Kerala
ഇനി കരുതലെടുക്കേണ്ട കാലം: ചെറുകിടക്കാരും നവാഗതരും പിന്തുടരാം ഈ നിക്ഷേപ രീതി

സവിശേഷമായ ഊര്‍ജസ്വലതയും പ്രതിരോധവുമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലെ ഹ്രസ്വമായ 8 മാസം ഏകീകരണത്തിന്റേതായിരുന്നു. അപ്പോള്‍പോലും ചെറുകിട നിക്ഷേപകരിലും നവാഗതരിലും കാര്യമായ സ്വാധീനം അതുണ്ടാക്കിയില്ല. ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടത്തരം, ചെറുകിട ഓഹരികളും ഐ.പി.ഒ വിപണിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
നീണ്ടകാലത്തെ വീണ്ടുമൊരു കുതിപ്പിന് ശേഷം വിപണി ഇപ്പോള്‍, 2021നും 2022 നും ഇടയില്‍ ഉണ്ടായതുപോലുള്ള ഏകീകരണം നേരിടുകയാണ്. ആശങ്കകളുടെ വ്യാപ്തി എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും, പ്രാഥമിക സൂചനകളനുസരിച്ച് ഇടത്തരം, ചെറുകിട ഓഹരികളെയാണ് കൂടുതലായി ബാധിക്കുകയെന്നകാര്യത്തില്‍ സംശയമില്ല. കാരണം വന്‍കിട ഓഹരികളേക്കാള്‍ വാല്യുവേഷന്‍ ക്രമാതീതവും മുമ്പെങ്ങുമില്ലാത്ത പ്രീമിയത്തെടു കൂടിയതുമാണ്. ദീര്‍ഘകാല നിക്ഷേപകരെ അപേക്ഷിച്ച് പുതിയ നിക്ഷേപകരെ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഇതു ബാധിച്ചേക്കും.
വരുമാന വളര്‍ച്ചയില്‍ പ്രതീക്ഷിച്ചതിലേറെ വേഗക്കുറവുണ്ടാകുമെന്നതിനാല്‍ വരാനിരിക്കുന്ന ഏകീകരണം കൂടുതല്‍ കാലം നിലനിന്നേക്കും മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഒന്നാം പാദത്തിലെ ആഭ്യന്തര കോര്‍പറേറ്റ് ലാഭ വളര്‍ച്ച 5 ശതമാനം മാത്രമാണ്. മുന്‍ പാദത്തിലെ 15 ശതമാനത്തേക്കാള്‍ വളരെ താഴെ. ഇന്ത്യയില്‍ വാല്യുവേഷന്‍ കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൂടിയ വരുമാന വളര്‍ച്ചയായിരുന്നു. എന്നാല്‍, പാദ ഫലങ്ങളില്‍ വളര്‍ച്ച ദൃശ്യമാകാത്ത പക്ഷം വാല്യുവേഷനില്‍ വെല്ലുവിളി നേരിടും.സാമ്പത്തിക വേഗക്കുറവുമായി ബന്ധപ്പെട്ട ആശങ്കകളും, കൂടിയ വിലക്കയറ്റവും, വര്‍ധിച്ച പലിശ നിരക്കുകളും, യെന്‍ കാരി ട്രേഡിന്റെ അനന്തര ഫലങ്ങളും സൃഷ്ടിച്ച ആഗോള വിപണിയിലെ അനിശ്ചിതത്വവും ആഭ്യന്തര വിപണിയുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്.
കുതിപ്പില്‍ നിന്ന് ഏകീകരണത്തിലേക്കുള്ള മാറ്റം
നിലവിലെ വിപണി സാഹചര്യത്തില്‍ പുതിയ നിക്ഷേപകര്‍ ജാഗ്രതയോടു കൂടിയ സമീപനമാണ് കൈക്കൊള്ളേണ്ടത്. പ്രത്യേകിച്ച് അടുത്ത ഒന്നു രണ്ടു പാദങ്ങളില്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത തടസമില്ലാതെ നിലനില്‍ക്കുകയാണെന്ന വസ്തുത മനസിലാക്കിവേണം നിലപാടുകളെടുക്കാന്‍. നിക്ഷേപിക്കേണ്ട ഓഹരികളും മേഖലകളും തിരിച്ചറിയുക എന്നതും പ്രധാനമാണ്.
ലാഭ ലഭ്യത, വിലയും വരുമാനവുമായുള്ള അനുപാതം, വിലയും വില്‍പനയുമായുള്ള അനുപാതം എന്നിവയോടൊപ്പം വാല്യുവേഷനും വിലയിരുത്തുക. മുന്‍കാല ട്രെന്‍ഡുകളോടൊപ്പമായിരിക്കണം ഈ അനുപാതങ്ങള്‍ പരിശോധിക്കേണ്ടത്. വളര്‍ച്ചയുടെ കാര്യത്തില്‍ വാല്യുവേഷന്‍ ഉയര്‍ന്നു തന്നെ നില്‍ക്കുമോ എന്ന കാര്യവും വിലയിരുത്തണം. വളരെ ഉയര്‍ന്ന വിലയുള്ള ഓഹരികള്‍, പെന്നി ഓഹരികള്‍, നഷ്ടം നേരിടുന്ന കമ്പനികളുടെ ഓഹരികള്‍, ദുര്‍ബല മേഖലകളിലെ ഓഹരികള്‍ എന്നിവ ഒഴിവാക്കുക.
