Connect with us

KELAKAM

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Published

on

Share our post

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും പൊലീസും പറയുന്നു.ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂർ ചുരത്തിൽ വാഹന കുരുക്ക് രൂപപ്പെട്ടു. ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് തിരിച്ചും ജോലിക്കു പോകുന്നവരും വിദ്യാർഥികളും രോഗികളും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും ഈ വാഹന നിരയിൽ പെടുന്നു.

കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശ്ശേരി നെടുംപൊയിൽ – പേര്യ മാനന്തവാടി – ബാവലി അന്തർ സംസ്‌ഥാന റോഡിൽ ജൂലൈ 30 ന് രാത്രി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ആ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.ബോയ്‌സ് ടൗൺ ചുരം റോഡിൽ മാത്രം മുപ്പതോളം കെ.എസ്ആർ.ടി.സി ബസ് സർവീസുകളാണ് ഉള്ളത്.നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ ഉണ്ടായിരുന്ന എൺപതോളം സർവീസുകൾ കൂടി ബോയ്സ് ടൗൺ ചുരം റോഡിലൂടെ തിരിച്ചു വിട്ടത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.

കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ‌് ബസുകൾ, ചെറു വാഹനങ്ങൾ എന്നിവയെല്ലാം കൂടി ആകുമ്പോൾ വീതി കുറഞ്ഞ റോഡിൽ ഗതാഗത പ്രശ്‌നങ്ങൾ വർധിക്കുന്നു. ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ റോഡിന്റെ വീതി 3.8 മീറ്റർ മാത്രമുള്ള ഭാഗങ്ങളും ഉണ്ട്.വലിയ യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ ഭാഗങ്ങളിൽ കുരുങ്ങുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. കൂടാതെ എല്ലാ തരം വാഹനങ്ങളും കയറ്റത്തിൽ വച്ച് പലപ്പോഴും എൻജിൻ ഓഫായി പോകുന്നതും സാധാരണമാണ്. ഇതും കുരുക്കിന് കാരണമാണ്.മാത്രമല്ല മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുള്ള മേഖലയിൽ വാഹന കുരുക്ക് രൂപപ്പെടുന്നത് ആശങ്കയും വർധിപ്പിക്കുന്നു.മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്. കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്.കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി ചുരമൊഴികെ ഉള്ള ഭാഗം രണ്ട് വരി പാതയാക്കാനാണ് നീക്കം.ചുരത്തിൽ പരമാവധി വീതിയിൽ നിർമിക്കും എന്നല്ലാതെ വീതി എത്രയെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്.


Share our post

KELAKAM

കേളകത്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published

on

Share our post

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ ഇയാളെ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുമാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി. ശ്രീജേഷ് പിടികുടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, ലിതോഷ്, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Continue Reading

KELAKAM

സാമ്പത്തിക ക്രമക്കേട്; ചെട്ടിയാംപറമ്പ് ക്ഷീരസംഘം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്

Published

on

Share our post

കേളകം : സാമ്പത്തിക ക്രമക്കേട് നടത്തിയ ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കെ.പി.സി.സി. അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാര്‍ക്ക് എതിരെ ഭരണസമിതി ഉടന്‍ നടപടിയെടുക്കണമെന്നും തയ്യാറായില്ലെങ്കില്‍ ഭരണസമിതി പിരിച്ച് വിടാൻ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ലിസി ജോസഫ് ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് സജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിജു ചാക്കോ, ജോണി പാമ്പാടി, ഡി.സി.സി. അംഗം ജോസ് നടപ്പുറം, ജോയി വേളുപുഴ, അലക്‌സാണ്ടര്‍ കുഴിമണ്ണില്‍, കുഞ്ഞുമോന്‍ കണിയാഞ്ഞാലി എന്നിവര്‍ സംസാരിച്ചു. സംഘത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നത് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാലിത്തീറ്റ വാങ്ങിയതുമായും ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഘം സെക്രട്ടറിക്കെതിരെയും ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് ജില്ലതല ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


Share our post
Continue Reading

KELAKAM

ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം; കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്

Published

on

Share our post

എം.വിശ്വനാഥൻ

കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന വകുപ്പ് 2023 ൽ പുറപ്പെടുവിച്ച 52 നമ്പർ സർക്കുലർ പ്രകാരമുള്ളസ്‌റ്റോർ പർച്ചേഴ്‌സ് റൂളാണ് അട്ടിമറിക്കപ്പെട്ടത്. ഇത് കാരണം സംഘത്തിന് ലഭിക്കേണ്ട കമ്മീഷൻ തുകയിൽ ഭീമമായ നഷ്ടമുണ്ടായതായി ജില്ലാതല ഇൻസ്‌പെക്ഷൻ ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു.അംഗീകൃത ഡീലർമാരെ ഒഴിവാക്കി നടത്തിയ പർച്ചേയ്‌സിന്റെ രേഖകളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഭരണ സമിതിയിലെ മൂന്നംഗങ്ങൾ ഉൾപ്പെട്ട പർച്ചേസിംഗ് കമ്മറ്റിയെ നിയമിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സംഘത്തിന് ലഭിക്കുന്ന തുകയുടെ വിഹിതം ക്ഷീര കർഷകർക്ക് ബോണസായി ലഭിക്കേണ്ടതാണ്. എന്നാൽ, അനധികൃത ഇടപാട് നടത്തുന്നത് കാരണം കമ്മീഷൻ മറ്റു ചിലരുടെ കൈകളിലേക്കാണ് പോവുകയെന്ന് വ്യക്തം.

2019-ൽ സെക്രട്ടറി എടുത്ത പി.എഫ്.അഡ്വാൻസായ ഒന്നര ലക്ഷം രൂപ 2024 ആയിട്ടും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കാലിത്തീറ്റ സംബന്ധിച്ച വൗച്ചറുകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.സഹകരണ നിയമം ചട്ടം 47 പ്രകാരം കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. എന്നാൽ ബില്ലുകളും വൗച്ചറുകളൂം ക്രമപ്രകാരം സൂക്ഷിക്കാതിരുന്നത് സംബന്ധിച്ച് ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമാനമായ രീതിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപമുള്ള പേരാവൂർ മേഖലയിലെ മൂന്നോളം സംഘങ്ങളെക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.


Share our post
Continue Reading

Kerala35 mins ago

കേരളത്തിൽ എൽ.എൽ.ബി. പ്രവേശനം: ഓപ്ഷൻ രജിസ്റ്റർചെയ്യാം

Kerala39 mins ago

തപസ്യ സഞ്ജയന്‍ പുരസ്‌കാരം എം.ജി.എസ്.നാരായണന്

Kerala41 mins ago

ദാരിദ്ര്യം മൂലം നാലുവയസ്സുള്ള മകളെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ്

Kerala42 mins ago

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍, നിരാശരായി സഞ്ചാരികള്‍

Kerala44 mins ago

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

PERAVOOR48 mins ago

മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’

KELAKAM3 hours ago

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Kerala3 hours ago

ഭക്ഷ്യസുരക്ഷാ സൂചികയില്‍ വീണ്ടും കേരളത്തിന് നേട്ടം

Kerala3 hours ago

ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു

Kannur3 hours ago

രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണ റെയിൽവേക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!