Kerala
പത്ത് ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു;ശാസ്‌ത്രോത്സവം; പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിയായി

കരിവെള്ളൂർ (കണ്ണൂർ): സ്കൂൾതല മത്സരം പൂർത്തിയായി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വൽ എത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ഇനങ്ങൾ ഒഴിവാക്കിയും 11 ഇനങ്ങൾ കൂട്ടിച്ചേർത്തുമാണ് മാന്വൽ ഭേദഗതി ചെയ്തത്.ഒഴിവാക്കിയ ഇനങ്ങളിൽ പലതും ഉത്പാദന പ്രക്രിയയ്ക്ക് ഊന്നൽ നൽകിയുള്ള പരമ്പരാഗത തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നതാണെന്നും സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയോട് ഇനം ഒഴിവാക്കിയെന്ന് പറയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുമുള്ള പരാതിയുമായി പ്രവൃത്തി പരിചയ മേഖലയിലെ അധ്യാപകർ രംഗത്തെത്തി.
മാന്വൽ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഭേദഗതി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ സ്കൂൾതല മത്സരങ്ങൾ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പൂർത്തിയായി.വലിയ തുക ചെലവഴിച്ച് അസംസ്കൃത സാധനങ്ങൾ വാങ്ങി ഉപജില്ലാ മത്സരങ്ങളിൽ തയ്യാറെടുത്ത വിദ്യാർഥികളോടാണ് അവസാന മണിക്കൂറിൽ മത്സര ഇനം ഒഴിവാക്കിയതായി അറിയിക്കുന്നത്. സാധാരണമായി മാന്വലിൽ ഭേദഗതി വരുത്തുമ്പോൾ അതിന്റെ കരട് പ്രസിദ്ധീകരിക്കുകയും അധ്യാപക സംഘടനാ നേതാക്കളുടെയും പ്രവൃത്തിപരിചയ മേഖലയിലെ അധ്യാപകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരമൊരു ആലോചന നടന്നില്ലെന്ന് അധ്യാപകർ പറയുന്നു. പ്രവൃത്തിപരിചയ മേഖലയുമായി ബന്ധമില്ലാത്തവരാണ് മാന്വൽ ഭേദഗതി തയ്യാറാക്കിയതെന്നും ഇവർ ആരോപിക്കുന്നു.
ഗ്രേസ് മാർക്ക് നഷ്ടപ്പെടും
എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയ വിദ്യാർഥികൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയാൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഇപ്പോൾ ഒഴിവാക്കിയ ഇനങ്ങളിൽ മത്സരിച്ച് ഗ്രേസ് മാർക്കിനായി കാത്തിരിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. ഇനങ്ങള്‍ ഒഴിവായതോടെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ല.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്