Connect with us

Kerala

ജീവിതം ‘മതിയാക്കി’ ചെറുപ്പക്കാര്‍; കേരളത്തിൽ അ­ഞ്ച് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 8715 പേര്‍

Published

on

Share our post

സംസ്ഥാനത്ത് ജീവനൊടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.അഞ്ചുവര്‍ഷത്തിനിടെ 8715 യുവാക്കള്‍ ജീവനെടുത്തെന്ന ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ‍‍ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷത്തിനിടെ ആകെ മുപ്പത്തെണ്ണായിരം പേര്‍ ജീവനൊടുക്കി. പഠന–തൊഴില്‍ സമ്മര്‍ദങ്ങളും തൊഴില്‍ കിട്ടാനുളള ബുദ്ധിമുട്ടുകളും കേരളത്തിലെ യുവാക്കളെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് അനുമാനം. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് രാജ്യത്തെ ഉയര്‍ന്ന ആത്മഹത്യാ നിരക്കുകളില്‍ കേരളം നാലാമതാണെന്ന കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.പ്രിയപ്പെട്ടവരോടൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് അവസാന യാത്ര പോകുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാട്ടില്‍ കുതിക്കുകയാണ്. 2018 മുതല്‍ 2023 ഓഗസ്റ്റ് വരെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം സ്വയം ഒടുങ്ങിയത് 6244 യുവാക്കള്‍.

18നും 30 മധ്യേ പ്രായമുളളവര്‍. ഇതേ കാലയളവില്‍ ഇതേ പ്രായപരിധിയിലുളള 2471 യുവതികള്‍ ജീവനെടുത്തു. പഠന സമ്മര്‍ദവും തൊഴില്‍ കിട്ടാനുളള ബുദ്ധിമുട്ടുകളും കാരണമാണ് 39 ശതമാനം പേരും സ്വയം അവസാനിപ്പിച്ചത്. തിരിച്ചറിയപ്പെടാതെ പോയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ 35 ശതമാനം യുവാക്കളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പ്രണയഭംഗവും, ലഹരി ഉപയോഗവും ,കുടുംബ പ്രശ്നങ്ങളും യുവാക്കളുടെ ഇടയിലെ ആത്മഹത്യാനിരക്ക് വര്‍ധിപ്പിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.ഒരു വര്‍ഷം ഒരു ലക്ഷം പേരില്‍ 12. 4 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ദേശീയ നിരക്കെങ്കില്‍ കേരളത്തിന്റേത് 28.5 ശതമാനം ആണ്. ഇരട്ടിയിലധികം. രണ്ടുവര്‍ഷമായി ആത്മഹത്യാ കണക്കുകള്‍ ഏറ്റവും ഉയരുന്ന തിരുവനന്തപുരം ജില്ലയില്‍ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്.44. 1%. കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 16 ആയി കുറയ്ക്കാനാണ് 2016ല്‍ ലക്ഷ്യമിട്ടത് എന്നു കൂടി അറിയണം.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!