Connect with us

Kerala

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

Published

on

Share our post

കോട്ടയം : പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി എഴുതിയ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്സ്’ കൃതിയിൽ ആഴവും പരപ്പും കുത്തൊഴുക്കുമുള്ള മീനച്ചിലാറിന്റെയും ആറിന്റെ തീരത്തുള്ള അയ്മനം ഗ്രാമത്തിന്റെയും കഥയാണ്‌ പറയുന്നത്‌. എന്നാൽ കാലവും കഥയും മാറിയപ്പോൾ മീനച്ചിലാറിന്റെ പ്രൗഢിയും മറഞ്ഞുതുടങ്ങി.

വറ്റിവരണ്ടും മാലിന്യവാഹിനിയായും ഒഴുക്ക്‌ ഇല്ലാതായി. ഇതായിരുന്നു കുറച്ചുകാലം മുമ്പ്‌ വരെ മീനച്ചിലാറിന്‌ പറയാനുള്ളത്‌. എന്നാൽ വീണ്ടും കഥയും കാലവും മാറി. പുഴയെയും അതിന്റെ രണ്ട്‌ കൈവഴികളെയും മരണവക്കിൽ നിന്നും ജനകീയ പ്രയത്‌നത്തിലൂടെ തിരിച്ചു പിടിച്ച കഥയാണ്‌ കോട്ടയത്തിന്‌ പറയാനുള്ളത്‌. നദീസംരക്ഷണത്തിന്റെ ഉത്തമമാതൃകയായി മാറി മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ പുനർസംയോജനപദ്ധതി.

പുഴയൊഴുകിയ കഥ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാർ പുനരുജീവിപ്പിച്ചതിൽനിന്നും ആവേശം ഉൾക്കൊണ്ടാണ്‌ കോട്ടയത്തും നദീസംരക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 2017 ആഗസ്‌ത്‌ 28ന്‌ അന്നത്തെ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിച്ചു. അഡ്വ. കെ അനിൽകുമാർ കോ ഓർഡിനേറ്ററായി പദ്ധതി ആരംഭിച്ചു.

മീനന്തറയാറിനെ വീണ്ടെടുക്കലായിരുന്നു പ്രധാനപ്രവർത്തനം. ഇതിനുതുടർച്ചയായി മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കിയും മാലിന്യങ്ങളും ചെളിയും മാറ്റിയും നദിയുടെ സ്വാഭാവിക വീതി വീണ്ടെടുത്തു. ഏഴുവർഷം കൊണ്ട്‌ 1650 കിലോമീറ്റർ തോടുകൾ തെളിച്ചതിനൊപ്പം 5650 ഏക്കറിൽ തരിശുനിലകൃഷിയും.

ലോകശ്രദ്ധയിൽ ജലടൂറിസവും ആമ്പൽവസന്തവും

തെളിച്ചെടുത്ത പുഴകളും തോടുകളും ടൂറിസം കേന്ദ്രങ്ങളാവുകയും ജനങ്ങൾക്ക്‌ വരുമാനമാർഗവും സൃഷ്‌ടിച്ച മറ്റൈാരു മാതൃകയും കോട്ടയം സൃഷ്‌ടിച്ചു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിറയുന്ന ആമ്പലുകൾ വള്ളങ്ങളിലെത്തി കാണുവാനായി തിരുവാർപ്പ്‌ മലരിക്കലിൽ ടൂറിസം പദ്ധതി ആരംഭിച്ചു. ആമ്പലിനൊപ്പം കായൽയാത്ര, മീൻപിടിത്തം, കള്ളുചെത്ത്‌, നാടൻഭക്ഷണം തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതോടെ മലരിക്കലിലെ വിസ്‌മയകാഴ്‌ച്ച ലോകം മുഴുവനുമറിഞ്ഞു. കടപ്പൂര്‌ പക്ഷിസങ്കേതം, പടിയറക്കടവ്‌, അമ്പാട്ടുകടവ്‌, പാതിയപ്പള്ളി കടവ്‌, നീറിക്കാട്‌ എന്നിവിടങ്ങളിലും ടൂറിസം പദ്ധതി വ്യാപിപ്പിച്ചു. നാടിന്റെ നിലനിൽപ്പിന്റെയും വികസനത്തിനും പുത്തൻ മാനങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു നദീ പുനർസംയോജന പദ്ധതി .


Share our post

Kerala

എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്‌ച തുടങ്ങും

Published

on

Share our post

തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്‌.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.


Share our post
Continue Reading

Kerala

മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ

Published

on

Share our post

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Share our post
Continue Reading

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!