ഡിവലപ്മെന്റ് സര്‍വീസ്, ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് ക, ഐ.ഇ.ഡി.എസ്./ അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II

യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇന്ത്യാ ഗവ. അംഗീകരിച്ച വിദേശ ഡിഗ്രി/ ഡിപ്ലോമ. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യയുടെ പരീക്ഷ/ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സിന്റെ (ഇന്ത്യ) ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ/ എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ (Parts II and III/ Sections A and B)/ ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ എന്‍ജിനീയേഴ്സിന്റെ ഗ്രാജുവേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ പാസായിരിക്കണം.

പ്രായം: 21 -30 വയസ്സ്. അപേക്ഷകര്‍ 1995 ജനുവരി രണ്ടിന് മുന്‍പോ 2004 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കാര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം.

പരീക്ഷ: പ്രാഥമിക ഘട്ടത്തില്‍ രണ്ടുപേപ്പറുകളിലായി ആകെ 500 മാര്‍ക്കിനായിരിക്കും പരീക്ഷ. പേപ്പര്‍- I ന് രണ്ടുമണിക്കൂറും പേപ്പര്‍ II ന് മൂന്നുമണിക്കൂറുമാണ് സമയം. മുഖ്യപരീക്ഷയ്ക്ക് 300 മാര്‍ക്കിന്റെവീതം രണ്ട് പേപ്പറുകളാണുണ്ടാവുക. ആറുമണിക്കൂറായിരിക്കും സമയം. വ്യക്തിത്വപരിശോധനകൂടി നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം: ഒന്നാംഘട്ട പരീക്ഷയ്ക്ക് രാജ്യത്താകെ 42 കേന്ദ്രങ്ങളാണുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. മുഖ്യപരീക്ഷയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടാവും.
പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ക്ക് 200 രൂപ. ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകള്‍ മുഖേന പണമായോ ഫീസ് അടയ്ക്കാം.

അപേക്ഷ: യു.പി.എസ്.സി.യുടെ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. അപേക്ഷയ്‌ക്കൊപ്പം ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 8


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!