Connect with us

Kerala

സംസ്ഥാനം മുഴുവന്‍ ഓടാനുള്ള പെര്‍മിറ്റ് ഗുണമോ ദോഷമോ?; ചെറുതല്ല കേരളത്തിലെ ഓട്ടോക്കാര്യം

Published

on

Share our post

ഓട്ടോറിക്ഷയെന്ന മുച്ചക്രവാഹനം ചെറുയാത്രകള്‍ക്കായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ക്ക് ചെറുയാത്രകള്‍ ചുരുങ്ങിയചെലവില്‍ യാഥാര്‍ഥ്യമാക്കുന്ന ഇവ ഇപ്പോള്‍ ഒരു വിവാദത്തിലാണ്. സംസ്ഥാന പെര്‍മിറ്റ് വിവാദം ഉയരുന്നസാഹചര്യത്തില്‍, ഗതാഗതരംഗത്ത് വലിയ സാന്നിധ്യമായ ഈ കുഞ്ഞന്‍വാഹനത്തെപ്പറ്റി കൂടുതലറിയാം

ഓട്ടോറിക്ഷ

ഇരുചക്രവാഹനവും സൈക്കിള്‍റിക്ഷയും ചേര്‍ന്നുള്ള സങ്കരരൂപം. ബൈക്ക് ഹാന്‍ഡില്‍കൊണ്ട് മുന്‍ചക്രം നിയന്ത്രിക്കുന്ന വാഹനം. അതിവേഗം, പെട്ടെന്നുള്ള വെട്ടിക്കല്‍, ബ്രേക്കിങ് ഇവയെല്ലാം വണ്ടിയെ തലകീഴായി മറിക്കും. അതിനാല്‍ അന്‍പതു കിലോമീറ്ററില്‍ കൂടുതല്‍ വേഗമെടുക്കല്‍ അപകടകരമാണ്. ഇരുമ്പുകമ്പികളും തുകല്‍മറയുമായുള്ള ഓട്ടോറിക്ഷകള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടിക്കാമെന്ന് കരുതുന്നത് അത്ര എളുപ്പമല്ല.

എന്‍ജിന്‍

മുന്‍ എന്‍ജിന്‍, പിന്‍ എന്‍ജിന്‍, വൈദ്യുതി എന്നിങ്ങനെ മോഡലുകളുണ്ട്. ഡ്രൈവറുടെ സീറ്റിന്റെ താഴെ മണ്ണെണ്ണ ഒഴിച്ചാല്‍പോലും ഓടിയിരുന്ന ലാംബ്രട്ടയായിരുന്നു മുന്‍ എന്‍ജിന്‍കാലത്തെ പ്രമുഖന്‍. പിന്‍ എന്‍ജിനോടെ ബജാജ് വന്നപ്പോള്‍ മുന്‍ എന്‍ജിന്‍ പിന്തള്ളപ്പെട്ടു. 240 സി.സി.യൊക്കെയുള്ള ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എന്‍ജിനായിരുന്നു മുന്‍നിരയില്‍. 35 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും.

പിന്നീട് ഡീസല്‍ എന്‍ജിന്‍ വന്നു. പറമ്പുനനയ്ക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ പിന്നില്‍വെച്ച് എട്ടുദിക്കും പൊട്ടിച്ചായിരുന്നു ഡീസലിന്റെ വരവ്. എട്ടുലിറ്റര്‍ കൊള്ളുന്ന ടാങ്കുമായുള്ള വാഹനത്തിന് 35 മുതല്‍ 40 വരെ മൈലേജ് ലഭിച്ചു. സി.എന്‍.ജി.യാണ് പിന്നീട് വന്നത്. 40 കിലോമീറ്ററായിരുന്നു മെലേജ്. ഇപ്പോഴത്തെ താരം വൈദ്യുതി ഓട്ടോകളാണ്. നാലുമണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 120 കിലോമീറ്റര്‍ ഓടും.

രൂപകല്പന

ചെറുയാത്രകള്‍ക്കായാണ് കമ്പനികള്‍ രൂപകല്പനചെയ്തത്. അധികദൂരം യാത്രക്കാര്‍ക്ക് ഇരിക്കാനാവില്ല. കുലുക്കം കൂടും. പാസീവ് സസ്‌പെന്‍ഷന്‍ സിസ്റ്റം എന്ന സാധാരണ ഷോക്ക് അബ്സോര്‍ബറുകളാണ് ഉപയോഗിക്കുക. കോയിലും സ്പ്രിങ്ങും മാത്രമുള്ള പരമ്പരാഗതമാര്‍ഗം.

ഗുണമാണോ

തുടര്‍ച്ചയായി ഓടിയാല്‍ എന്‍ജിന്‍ ചൂടാവുന്നതടക്കമുള്ള പ്രശ്‌നങ്ങളുണ്ടാവും. കൊച്ചിയില്‍ പോകാന്‍ മീറ്റര്‍ചാര്‍ജ് വാങ്ങാമെന്നായാലും പതിനായിരം രൂപയ്ക്ക് മുകളിലായിരിക്കും. തിരിച്ച് ആളില്ലാതെ കാലിയായി ഓടണം

ഹരി, ഓട്ടോഡ്രൈവര്‍, കോഴിക്കോട്

വമ്പന്‍ കമ്പനികള്‍ക്ക് വഴിയൊരുക്കാനാണിത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ എവിടെ നിന്നും ആളെക്കയറ്റാന്‍ കഴിയുന്ന സ്ഥിതിവരും. അത് തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനിടയാക്കും. വിജില്‍, ഓട്ടോഡ്രൈവര്‍, കോഴിക്കോട്

ദീര്‍ഘദൂരയാത്രയ്ക്ക് ഓട്ടോറിക്ഷ സുരക്ഷിതമല്ല-കേന്ദ്ര സമിതി

ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് സി.ഇ.ഒ. അംബുജ് ശര്‍മയുടെ നേതൃത്വത്തില്‍ ഉപരിതലഗതാഗതമന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആറുവരി ദേശിയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരിടത്തും ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റില്ല.

പുതിയ നിയമം ഉയരുന്ന ചോദ്യങ്ങള്‍

സംസ്ഥാനം മുഴുവന്‍ ഓടാനുള്ള പെര്‍മിറ്റ് ആര്‍ക്കാണ് ഗുണംചെയ്യുക. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ഓട്ടോക്കാര്‍ക്ക് അത്യാവശ്യത്തിന് അതിര്‍ത്തി കടക്കാന്‍ കഴിയും. ഇപ്പോള്‍ ഇങ്ങനെ വരുകയാണെങ്കില്‍ അതിര്‍ത്തി കഴിഞ്ഞ് എന്തെങ്കിലും അപകടം പറ്റിയാല്‍ ഇന്‍ഷുറന്‍സ് തുക കിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.


Share our post

Kerala

പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

Published

on

Share our post

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.


Share our post
Continue Reading

Kerala

ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

Published

on

Share our post

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.

വിശദ വിവരങ്ങൾ ഇങ്ങനെ

195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ്‌ പുഴയെ പഴയ പ്രതാപത്തിലേക്ക്‌ വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.

‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍‌കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.


Share our post
Continue Reading

Kerala

നിങ്ങളുടെ യു.പി.ഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?

Published

on

Share our post

യു.പി.ഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.


Share our post
Continue Reading

Trending

error: Content is protected !!