Connect with us

Kerala

വിലക്കുറവിന് പിന്നാലെ ഓടല്ലേ, കാത്തിരിപ്പുണ്ട് രോ​ഗങ്ങൾ; ചിക്കൻ വിൽപനയിലെ ചതി

Published

on

Share our post

കോഴിക്കോട്: കോഴിവിഭവങ്ങൾ കോഴിക്കോട്ടുകാർക്ക്‌ എന്നും പ്രിയപ്പെട്ടതാണ്. പൊരിച്ചും കറിവെച്ചും പലതരത്തിൽ അത് മനസ്സും വയറും നിറച്ചുകൊണ്ടിരിക്കയാണ് കാലങ്ങളായി. എന്നാൽ, ഇറച്ചിയുടെ രുചിയോടൊപ്പം അതിന്റെ ഗുണമേന്മയും ചർച്ചചെയ്യേണ്ടതുണ്ട്. തലക്കുളത്തൂർ അണ്ടിക്കോട്ട് പ്രവൃത്തിക്കുന്ന സി.പി.ആർ. ചിക്കൻ സ്റ്റാളിൽ ബുധനാഴ്ച 36 കിലോ ചത്തകോഴി പിടികൂടിയതോടെ കോഴിയിറച്ചിയുടെ ഗുണമേന്മ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചിരിക്കയാണ്. ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കേണ്ട കടകളിൽ പലതും അവ പാലിക്കാത്ത സാഹചര്യമാണുള്ളത്. പലയിടത്തും രോഗമുള്ള കോഴികളെയടക്കം വിലകുറച്ച് വിൽപ്പന നടത്തുന്നുമുണ്ട്. മാന്യമായി കച്ചവടംനടത്തുന്നവർക്കുപോലും അപമാനമാവുകയാണ് ഇത്തരം സ്ഥാപനങ്ങൾ.

വിലക്കുറവിന്‌പിന്നാലെ…

കോഴിയിറച്ചി സാധാരണയിലും വിലകുറച്ച് കിട്ടുമ്പോൾ പലരും ഇതെങ്ങനെ കിട്ടുന്നുവെന്ന് ചിന്തിക്കുന്നില്ല. തമിഴ്‌നാട്ടിലെ ഫാമുകളിൽനിന്ന് അസുഖം ബാധിച്ച കോഴികളെ നിസ്സാരവിലയ്ക്ക് ഇവിടെയെത്തിക്കുന്ന സംഘമുണ്ട്. ഈ കോഴിയെയാണ് കുറഞ്ഞവിലയ്ക്ക് വിൽക്കുന്നത്. പൊതുവിപണിയിലെ വിലയിൽ നിന്ന് 60 രൂപവരെ കുറച്ചാണ് വിൽപ്പന.

ഇത്തരം കോഴികളിൽ പലതും കേരളത്തിലെത്തുമ്പോഴേക്കും ചത്തുപോകുകയും ചെയ്യും. കുറഞ്ഞ വിലയ്ക്ക് ചിക്കൻവിഭവങ്ങൾ നൽകുന്ന ചില ഭക്ഷണശാലകളും ഇത്തരത്തിലുള്ള കോഴി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സീരീസിലുള്ള 100 രൂപയുമായി എത്തുന്നവർക്ക് 12 കഷ്ണം ബ്രോസ്റ്റ് വാഗ്ദാനംചെയ്ത പന്നിയങ്ങരയിലെ ‘കോകോ കൂപ്പ’ എന്ന കടയിൽനിന്ന് കഴിഞ്ഞ ജൂലായ്‌ 31-ന് ഇത്തരത്തിൽ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു.ലാഭത്തിനുപിറകെ പോകുമ്പോൾ സ്വന്തം ആരോഗ്യത്തിനാണ് നമ്മൾ വിലയിടുന്നത്.

ഇറച്ചി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

കോഴിയിറച്ചി സൂക്ഷിമ്പോൾ ശ്രദ്ധ പുലർത്തമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടുമണിക്കൂറിൽ കൂടുതൽ കോഴിയിറച്ചി സാധാരണ താപനിലയിൽ വെച്ചാൽ കേടുവരും. രണ്ടുദിവസംവരെ സൂക്ഷിക്കുന്നുണ്ടെങ്കിൽ മൈനസ് നാല് താപനിലയിലും രണ്ടുദിവസത്തിൽ കൂടുതലാണെങ്കിൽ മൈനസ് 17 ഡിഗ്രി താപനിലയിലും വേണം സൂക്ഷിക്കാൻ.

കടയിൽനിന്ന് ഫ്രോസൺ ചിക്കൻ വാങ്ങുന്നവർ ലേബലിൽ കമ്പനിയുടെ പേര്, പാക്കുചെയ്ത തീയതി, കാലാവധി എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.

ലൈസൻസ് വേണം

തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസുകളാണ് കോഴിക്കടകൾക്ക് പ്രധാനമായും വേണ്ടത്. മലനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അറവുമാലിന്യം കൈമാറുന്നതിന് കോഴിമാലിന്യസംസ്കരണ പ്ലാന്റുമായുള്ള കരാറും ഉണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകൂ. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും വേണം. മതിയായ പരിശോധനയില്ലാതെയാണ് പല തദ്ദേശസ്ഥാപനങ്ങളും ലൈസൻസ് നൽകുന്നതെന്ന് ആക്ഷേപമുണ്ട്.


Share our post

Kerala

കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

Published

on

Share our post

ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.


Share our post
Continue Reading

Kerala

15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി

Published

on

Share our post

കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.

ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലര്‍ച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസര്‍കോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83

Published

on

Share our post

കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ

ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!