Connect with us

Kerala

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

Published

on

Share our post

കോട്ടയം : പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി എഴുതിയ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്സ്’ കൃതിയിൽ ആഴവും പരപ്പും കുത്തൊഴുക്കുമുള്ള മീനച്ചിലാറിന്റെയും ആറിന്റെ തീരത്തുള്ള അയ്മനം ഗ്രാമത്തിന്റെയും കഥയാണ്‌ പറയുന്നത്‌. എന്നാൽ കാലവും കഥയും മാറിയപ്പോൾ മീനച്ചിലാറിന്റെ പ്രൗഢിയും മറഞ്ഞുതുടങ്ങി.

വറ്റിവരണ്ടും മാലിന്യവാഹിനിയായും ഒഴുക്ക്‌ ഇല്ലാതായി. ഇതായിരുന്നു കുറച്ചുകാലം മുമ്പ്‌ വരെ മീനച്ചിലാറിന്‌ പറയാനുള്ളത്‌. എന്നാൽ വീണ്ടും കഥയും കാലവും മാറി. പുഴയെയും അതിന്റെ രണ്ട്‌ കൈവഴികളെയും മരണവക്കിൽ നിന്നും ജനകീയ പ്രയത്‌നത്തിലൂടെ തിരിച്ചു പിടിച്ച കഥയാണ്‌ കോട്ടയത്തിന്‌ പറയാനുള്ളത്‌. നദീസംരക്ഷണത്തിന്റെ ഉത്തമമാതൃകയായി മാറി മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ പുനർസംയോജനപദ്ധതി.

പുഴയൊഴുകിയ കഥ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാർ പുനരുജീവിപ്പിച്ചതിൽനിന്നും ആവേശം ഉൾക്കൊണ്ടാണ്‌ കോട്ടയത്തും നദീസംരക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 2017 ആഗസ്‌ത്‌ 28ന്‌ അന്നത്തെ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിച്ചു. അഡ്വ. കെ അനിൽകുമാർ കോ ഓർഡിനേറ്ററായി പദ്ധതി ആരംഭിച്ചു.

മീനന്തറയാറിനെ വീണ്ടെടുക്കലായിരുന്നു പ്രധാനപ്രവർത്തനം. ഇതിനുതുടർച്ചയായി മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കിയും മാലിന്യങ്ങളും ചെളിയും മാറ്റിയും നദിയുടെ സ്വാഭാവിക വീതി വീണ്ടെടുത്തു. ഏഴുവർഷം കൊണ്ട്‌ 1650 കിലോമീറ്റർ തോടുകൾ തെളിച്ചതിനൊപ്പം 5650 ഏക്കറിൽ തരിശുനിലകൃഷിയും.

ലോകശ്രദ്ധയിൽ ജലടൂറിസവും ആമ്പൽവസന്തവും

തെളിച്ചെടുത്ത പുഴകളും തോടുകളും ടൂറിസം കേന്ദ്രങ്ങളാവുകയും ജനങ്ങൾക്ക്‌ വരുമാനമാർഗവും സൃഷ്‌ടിച്ച മറ്റൈാരു മാതൃകയും കോട്ടയം സൃഷ്‌ടിച്ചു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിറയുന്ന ആമ്പലുകൾ വള്ളങ്ങളിലെത്തി കാണുവാനായി തിരുവാർപ്പ്‌ മലരിക്കലിൽ ടൂറിസം പദ്ധതി ആരംഭിച്ചു. ആമ്പലിനൊപ്പം കായൽയാത്ര, മീൻപിടിത്തം, കള്ളുചെത്ത്‌, നാടൻഭക്ഷണം തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതോടെ മലരിക്കലിലെ വിസ്‌മയകാഴ്‌ച്ച ലോകം മുഴുവനുമറിഞ്ഞു. കടപ്പൂര്‌ പക്ഷിസങ്കേതം, പടിയറക്കടവ്‌, അമ്പാട്ടുകടവ്‌, പാതിയപ്പള്ളി കടവ്‌, നീറിക്കാട്‌ എന്നിവിടങ്ങളിലും ടൂറിസം പദ്ധതി വ്യാപിപ്പിച്ചു. നാടിന്റെ നിലനിൽപ്പിന്റെയും വികസനത്തിനും പുത്തൻ മാനങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു നദീ പുനർസംയോജന പദ്ധതി .


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!