Connect with us

Kannur

കണ്ണൂർ ജില്ലയിൽ സജീവമായി കുടുംബശ്രീ ഹോംഷോപ്പ്

Published

on

Share our post

കണ്ണൂർ: കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി ജില്ലയിൽ സജീവമായി. ഉത്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്നതിനും കൂടുതൽ സംരംഭകരെ സൃഷ്ടിക്കുന്നതിനുമാണ് ഹോംഷോപ്പ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.ഇതുവഴി കുടുംബശ്രീയുടെ മായമില്ലാത്ത ഉൽപന്നങ്ങൾ മിതമായ വിലയിൽ പൊതുജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭ്യമാകുന്നു. ഹോം ഷോപ്പ് പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും സജീവമാകുന്നതോടെ കുറഞ്ഞത് 2000 കുടുംബശ്രീ വനിതകൾക്ക് സുസ്ഥിരമായ വരുമാന മാർഗം ലഭ്യമാകും.

ഗ്രാമീണ സംരംഭകർക്ക് ആവരുടെ ഉല്പന്നങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിവാശ്യമായ പരിശീലനവും, അസംസ്‌കൃത വസ്തുക്കൾ പാക്കിംഗ്, ലേബലിംഗ് എന്നിവയ്ക്ക് അടിസ്ഥാന സൗകര്യവും സാമ്പത്തിക സഹായകവും പദ്ധതി വഴി ലഭ്യമാകുന്നു. വിപണന രംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ടൂവീലർ വാങ്ങുന്നതിന് സി ഇ എഫിൽ നിന്നും 70,000 രൂപ വരെ പലിശരഹിത ലോൺ, 50,000 രൂപ വരെ സംരംഭകത്വ ലോൺ, യൂണിഫോം, ബാഗ്, തിരിച്ചറിയൽ കാർഡ് ആവശ്യമായ പരിശീലനം എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.
ജില്ലയിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ മിഷ്യൻ ലക്ഷ്യമിടുന്നത്.

കെ ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോംഷോപ്പ് നടപ്പിലാക്കുന്നത്. സിഡിഎസുകളും മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരും ബ്ലോക്ക് കോ ഓർഡിനേറ്റർമാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും രണ്ട് പേർക്ക് വീതം തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കണ്ണൂർ ഡിപിസി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയൻ, എഡിഎംസി ദീപ, ഡിപിഎം നിധിഷ, ബിസി ഫരീദ, മാനേജ്‌മെന്റ് ടീം അംഗങ്ങളായ കെ പത്മനാഭൻ, രജീഷ് ഹോം ഷോപ്പ് ഓണേർസ് എന്നിവർ പങ്കെടുത്തു. മികച്ച വിറ്റുവരവുണ്ടാക്കിയ ഹോം ഷോപ്പ് ഓണർമാർക്കുള്ള സമ്മാനദാനം ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.വി ജയൻ നിർവഹിച്ചു.


Share our post

Kannur

എസ്‌.എസ്‌.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്‌.എസ്‌.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.

കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.


Share our post
Continue Reading

Kannur

പുതിയതെരുവിൽ കടയടപ്പ് സമരം

Published

on

Share our post

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.


Share our post
Continue Reading

Kannur

മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!