KELAKAM
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും പൊലീസും പറയുന്നു.ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂർ ചുരത്തിൽ വാഹന കുരുക്ക് രൂപപ്പെട്ടു. ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് തിരിച്ചും ജോലിക്കു പോകുന്നവരും വിദ്യാർഥികളും രോഗികളും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും ഈ വാഹന നിരയിൽ പെടുന്നു.
കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശ്ശേരി നെടുംപൊയിൽ – പേര്യ മാനന്തവാടി – ബാവലി അന്തർ സംസ്‌ഥാന റോഡിൽ ജൂലൈ 30 ന് രാത്രി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ആ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.ബോയ്‌സ് ടൗൺ ചുരം റോഡിൽ മാത്രം മുപ്പതോളം കെ.എസ്ആർ.ടി.സി ബസ് സർവീസുകളാണ് ഉള്ളത്.നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ ഉണ്ടായിരുന്ന എൺപതോളം സർവീസുകൾ കൂടി ബോയ്സ് ടൗൺ ചുരം റോഡിലൂടെ തിരിച്ചു വിട്ടത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.
കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ‌് ബസുകൾ, ചെറു വാഹനങ്ങൾ എന്നിവയെല്ലാം കൂടി ആകുമ്പോൾ വീതി കുറഞ്ഞ റോഡിൽ ഗതാഗത പ്രശ്‌നങ്ങൾ വർധിക്കുന്നു. ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ റോഡിന്റെ വീതി 3.8 മീറ്റർ മാത്രമുള്ള ഭാഗങ്ങളും ഉണ്ട്.വലിയ യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ ഭാഗങ്ങളിൽ കുരുങ്ങുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. കൂടാതെ എല്ലാ തരം വാഹനങ്ങളും കയറ്റത്തിൽ വച്ച് പലപ്പോഴും എൻജിൻ ഓഫായി പോകുന്നതും സാധാരണമാണ്. ഇതും കുരുക്കിന് കാരണമാണ്.മാത്രമല്ല മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുള്ള മേഖലയിൽ വാഹന കുരുക്ക് രൂപപ്പെടുന്നത് ആശങ്കയും വർധിപ്പിക്കുന്നു.മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്. കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്.കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി ചുരമൊഴികെ ഉള്ള ഭാഗം രണ്ട് വരി പാതയാക്കാനാണ് നീക്കം.ചുരത്തിൽ പരമാവധി വീതിയിൽ നിർമിക്കും എന്നല്ലാതെ വീതി എത്രയെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്