Connect with us

Kerala

തെറ്റായി പിഴയീടാക്കൽ,മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കൽ;1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Published

on

Share our post

പത്തനംതിട്ട: ആസ്പത്രി ക്ളിനിക്കിന് വാണിജ്യസ്ഥാപനങ്ങൾക്കുള്ള വൈദ്യുതി താരിഫ് നൽകി വൻ തുക പിഴ ഇൗടാക്കുകയും മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു.പന്തളം മങ്ങാരം സ്വദേശി ആലീഫ് പറമ്പിൽ എം.യു. ഷഹനാസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ നൽകിയ പരാതിയിലാണ് നടപടി.പന്തളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അടൂർ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ, പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി. ചെയർമാൻ, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്.

പന്തളം ജങ്ഷനിലെ പ്രകാശ് ബിൽഡിങ്ങിൽ ഡെന്റൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഷഹനാസ്. ക്ളിനിക്കിന് നൽകിയ വൈദ്യുതി കണക്ഷൻ എൽ.ടി. 6-ജി താരിഫിൽ നൽകാെത വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.ടി. 7-എ താരിഫിലാണ് നൽകിയത്. ഇതേ തുടർന്ന് വൻ തുകയുടെ വൈദ്യുതി ബില്ല് ലഭിച്ചു. ജനുവരി 16-ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ക്ലിനിക്കിലെത്തി 43,572 രൂപ പിഴ ഈടാക്കി. ഇതിനെതിരേ പന്തളം കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ പരാതി കൊടുത്തുവെങ്കിലും പരിഗണിച്ചില്ല.വീണ്ടും ഉയർന്ന താരിഫിൽ 6,536 രൂപയുടെ ബിൽ കൊടുത്തു. ഏപ്രിൽ 30-ന് രോഗികൾ ആശുപത്രിയിലുള്ള സമയത്ത് മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിച്ചു.

ഷാനവാസ് തിരുവനന്തപുരം വൈദ്യുതിഭവൻ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ ഒാഫീസിനെയും ബന്ധപ്പെട്ടപ്പോൾ അന്ന് വൈകീട്ട് കണക്ഷൻ പുനഃസ്ഥാപിച്ചു. രണ്ടാമത്തെ ബിൽ തുക കുറച്ച് 4,797 രൂപയാക്കി പുതിയ ബില്ല് നൽകി. താരിഫ് എൽ.ടി. 6-ജിയിലേക്ക് കണക്ഷൻ മാറ്റി.ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ഇൗടാക്കിയ അധികത്തുകയും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ തങ്ങളുടെ വാദത്തിന് തെളിവുകൾ നൽകിയില്ല. ഹർജിക്കാരന് നഷ്ടപരിഹാരമായി 1,54,000 രൂപ കെ.എസ്.ഇ.ബി. ഉദ്യോസസ്ഥർ 45 ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും കമ്മിഷനംഗം നിഷാദ് തങ്കപ്പനും വിധിച്ചു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!