മൊത്തമായി വാങ്ങുന്നതിനു പകരം ഓഹരികള്‍ പലപ്പോഴായി കൂട്ടിച്ചേര്‍ക്കുന്നതാണ് ഉത്തമം. കുതിപ്പു കാലത്ത് ചാഞ്ചാടുന്ന, ചെറിയ അല്ലെങ്കില്‍ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരിക്കു പകരം വിപണിയിലെ മുന്‍നിരക്കാരെ ആശ്രയിക്കുന്നതാണ് ഗുണം ചെയ്യുക.
നിക്ഷേപത്തിന് യോജിച്ച മേഖലകള്‍ കണ്ടെത്തല്‍
ആദ്യം വിപണിയുടെ തത്സ്ഥിതി അവലോകനം ചെയ്യുക എന്നതാണ് പ്രധാനം. ബുള്‍ വിപണിയില്‍ വളര്‍ച്ചാ ഓഹരികളും മേഖലകളുമാണ് ഏറ്റവും മികച്ചത്. ബെയര്‍ വിപണിയിലാകട്ടെ ഗുണ നിലവാരം കൂടിയ, പ്രതിരോധശേഷിയുള്ള ഓഹരികളും.
വളര്‍ച്ചാ ഓഹരികള്‍
പദ്ധതി ചെലവുകളുടെ പിന്തുണയോടെ സാമ്പത്തികമോ മേഖലാപരമോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ ഓഹരികളുടെ വാല്യുവേഷന്‍ പലപ്പോഴും കൂടുതലായിരിക്കും. ഉദാഹരണം: സര്‍ക്കാരിന്റെ മുന്‍കൈയും പിന്തുണയും ഒരു മേഖലയുടെ മുന്നേറ്റത്തിന്റെ സൂചന നല്‍കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പുനര്‍നവീകരിക്കാവുന്ന വസ്തുക്കള്‍, ഇ-കൊമേഴ്സിനേയും സാങ്കേതികതയേയും അടിസ്ഥാനമാക്കിയുള്ളവ എന്നിവയാണ് ഇപ്പോള്‍ ഈ മേഖലകള്‍. കഴിഞ്ഞ നാലു വര്‍ഷത്തെ ഈ മേഖലകളുടെ മികച്ച പ്രകടനം കാരണം അവ ഉയര്‍ന്ന നിലയിലാണെങ്കിലും ഇടക്കാലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ശരാശരിയുടെ നിയമമനുസരിച്ച്, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വളര്‍ച്ചാ നിരക്ക് താഴ്ന്ന നിലയിലേക്കു മാറുന്നു. ഇക്കാര്യം കണക്കിലെടുത്ത്, കഴിഞ്ഞ നാലഞ്ചു വര്‍ഷം മികച്ച പ്രകടനം നടത്തിയവയെ ഒഴിവാക്കി ഗുണ നിലവാരമുള്ള, പ്രതിരോധ ഓഹരികളിലേക്കു തിരിയുന്നതാണ് നല്ലത്. ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍, തിരഞ്ഞെടുത്ത ഓഹരികളിലേക്കും മേഖലകളിലേക്കും അവധാനതയോടെ തിരിയുന്നതാണ് ബുദ്ധി. കഴിഞ്ഞ 4 വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രയോജനം നല്‍കാന്‍ സാധ്യത കുറവാണ്.
ഗുണ നിലവാരമുള്ള ഓഹരികള്‍
ദീര്‍ഘകാല ശരാശരിക്കടുത്ത മൂല്യത്തില്‍ ട്രേഡിംഗ് നടത്തുന്ന എഫ്എംസിജി, ഉപഭോഗം, സ്വകാര്യ ബാങ്കിംഗ് മേഖലകളില്‍ ഈ ഓഹരികള്‍ കാണാം. പ്രതിരോധ ഓഹരികളായ ഫാര്‍മ, ഐടി, ടെലികോം എന്നിവ ഏകീകരണത്തിന്റെ ഘട്ടങ്ങളില്‍ വിപണിയെ വെല്ലുന്ന മികച്ച പ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. മികച്ച മഴ ലഭ്യത, ഉഷ്ണ തരംഗത്തിനു ശേഷമുള്ള മൂടല്‍ പ്രതിഭാസം, സര്‍ക്കാര്‍ ചിലവഴിക്കലില്‍ ഉണ്ടാകുന്ന വര്‍ധന എന്നീ ഘടകങ്ങളുടെ പ്രയോജനം ലഭിക്കുന്ന, ആഭ്യന്തര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാലിത്തീറ്റ, എഫ്എംസിജി, വളം, കൃഷി, ടെലികോം, സിമെന്റ്, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ സേവനങ്ങള്‍ എന്നീ മേഖലകളിലും മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഇക്കാരണത്താല്‍ വളര്‍ച്ചാ ഓഹരികള്‍ക്കു പകരം ഗുണ നിലവാരമുള്ള ഓഹരികളിലേക്കുള്ള മാറ്റമാണ് മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യുക.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്