Connect with us

THALASSERRY

ഒരുങ്ങാം ‘ഓണശ്രീ’യിലൂടെ

Published

on

Share our post

ധർമശാല:രുചി വൈവിധ്യങ്ങളും അലങ്കാരവസ്‌തുക്കളും വസ്‌ത്രങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കി കുടുംബശ്രീയുടെ ‘ഓണശ്രീ’ വിപണനമേള. ആന്തൂർ നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ ഗ്രൗണ്ടിലാണ്‌ മേള നടക്കുന്നത്‌.
കൈത്തറിയിൽ നെയ്‌തെടുത്ത വസ്‌ത്രങ്ങളും ഭക്ഷ്യഉൽപ്പന്നങ്ങളും, ജൈവ പച്ചക്കറികളും കാർഷിക ഉപകരണങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയ്‌ക്ക്‌ ലഭിക്കുന്നതിനാൽ മേളയിലെത്തുന്നവരുടെ എണ്ണവും ഏറെയാണ്‌.
മോറാഴ വീവേഴ്‌സ്‌, അടുത്തില വീവേഴ്‌സ്‌, കടമ്പേരി ഇൻഡസ്‌ട്രീസ്‌ കോ ഓപ്പ്‌. സൊസൈറ്റി എന്നിവരുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കും. എം വി ആർ ആയുർവേദ കോളേജിന്റെ ഉൽപ്പന്നങ്ങൾ, ദിനേശ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മിൽമ ഡെയ്‌റി ഉൽപ്പന്നങ്ങൾ, പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ, ജൈവ പച്ചക്കറികൾ, കാർഷിക ഉപകരണങ്ങൾ, പാലക്കാട്‌ കുത്താമ്പള്ളി സെറ്റ്‌ സാരികൾ തുടങ്ങി വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളാണ്‌ 40 സ്‌റ്റാളുകളിലൂടെ വിൽപ്പന നടത്തുന്നത്‌.
കുടുംബശ്രീ ജില്ലാ മിഷന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളായ കറി പൗഡറുകൾ, ഇൻസ്റ്റന്റ്‌ ധാന്യ പൊടികൾ, അച്ചാറുകൾ എന്നിവയുമുണ്ട്‌. കുടുംബശ്രീ ഫുഡ്‌കോർട്ടും ഒരുക്കിയ–ിട്ടുണ്ട്‌. എല്ലാ സംരംഭകർക്കും മിനിമം കച്ചവടം ഉറപ്പുവരുത്താൻ കുടുംബശ്രീ അയൽക്കൂട്ടംവഴി അഞ്ച്‌ ലക്ഷം രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌. സമ്മാന കൂപ്പണുകൾ ദിവസേന നറുക്കെടുത്ത്‌ സമ്മാനങ്ങളും നൽകും. ദിവസവും വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്‌. മേള 14ന്‌ സമാപിക്കും.
കുടുംബശ്രീ സിഡിഎസുകളിലായി 180 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. ഗ്രാമ സിഡിഎസുകളിൽ രണ്ടുവീതവും നഗര സിഡിഎസുകളിൽ നാലിലധികവും മേളകളാണ് സംഘടിപ്പിക്കുക.
അയ്യായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എണ്ണൂറിലധികം ഉൽപ്പന്നങ്ങൾ വിപണനമേളയിൽ ലഭിക്കും. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും ന്യായവിലയിൽ ഗുണഭോക്താക്കൾക്ക് വാങ്ങാം.


Share our post

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!