Connect with us

Kerala

വയനാടിന് വന്‍ സാമ്പത്തികനഷ്ടം; എന്ന് തുറക്കും എടക്കല്‍ ഗുഹയും ചീങ്ങേരിമലയും

Published

on

Share our post

ചൂരല്‍മല ദുരന്തപശ്ചാത്തലത്തില്‍ പ്രവേശനം നിരോധിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ആവശ്യം. അമ്പലവയല്‍ മേഖലയില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന എടക്കല്‍ ഗുഹയും സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരിമലയും ഒരുമാസമായി അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദുരന്തം ഒരുതരത്തിലും ബാധിക്കാത്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകുന്നത് വ്യാപാരമേഖലയെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കി.

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ ജൂലായ് 29-ന് ശേഷം അടച്ചിട്ട കേന്ദ്രങ്ങള്‍ പലതും തുറന്നുതുടങ്ങി. ഒടുവില്‍ തുറന്നത് ബാണാസുരസാഗര്‍ അണക്കെട്ടാണ്. ഇതുള്‍പ്പെടെ ജില്ലയില്‍ ഏഴുകേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുളളത്. എടക്കല്‍ ഗുഹയും ചീങ്ങേരിമലയും തുറക്കുന്നതിന് സജ്ജമാണെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പ്രദേശവാസികളും.

അനുമതിക്കായി കാത്തിരിപ്പ്

ഒരുദിവസം 1920 പേര്‍ക്കാണ് എടക്കല്‍ ഗുഹയില്‍ പ്രവേശനമുള്ളത്. കേന്ദ്രം തുറക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം ഇവിടേക്കുള്ള റോഡ് നന്നാക്കി. ജീവനക്കാരും വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്.) എടക്കല്‍ യൂണിറ്റും ചേര്‍ന്നാണ് റോഡ് നന്നാക്കിയത്. റോഡിന്റെ വശങ്ങളിലെ കാടുവെട്ടിയും ഗുഹാപരിസരം വൃത്തിയാക്കുകയും ചെയ്തു. അനുമതി ലഭിച്ചാലുടന്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരകളില്‍നിന്ന് വലിയ ശബ്ദമുണ്ടായ സംഭവം ഗൗരവമുള്ളതല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച ആശങ്കയൊഴിഞ്ഞിരിക്കുകയാണ്.

മലകയറാന്‍ നല്ലസമയം

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ചീങ്ങേരിമല. മലകയറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. കേന്ദ്രം സുരക്ഷിതമാണെന്നും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതിന് സജ്ജമാണെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടേക്കുള്ള പാതയും പരിസരങ്ങളും വൃത്തിയാക്കുകയും ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ചീങ്ങേരിമലയും. ഒരാഴ്ചയ്ക്കകം ഇവയുള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നേരിടുന്നത് വന്‍ സാമ്പത്തികനഷ്ടം

ഒരുമാസമായി സന്ദര്‍ശകര്‍ വരാതായതോടെ എടക്കല്‍ പരിസരത്തെ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയാണ്. വിനോദസഞ്ചാരികളെമാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതോടൊപ്പം പരിസരത്തെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയിലും ആളൊഴിഞ്ഞു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ വ്യാപാരമേഖല ആകെത്തകരുമെന്ന് റിസോര്‍ട്ട് ഉടമ സുബൈര്‍ വയനാട് പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!