Kerala
ഇനി കരുതലെടുക്കേണ്ട കാലം: ചെറുകിടക്കാരും നവാഗതരും പിന്തുടരാം ഈ നിക്ഷേപ രീതി

സവിശേഷമായ ഊര്‍ജസ്വലതയും പ്രതിരോധവുമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലെ ഹ്രസ്വമായ 8 മാസം ഏകീകരണത്തിന്റേതായിരുന്നു. അപ്പോള്‍പോലും ചെറുകിട നിക്ഷേപകരിലും നവാഗതരിലും കാര്യമായ സ്വാധീനം അതുണ്ടാക്കിയില്ല. ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടത്തരം, ചെറുകിട ഓഹരികളും ഐ.പി.ഒ വിപണിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
നീണ്ടകാലത്തെ വീണ്ടുമൊരു കുതിപ്പിന് ശേഷം വിപണി ഇപ്പോള്‍, 2021നും 2022 നും ഇടയില്‍ ഉണ്ടായതുപോലുള്ള ഏകീകരണം നേരിടുകയാണ്. ആശങ്കകളുടെ വ്യാപ്തി എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും, പ്രാഥമിക സൂചനകളനുസരിച്ച് ഇടത്തരം, ചെറുകിട ഓഹരികളെയാണ് കൂടുതലായി ബാധിക്കുകയെന്നകാര്യത്തില്‍ സംശയമില്ല. കാരണം വന്‍കിട ഓഹരികളേക്കാള്‍ വാല്യുവേഷന്‍ ക്രമാതീതവും മുമ്പെങ്ങുമില്ലാത്ത പ്രീമിയത്തെടു കൂടിയതുമാണ്. ദീര്‍ഘകാല നിക്ഷേപകരെ അപേക്ഷിച്ച് പുതിയ നിക്ഷേപകരെ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഇതു ബാധിച്ചേക്കും.
വരുമാന വളര്‍ച്ചയില്‍ പ്രതീക്ഷിച്ചതിലേറെ വേഗക്കുറവുണ്ടാകുമെന്നതിനാല്‍ വരാനിരിക്കുന്ന ഏകീകരണം കൂടുതല്‍ കാലം നിലനിന്നേക്കും മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഒന്നാം പാദത്തിലെ ആഭ്യന്തര കോര്‍പറേറ്റ് ലാഭ വളര്‍ച്ച 5 ശതമാനം മാത്രമാണ്. മുന്‍ പാദത്തിലെ 15 ശതമാനത്തേക്കാള്‍ വളരെ താഴെ. ഇന്ത്യയില്‍ വാല്യുവേഷന്‍ കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൂടിയ വരുമാന വളര്‍ച്ചയായിരുന്നു. എന്നാല്‍, പാദ ഫലങ്ങളില്‍ വളര്‍ച്ച ദൃശ്യമാകാത്ത പക്ഷം വാല്യുവേഷനില്‍ വെല്ലുവിളി നേരിടും.സാമ്പത്തിക വേഗക്കുറവുമായി ബന്ധപ്പെട്ട ആശങ്കകളും, കൂടിയ വിലക്കയറ്റവും, വര്‍ധിച്ച പലിശ നിരക്കുകളും, യെന്‍ കാരി ട്രേഡിന്റെ അനന്തര ഫലങ്ങളും സൃഷ്ടിച്ച ആഗോള വിപണിയിലെ അനിശ്ചിതത്വവും ആഭ്യന്തര വിപണിയുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്.
കുതിപ്പില്‍ നിന്ന് ഏകീകരണത്തിലേക്കുള്ള മാറ്റം
നിലവിലെ വിപണി സാഹചര്യത്തില്‍ പുതിയ നിക്ഷേപകര്‍ ജാഗ്രതയോടു കൂടിയ സമീപനമാണ് കൈക്കൊള്ളേണ്ടത്. പ്രത്യേകിച്ച് അടുത്ത ഒന്നു രണ്ടു പാദങ്ങളില്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത തടസമില്ലാതെ നിലനില്‍ക്കുകയാണെന്ന വസ്തുത മനസിലാക്കിവേണം നിലപാടുകളെടുക്കാന്‍. നിക്ഷേപിക്കേണ്ട ഓഹരികളും മേഖലകളും തിരിച്ചറിയുക എന്നതും പ്രധാനമാണ്.
ലാഭ ലഭ്യത, വിലയും വരുമാനവുമായുള്ള അനുപാതം, വിലയും വില്‍പനയുമായുള്ള അനുപാതം എന്നിവയോടൊപ്പം വാല്യുവേഷനും വിലയിരുത്തുക. മുന്‍കാല ട്രെന്‍ഡുകളോടൊപ്പമായിരിക്കണം ഈ അനുപാതങ്ങള്‍ പരിശോധിക്കേണ്ടത്. വളര്‍ച്ചയുടെ കാര്യത്തില്‍ വാല്യുവേഷന്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമോ എന്ന കാര്യവും വിലയിരുത്തണം. വളരെ ഉയര്‍ന്ന വിലയുള്ള ഓഹരികള്‍, പെന്നി ഓഹരികള്‍, നഷ്ടം നേരിടുന്ന കമ്പനികളുടെ ഓഹരികള്‍, ദുര്‍ബല മേഖലകളിലെ ഓഹരികള്‍ എന്നിവ ഒഴിവാക്കുക.
മൊത്തമായി വാങ്ങുന്നതിനു പകരം ഓഹരികള്‍ പലപ്പോഴായി കൂട്ടിച്ചേര്‍ക്കുന്നതാണ് ഉത്തമം. കുതിപ്പു കാലത്ത് ചാഞ്ചാടുന്ന, ചെറിയ അല്ലെങ്കില്‍ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരിക്കു പകരം വിപണിയിലെ മുന്‍നിരക്കാരെ ആശ്രയിക്കുന്നതാണ് ഗുണം ചെയ്യുക.
