Connect with us

Kerala

ലിമിറ്റഡല്ല ഇനി ഓട്ടോഓട്ടം; സംസ്ഥാന പെര്‍മിറ്റിന് സേഫല്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്; ഓകെയെന്ന് കേരളം

Published

on

Share our post

ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ഫ്രാക്സ്ട്രച്ചര്‍ പ്രോജക്ട് സി.ഇ.ഒ അംബുജ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉപരിതല ഗതാഗതമന്ത്രാലയം നിയോഗിച്ച സമിതി സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് ഓട്ടോറിക്ഷകള്‍ യോജ്യമല്ലെന്നുള്ളത്. ആറുവരി ദേശീയ പാതകളിലും, എക്പ്രസ് ഹൈവേകളിലും ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഇത് പിന്‍തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, മഹാനഗര കോര്‍പറേഷനുകളും ഓട്ടോറിക്ഷകളെ ഹ്രസ്വദൂര യാത്രകള്‍ക്കായി നിജപ്പെടുത്തിയിരിക്കുമ്പോഴാണ്, സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന പെര്‍മിറ്റ് നല്‍കിയത്. കേരളത്തിലൊഴികെ മറ്റൊരിടത്തും ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. ഇത്തരം പഠനങ്ങളൊന്നും പരിഗണിക്കാതെയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (എസ്.ടി.എ) ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് അനുവദിച്ചത്.

ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍സ്ട്രി സ്റ്റാന്‍ഡേര്‍ഡില്‍ മുച്ചക്രവാഹനങ്ങളുടെ മാനദണ്ഡങ്ങളില്‍ ഓട്ടോറിക്ഷകളെ ഹ്രസ്വദൂര യാത്രകള്‍ക്കുള്ള വാഹനമായിട്ടാണ് നിര്‍വചിച്ചിട്ടുള്ളത്. ഇ-റിക്ഷകള്‍ക്കായി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചപ്പോഴും ഹ്രസ്വദൂര വിഭാഗത്തിലെ ലാസ്റ്റ്മൈല്‍ കണക്ടവിറ്റി വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമല്ലാത്ത ഏക വാഹനവും ഓട്ടോറിക്ഷയാണ്. വാഹന നിര്‍മാതാക്കളൊന്നും ഇവ ദീര്‍ഘദൂരയാത്രകള്‍ക്ക് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നില്ല.

മുച്ചക്രവാഹനമായതിനാല്‍ സ്ഥിരത കുറവുള്ള വാഹനങ്ങളായി പരിഗണിച്ചാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥിരത ഇല്ലാത്തതിനാല്‍ പെട്ടെന്ന് മറിയാന്‍ സാധ്യതയുണ്ടെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഉറപ്പില്ലാത്ത മേല്‍മൂടിയുള്ള ഇവ മറിഞ്ഞാല്‍ യാത്രക്കാരുടെ തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തുന്നു. സിറ്റി ബസുകളിലേതിന് സമാനമായ സീറ്റുകളാണ് ഓട്ടോറിക്ഷകള്‍ക്കും നല്‍കിയിട്ടുള്ളത്. ദീര്‍ഘദൂര യാത്രയ്ക്കുള്ള വാഹനങ്ങളില്‍ ചാരിഇരിക്കാവുന്ന സീറ്റുകളാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

അതേസമയം, ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ജില്ലാ അടിസ്ഥാനത്തിലെ നിയന്ത്രണങ്ങള്‍ കാരണം യാത്രക്കാര്‍ക്ക് തൊഴിലാളികള്‍ക്കും അസൗകര്യങ്ങളുണ്ട്. ചികിത്സയ്ക്കും മറ്റു മെഡിക്കല്‍കോളേജ് ആശുപത്രികളെയും മറ്റും സമീപിക്കേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ ആശ്രയമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം.


Share our post

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Kerala

ഓട്ടോകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര; സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

Published

on

Share our post

ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഗതാഗത മന്ത്രി ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംയുക്ത തൊഴിലാളി യൂണിയന്‍ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിന്‍വലിക്കും.മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍, സ്റ്റിക്കര്‍ മിക്ക ഓട്ടോകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്.ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.


Share our post
Continue Reading

Kerala

ബസ്സോടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

പാലാ (കോട്ടയം): ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.പൈക-പാലാ-ചേറ്റുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവര്‍ ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവര്‍ കുഴഞ്ഞ് വീണപ്പോള്‍ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു.യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവര്‍ കുഴഞ്ഞ് വീണതെന്നാണ് കരുതുന്നത്.


Share our post
Continue Reading

Trending

error: Content is protected !!