Kerala
കേരളതീരത്ത് അയല, മത്തി, വരവ് കുറഞ്ഞു; ഇടിയുന്നു മത്സ്യസമ്പത്ത്

2023 വർഷത്തെ മത്സ്യ ലഭ്യതയിൽ 1.09 ലക്ഷം ടണ്ണിന്റെ കുറവ് വന്നതായി സർക്കാരിന്റെ കണക്ക്. 2022–23 വർഷത്തിൽ 6.90 ലക്ഷം ടൺ മത്സ്യം ലഭിച്ച സംസ്ഥാനത്ത് 2023-24 വർഷം ഇത് 5.81 ലക്ഷം ടണ്ണിൽ ഒതുങ്ങി. ഇതിന് മുമ്പുള്ള വർഷങ്ങളിലും ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികളുടെ ഇഷ്ടപ്പെട്ട മീനുകളിൽ പലതും വൻതോതിൽ കുറയുന്നത് മത്സ്യബന്ധനമേഖലയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും അത്യുഷ്ണവുമെല്ലാമാണ് മത്സ്യത്തിന്റെ ലഭ്യത കുറയുവാനുള്ള കാരണമായി വിദഗ്ധർ വിലയിരുന്നത്. ഈ വർഷവും സ്ഥിതി മോശമാകാനാണ് സാദ്ധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലേക്ക് കൂടുതലും മത്സ്യമെത്തിക്കുന്ന തമിഴ്നാട്ടിലും കർണാടകത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യതയിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനവും പറയുന്നു. സീസണുകളിൽ ലഭിക്കേണ്ട മത്സ്യത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത അവസ്ഥയിൽ മത്സ്യതൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. അനുബന്ധ മേഖലയിലെ തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷം- ലഭിച്ച മത്സ്യം (ടൺ)
2023-24 5.81 ലക്ഷം
2022-23 6.90 ലക്ഷം
2021-22 6.01 ലക്ഷം
2020-21 3.91ലക്ഷം
2019-20 4.75 ലക്ഷം
2018-19 6.09 ലക്ഷം
2017-18 4.87 ലക്ഷം
ഇഷ്ടമീനുകളും കുറഞ്ഞു
മുൻകാലങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്ന അയല, മത്തി, നെത്തോലി, ചെമ്പല്ലി, ചൂര, എന്നിവയുടെ ലഭ്യതയിലും വലിയ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2022-23 വർഷം 102084 മെട്രിക് ടൺ അയല ലഭിച്ചിരുന്നിടത്ത് 2023-2024 വർഷത്തിൽ 34546 മെട്രിക് ടൺ ആയി കുറഞ്ഞു. 2022-23 വർഷം 136946 മെട്രിക് ടൺ മത്തി ലഭിച്ചിരുന്നിടത്ത് 2023-24 വർഷം 115322 മെട്രിക് ടണ്ണായും കുറഞ്ഞു.
വില്ലനായി കടൽപ്രതിഭാസങ്ങൾ
ആഗോളതാപനത്തിന്റെ ഭാഗമായ ഉഷ്ണപ്രവാഹം കടലിൽ തുടർച്ചയായി രൂപപ്പെടുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നതായി മത്സ്യ ഗവേഷണകേന്ദ്രങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കടലിലെ താപനില 1.2 ഡിഗ്രിയോളമാണ് വർദ്ധിച്ചത്. ഇരുന്നൂറു മുതൽ 250 വരെ തവണ ചൂടുകാറ്റും വീശി. ന്യൂനമർദവും കള്ളക്കടൽ പ്രതിഭാസവും പലതവണയുണ്ടായ ഈ വർഷം മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കരയിൽ നിന്നുണ്ടാകുന്ന കാർബൺഡയോക്‌സൈഡിന്റെ 26 ശതമാനം കടലാണ് വലിച്ചെടുക്കുന്നത്. ഇതോടൊപ്പം പുറന്തള്ളുന്ന മീഥും ചേരുമ്പോൾ വെള്ളത്തിലെ അമ്ലാംശം വർദ്ധിക്കും. ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും. കടലിൽ പുറന്തള്ളുന്ന പ്ലാസ്റ്റിക്കും മറ്റ് വിഷപദാർത്ഥങ്ങളും മത്സ്യങ്ങളുടെ പ്രജനനത്തെയും തടസപ്പെടുത്തുന്നു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്