India
ഹോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു

ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോണ്‍സ് ലോഎമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങള്‍ നാലും നേടിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ജോണ്‍സ്.
1931 ല്‍ മിസിസ്സിപ്പിയിലാണ് ജോണ്‍സിന്റെ ജനനം. സൈനികസേവനത്തിന് ശേഷം 1955 ല്‍ ഒരു ഡ്രാമ തിയേറ്ററില്‍ ജോലിക്കാരനായി. പിന്നീട് ഒഥല്ലോ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1964 ലെ ഡോ സ്‌ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ. 1973 കള്‍ക്ക് ശേഷമാണ് ശ്രദ്ധ നേടുന്നത്. ക്ലോഡിന്‍ (1974) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു. സ്റ്റാര്‍ വാര്‍സ് ഫ്രാഞ്ചൈസിയിലെ ഡാര്‍ത്ത് വാഡര്‍ എന്ന കഥാപാത്രത്തിന് ജോണ്‍സിന് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചു. ഇത് 1977 ലെ യഥാര്‍ത്ഥ സിനിമയില്‍ തുടങ്ങി . കോനന്‍ ദി ബാര്‍ബേറിയന്‍ (1982), മറ്റെവാന്‍ (1987), കമിംഗ് ടു അമേരിക്ക (1988), ഫീല്‍ഡ് ഓഫ് ഡ്രീംസ് (1989), ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ (1990), ദി സാന്‍ഡ്ലോട്ട് (1993), എന്നിവയിലെ ഭാഗങ്ങള്‍ ജോണ്‍സിന്റെ മറ്റു ശ്രദ്ധേയമായ വേഷങ്ങളില്‍ ഉള്‍പ്പെടുന്നു. ദി ലയണ്‍ കിംഗ് (1994, അമിഷന്‍) ശബ്ദം). സ്റ്റാര്‍ വാര്‍സ്; ദ റൈസ് ഓഫ് സ്‌കൈ വാക്കര്‍ (2019, ശബ്ദം), ദി ലയണ്‍ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.
ടെലിവിഷനില്‍ ത്രില്ലര്‍ സിനിമയായ ഹീറ്റ് വേവ് (1990), ഗബ്രിയേല്‍സ് ഫയര്‍ (1991) എന്നീ ക്രൈം സീരീസുകളിലെ വേഷങ്ങള്‍ക്ക് രണ്ട് പ്രൈംടൈം എമ്മി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഈസ്റ്റ് സൈഡ് വെസ്റ്റ് സൈഡ് (1963), ബൈ ഡോണ്‍സ് ഏര്‍ലി ലൈറ്റ് (1990), പിക്കറ്റ് ഫെന്‍സസ് (1994), അണ്ടര്‍ വണ്‍ റൂഫ് (1995), ഫ്രേസിയര്‍ (1997), എവര്‍വുഡ് (2004) എന്നിവയ്ക്ക് എമ്മി നാമനിര്‍ദ്ദശം ചെയ്യപ്പെട്ടു.2011 ല്‍ സമഗ്രസംഭാവനയ്ക്കുള്ള ഒസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. ഹീറ്റ് വേവ്, ഗബ്രിയേല്‍ ഫയര്‍ തുടങ്ങിയ ഡ്രാമ സീരീസുകളിലൂടെ രണ്ട് എമ്മി പുരസ്‌കാരം ലഭിച്ചു. 1970 ല്‍ ദ ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന സിനിമയിലൂടെ മികച്ച നവാഗത നടനുള്ള പുരസ്‌കാരം നേടി. ദ ഗ്രേറ്റ് വൈറ്റ് ഹോപ്പിലൂടെയും 1987 ലെ ഫെന്‍സ് എന്ന സിനിമയിലൂടെയും നടനുള്ള ടോണി പുരസ്‌കാരം സ്വന്തമാക്കി.
India
ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍ നേട്ടം; കൊടും ഭീകരന് അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ് അബ്ദുള്‍ റൗഫ് അസര്‍. പാക്കിസ്ഥാന് ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
India
രാജ്യാന്തര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’; തലക്കെട്ടുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യാന്തരമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന നിലയ്ക്കാണ് പഹല്‍ഗാമിനുള്ള ഇന്ത്യന്‍ മറുപടിയെ ഈ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ മിസൈല്‍ ആക്രമണം നടത്തി ഇന്ത്യ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്.സിഎന്‍എന്‍ നല്‍കിയ തലക്കെട്ടാകട്ടെ, വലിയ സംഘര്‍ഷത്തിനരികെ ഇന്ത്യയും പാകിസ്താനും എന്നായിരുന്നു. സൈനിക നടപടിക്ക് ഇന്ത്യ ഉപയോഗിച്ച അത്യാധുനിക സങ്കേതങ്ങളെ കുറിച്ചും റഫാല്‍ യുദ്ധവിമാനങ്ങള്‍, സ്‌കാള്‍പ് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള വിശദമായ കവറേജും അവര്‍ നല്‍കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങളെയല്ല പകരം ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
രാജ്യാന്തര മാധ്യമങ്ങളും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള അവയുടെ വാര്‍ത്തകളുടെ തലക്കെട്ടുകളും
1- വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍- India Targets Suspected Militant Sites in Pakistan Amidst Rising Tensions
2- ജപ്പാന്‍ ടൈംസ്- India strikes Pakistan over Kashmir tourist killings
3- ദ ടൈംസ് ഓഫ് ഇസ്രയേല്‍- Israel Backs India’s Right to Self-Defence After Strikes on Pakistan
4- ദ ഗാര്‍ഡിയന്‍- India Launches Military Strikes Inside Pakistan as Kashmir Tensions Explode
5- എബിസി ന്യൂസ്- India Strikes Nine Pakistani Targets
6- ഷിക്കാഗോ ട്രിബ്യൂണ്‍- India Hits Pakistan with Missile Strikes Following Deadly Kashmir Attack
India
ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണു, അഞ്ച് മരണം, രണ്ട് പേർക്ക് പരിക്ക്

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏഴ് യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി. ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരിച്ചവര്‍ വിനോദ സഞ്ചാരികളാണെന്നാണ് നിഗമനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്