KELAKAM
ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം; കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്

എം.വിശ്വനാഥൻ
കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന വകുപ്പ് 2023 ൽ പുറപ്പെടുവിച്ച 52 നമ്പർ സർക്കുലർ പ്രകാരമുള്ളസ്‌റ്റോർ പർച്ചേഴ്‌സ് റൂളാണ് അട്ടിമറിക്കപ്പെട്ടത്. ഇത് കാരണം സംഘത്തിന് ലഭിക്കേണ്ട കമ്മീഷൻ തുകയിൽ ഭീമമായ നഷ്ടമുണ്ടായതായി ജില്ലാതല ഇൻസ്‌പെക്ഷൻ ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു.അംഗീകൃത ഡീലർമാരെ ഒഴിവാക്കി നടത്തിയ പർച്ചേയ്‌സിന്റെ രേഖകളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഭരണ സമിതിയിലെ മൂന്നംഗങ്ങൾ ഉൾപ്പെട്ട പർച്ചേസിംഗ് കമ്മറ്റിയെ നിയമിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സംഘത്തിന് ലഭിക്കുന്ന തുകയുടെ വിഹിതം ക്ഷീര കർഷകർക്ക് ബോണസായി ലഭിക്കേണ്ടതാണ്. എന്നാൽ, അനധികൃത ഇടപാട് നടത്തുന്നത് കാരണം കമ്മീഷൻ മറ്റു ചിലരുടെ കൈകളിലേക്കാണ് പോവുകയെന്ന് വ്യക്തം.
2019-ൽ സെക്രട്ടറി എടുത്ത പി.എഫ്.അഡ്വാൻസായ ഒന്നര ലക്ഷം രൂപ 2024 ആയിട്ടും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കാലിത്തീറ്റ സംബന്ധിച്ച വൗച്ചറുകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.സഹകരണ നിയമം ചട്ടം 47 പ്രകാരം കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. എന്നാൽ ബില്ലുകളും വൗച്ചറുകളൂം ക്രമപ്രകാരം സൂക്ഷിക്കാതിരുന്നത് സംബന്ധിച്ച് ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമാനമായ രീതിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപമുള്ള പേരാവൂർ മേഖലയിലെ മൂന്നോളം സംഘങ്ങളെക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
KELAKAM
കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു


കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.
KELAKAM
ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്


കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.
KELAKAM
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തി


കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.
2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്