Connect with us

India

ഏകരക്ഷിതാവിനും അവിവാഹിതർക്കും കുട്ടികളെ ദത്തെടുക്കാം;മാർഗ നിർദേശങ്ങൾ പുതുക്കി

Published

on

Share our post

ന്യൂഡൽഹി: ഏകരക്ഷിതാവിനും (സിംഗിൾ പേരന്റ്‌) ഇനി കുട്ടികളെ ദത്തെടുക്കാൻ കഴിയുംവിധം ഫോസ്റ്റർ കെയർ മാർഗനിർദേശങ്ങൾ വിപുലമാക്കി വനിതാ ശിശുക്ഷേമ മന്ത്രാലയം.  ദമ്പതികള്‍ അല്ലാതെ ഒരാള്‍ക്ക് മാത്രമായി കുട്ടിയെ ദത്തെടുക്കാം. അതിനുപുറമെ, വിവാഹം കഴിക്കാത്തവർക്കും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയവർക്കും പങ്കാളി മരിച്ചവർക്കും കുട്ടികളെ ദത്തെടുക്കാൻ സാധിക്കും. രണ്ടുവർഷത്തെ പരിചരണശേഷമാണ്‌ ദത്തെടുക്കാനാകുക. 2016ലെ മാർഗ നിർദേശപ്രകാരം ഈ കാലയളവ്‌ അഞ്ചുവർഷമായിരുന്നു. ഏകരക്ഷിതാവായ സ്‌ത്രീക്ക്‌ ലിംഗഭേദമന്യേ കുട്ടികളെ ദത്തെടുക്കാം. ഏകരക്ഷിതാവ്‌ പുരുഷനാണെങ്കിൽ ആൺകുട്ടിയെയാണ്‌ ദത്തെടുക്കാനാകുക. മക്കൾ ഉള്ളവർക്കും ഇനി  ദത്തെടുക്കാം.

പഴയ മാർഗനിർദേശപ്രകാരം നിയമപരമായി വിവാഹം കഴിച്ച ദമ്പതികൾക്ക്‌ മാത്രമായിരുന്നു പരിചരണത്തിനും ദത്തെടുക്കലിനും അനുമതി. 2021-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ്‌ പ്രൊട്ടക്‌ഷൻ ഓഫ്‌ ചിൽഡ്രൻ) നിയമഭേദഗതി, 2022-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ്‌ പ്രൊട്ടക്‌ഷൻ ഓഫ്‌ ചിൽഡ്രൻ) ഭേദഗതി എന്നിവയുടെ ചുവടുപിടിച്ചാണ്‌ നടപടി. 6–-12 വരെയും 12– -18 വയസ്സുകാരെയുമാണ്‌ പരിചരണത്തിനും ദത്തെടുക്കലിനുമായി നൽകുക. രണ്ടുവർഷമെങ്കിലും സുസ്ഥിരമായ ദാമ്പത്യം നയിച്ച ദമ്പതികൾക്കേ പരിചരണത്തിനും ദത്തെടുക്കലിനും അനുമതിയുണ്ടായിരിക്കൂവെന്ന പുതിയ വ്യവസ്ഥയും ഉൾപ്പെടുത്തി. മുൻചട്ടത്തിൽ ദമ്പതികൾക്ക്‌  35 വയസ്സ്‌ പൂർത്തിയാകണമെന്ന വ്യവസ്ഥയ്‌ക്ക്‌ പകരം രണ്ടുപേർക്കുംകൂടിയുള്ള പ്രായം 70 ആക്കി. ഏകരക്ഷിതാവിന്‌ 35 വയസ്സ്‌ പൂർത്തിയാകണം. ആറ്‌ മുതൽ 12 വയസ്സുള്ള കുട്ടികളെ ദത്തെടുക്കുന്ന ഏകരക്ഷിതാവിന്റെ പ്രായപരിധി 55 വയസ്സാണ്‌. 12– -18 വയസ്സുകാരെ ദത്തെടുക്കാൻ 60 വയസ്സാണ്‌ പരിധി. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സിസ്റ്റം (കെയറിങ്സ്) വഴി ഓൺലൈനായാണ്‌ അപേക്ഷ നൽകേണ്ടത്‌.


Share our post

India

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.

ഫലം അറിയാന്‍

https://www.cbse.gov.in/

https://cbseresults.nic.in/

https://results.cbse.nic.in/


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!