Connect with us

PERAVOOR

മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’

Published

on

Share our post

പേരാവൂർ:മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും സംരക്ഷിക്കുകയാണ്‌ ലക്ഷ്യം.
വയനാട്ടിലെയും പശ്ചിമഘട്ട മലനിരകളിലെയും ജലധാരയായ ബാവലിയെ സംരക്ഷിക്കാൻ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ പേരാവൂർ ബ്ലോക്ക് പഞ്ചായത്താണ്‌ “ജലാഞ്ജലി’ പദ്ധതി നടപ്പാക്കുന്നത്‌. 2020 ൽ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബാവലിപ്പുഴയും കാഞ്ഞിരപ്പുഴയും കൈത്തോടുകളും ശുചീകരിച്ചിരുന്നു. ഒറ്റദിവസത്തിൽ 3500 പേർ പങ്കാളികളായി. 18 ലോഡ് മാലിന്യമാണ് അന്ന് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്‌. ഇതിനുശേഷമാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബാവലിപ്പുഴ സംരക്ഷണം ഏറ്റെടുത്തത്.
ജലാഞ്ജലി പദ്ധതിയുടെ തുടർ പ്രവർത്തനമായി മാലിന്യം പുഴയിലേക്ക് എത്താതിരിക്കാൻ തോടരികിലെ പാതയോരങ്ങളിൽ 35 ലക്ഷം രൂപ ചെലവിൽ ശുചിത്വ വേലികൾ സ്ഥാപിച്ചു. ബ്ലോക്ക് പരിധിയിലെ നൂറ് വാർഡുകളിലും പാതയും തോടും ചേരുന്നയിടങ്ങളിൽ സ്ഥാപിക്കാൻ കുപ്പി ബൂത്തുകൾ നിർമിക്കാൻ 7.5 ലക്ഷം രൂപ വകയിരുത്തി.

തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി സംയോജിപ്പിച്ച് പുഴ, ജലസംരക്ഷണത്തിന്‌ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌. കൈത്തോടുകൾക്ക് കയർ ഭൂവസ്ത്രം, കല്ല് കയ്യാലകൾ, ചെളി കോരിമാറ്റൽ, പാർശ്വഭിത്തി കെട്ടൽ, കുളങ്ങളുടെ പുനരുദ്ധാരണം, കിണർ നിർമാണം, റീചാർജിങ്‌ തുടങ്ങി 38.53 കോടി രൂപയുടെ പ്രവൃത്തി കഴിഞ്ഞ രണ്ടുവർഷം നടത്തി. പുഴയുടെ വൃഷ്ടിപ്രദേശത്ത് വേനൽക്കാലത്ത് പൊതു ആവശ്യങ്ങൾക്കും കൃഷിക്കുമായി താൽക്കാലിക കല്ല് തടയണകളും ജൈവ ബ്രഷ് വുഡ് തടയണകളും നിർമിച്ചു. 5400 തടയണയാണ് ഈ വർഷം നിർമിച്ചത്.
ഹരിതകേരളം മിഷൻ നേതൃത്വത്തിൽ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യൂആർഡിഎം) ബ്ലോക്കിലെ ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ ജല സ്രോതസ്സുകളെ അടയാളപെടുത്തുന്ന”മാപ്പത്തോൺ ’ പദ്ധതിയിൽ മുഴുവൻ ജലസ്രോതസുകളും കഴിഞ്ഞ വർഷം ഡിജിറ്റലൈസ് ചെയ്‌തിരുന്നു.


Share our post

PERAVOOR

പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

Published

on

Share our post

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ഹരിതകർമ സേനക്ക് നിയമ ബോധവത്കരണ ക്ലാസ്

Published

on

Share our post

പേരാവൂർ : തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ
ഹരിതകർമ സേനാഗംങ്ങൾക്ക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പാനൽ ലോയർ ജി.ശാന്തിനി ക്ലാസെടുത്തു . വാർഡ് മെമ്പർ റെജീന സിറാജ് , പാരാലീഗൽ വോളന്റിയർ വാഴയിൽ ഭാസ്കരൻ, പി.കെ. സന്തോഷ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സങ്കേത്.കെ.തടത്തിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാൻ എൽ.ഡി.എഫ് നീക്കം; കോൺഗ്രസ്

Published

on

Share our post

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ തന്നെ മാലിന്യം കുഴിച്ചിടുന്നത്. ഇതിനെതിരെ അന്വേഷണം വേണം.

കഴിഞ്ഞ 13 വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് ഒരു തുണ്ട് ഭൂമി പോലും വാങ്ങാൻ സാധിച്ചിട്ടില്ല. 2010-ൽ യുഡിഎഫ് പ്രകടന പത്രികയിൽ പൊതുശ്മശാനം വാഗ്ദാനം ചെയ്യുകയും ഭരണം ലഭിച്ച ഉടനെ 50 സെൻ്റ് ഭൂമി വാങ്ങുകയും പ്രാരംഭ നിർമാണമാരംഭിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫിന് നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

മത്സ്യ മാർക്കറ്റിലെ മാലിന്യം ശ്മശാനത്തിൽ കുഴിച്ചുമൂടിയത് ഹീനമായ പ്രവൃത്തിയാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമായതിനാൽ പാവനമായി കണക്കാക്കുന്ന ശ്മശാനത്തിൽ ഇന്ന് മാലിന്യം നിക്ഷേപിച്ചവർ നാളെ ടൗണിലെ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുമെന്ന ആശങ്കയുണ്ട്.

പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനമെടുത്താണ് ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് വസ്തുതാ വിരുദ്ധമാണ്. പഞ്ചായത്തിലെ കോൺഗ്രസ് അംഗം റോയ് പൗലോസിൻ്റെ കൃഷിയിടത്തിൽ കുഴിയെടുത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസ്തുത തീരുമാനം അട്ടിമറിച്ച് അർദ്ധരാത്രിയിൽ ശ്മശാനത്തിൽ മാലിന്യം കുഴിച്ചുമൂടിയതിന് എൽഡിഎഫ് ഭരണസമിതി മറുപടി പറയണം.

സംഭവത്തിൽ അന്വേഷണ മാവശ്യപ്പെട്ട് കളക്ടർക്കും മറ്റധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോവും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി രാജൻ കണ്ണങ്കേരി, പഞ്ചായത്തംഗങ്ങളായ റോയ് പൗലോസ്, കെ.വി.ജോസഫ്, വി. ശാലിനി, പി.സജീവൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!