നിക്ഷേപത്തിന് യോജിച്ച മേഖലകള്‍ കണ്ടെത്തല്‍
ആദ്യം വിപണിയുടെ തത്സ്ഥിതി അവലോകനം ചെയ്യുക എന്നതാണ് പ്രധാനം. ബുള്‍ വിപണിയില്‍ വളര്‍ച്ചാ ഓഹരികളും മേഖലകളുമാണ് ഏറ്റവും മികച്ചത്. ബെയര്‍ വിപണിയിലാകട്ടെ ഗുണ നിലവാരം കൂടിയ, പ്രതിരോധശേഷിയുള്ള ഓഹരികളും.
വളര്‍ച്ചാ ഓഹരികള്‍
പദ്ധതി ചെലവുകളുടെ പിന്തുണയോടെ സാമ്പത്തികമോ മേഖലാപരമോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ ഓഹരികളുടെ വാല്യുവേഷന്‍ പലപ്പോഴും കൂടുതലായിരിക്കും. ഉദാഹരണം: സര്‍ക്കാരിന്റെ മുന്‍കൈയും പിന്തുണയും ഒരു മേഖലയുടെ മുന്നേറ്റത്തിന്റെ സൂചന നല്‍കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പുനര്‍നവീകരിക്കാവുന്ന വസ്തുക്കള്‍, ഇ-കൊമേഴ്സിനേയും സാങ്കേതികതയേയും അടിസ്ഥാനമാക്കിയുള്ളവ എന്നിവയാണ് ഇപ്പോള്‍ ഈ മേഖലകള്‍. കഴിഞ്ഞ നാലു വര്‍ഷത്തെ ഈ മേഖലകളുടെ മികച്ച പ്രകടനം കാരണം അവ ഉയര്‍ന്ന നിലയിലാണെങ്കിലും ഇടക്കാലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ശരാശരിയുടെ നിയമമനുസരിച്ച്, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വളര്‍ച്ചാ നിരക്ക് താഴ്ന്ന നിലയിലേക്കു മാറുന്നു. ഇക്കാര്യം കണക്കിലെടുത്ത്, കഴിഞ്ഞ നാലഞ്ചു വര്‍ഷം മികച്ച പ്രകടനം നടത്തിയവയെ ഒഴിവാക്കി ഗുണ നിലവാരമുള്ള, പ്രതിരോധ ഓഹരികളിലേക്കു തിരിയുന്നതാണ് നല്ലത്. ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍, തിരഞ്ഞെടുത്ത ഓഹരികളിലേക്കും മേഖലകളിലേക്കും അവധാനതയോടെ തിരിയുന്നതാണ് ബുദ്ധി. കഴിഞ്ഞ 4 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രയോജനം നല്‍കാന്‍ സാധ്യത കുറവാണ്.
ഗുണ നിലവാരമുള്ള ഓഹരികള്‍
ദീര്‍ഘകാല ശരാശരിക്കടുത്ത മൂല്യത്തില്‍ ട്രേഡിംഗ് നടത്തുന്ന എഫ്എംസിജി, ഉപഭോഗം, സ്വകാര്യ ബാങ്കിംഗ് മേഖലകളില്‍ ഈ ഓഹരികള്‍ കാണാം. പ്രതിരോധ ഓഹരികളായ ഫാര്‍മ, ഐടി, ടെലികോം എന്നിവ ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍ വിപണിയെ വെല്ലുന്ന മികച്ച പ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. മികച്ച മഴ ലഭ്യത, ഉഷ്ണ തരംഗത്തിനു ശേഷമുള്ള മൂടല്‍ പ്രതിഭാസം, സര്‍ക്കാര്‍ ചിലവഴിക്കലില്‍ ഉണ്ടാകുന്ന വര്‍ധന എന്നീ ഘടകങ്ങളുടെ പ്രയോജനം ലഭിക്കുന്ന, ആഭ്യന്തര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാലിത്തീറ്റ, എഫ്എംസിജി, വളം, കൃഷി, ടെലികോം, സിമെന്റ്, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ സേവനങ്ങള്‍ എന്നീ മേഖലകളിലും മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഇക്കാരണത്താല്‍ വളര്‍ച്ചാ ഓഹരികള്‍ക്കു പകരം ഗുണ നിലവാരമുള്ള ഓഹരികളിലേക്കുള്ള മാറ്റമാണ് മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യുക.
Kerala
ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`


കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.
സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.
Kerala
സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു


ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.
ചൂട് വർധിക്കുന്നു
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.
Kerala
പത്ത് വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; 39കാരൻ പിടിയിൽ


തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്