Kerala
കാസര്‍കോട്ടും ബി.എസ്.എന്‍.എല്‍. 4ജി, എട്ട് ടവറുകള്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ 20 എണ്ണം കൂടി

കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ കുമ്പള മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശമേഖലയില്‍ 24 ടവറുകളാണ് നിര്‍മിക്കുക. സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ്, തേജസ് നെറ്റ്വര്‍ക്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവയുമായി സഹകരിച്ചാണ് ബി.എസ്.എന്‍.എല്‍. 4ജി സേവനം ഒരുക്കുന്നത്. പുതിയ ടവറുകള്‍ക്കു പുറമെ, നിലവിലുള്ള ടവറുകള്‍ 4ജി-യിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.
4ജി സാച്ചുറേഷന്‍ പദ്ധതി
കേന്ദ്രസര്‍ക്കാരിന്റെ 4ജി സാച്ചുറേഷന്‍ പദ്ധതിയിലൂടെ 31 ടവറുകളാണ് ജില്ലയില്‍ ഒരുങ്ങുക. വനമേഖല ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കാസര്‍കോട് ഭാഗത്ത് മല്ലംപാറ, കടുമനട്ക്ക, സായ, സാലത്തടുക്ക, ബെംഗരപ്പദവ്, മുളക്കല്ല്, കല്‍മിഞ്ച, കടുമന, പുത്രക്കള, ചാപ്പക്കല്‍, ആവള എന്നീ 11 ഇടങ്ങളിലാണ് ടവര്‍ സജ്ജീകരിക്കുക. കാഞ്ഞങ്ങാട് ഭാഗത്ത് ചേരന്നൂര്‍, വളഞ്ഞങ്ങാനം, നാലുകുന്ന്, ഘടിക്കാല്‍, മീനഞ്ചേരി, കപ്പള്ളി, മരുതുംകുളം, പാറക്കടവ്, എടക്കാനം, തുമ്പേരി, മട്ടക്കുന്ന്, കോളംകുളം, ചെറിയാക്കര, ഞണ്ടാടി, അട്ടക്കുഴി, റാണിപുരം, കുളപുരം, പെരുമുണ്ട, അടുക്കം, കോയിത്തടുക്കം എന്നിവിടങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കും. നിലവില്‍ പണ്ടി മല്ലംപാറ, ഞണ്ടാടി, അട്ടക്കുഴി എന്നിവിടങ്ങളില്‍ നിര്‍മിച്ച ടവറുകള്‍ പ്രവര്‍ത്തനസജ്ജമാണ്. സാങ്കേതികാനുമതികൂടി ലഭിച്ചാല്‍ എല്ലാ ടവറുകളും ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങും.
സ്വകാര്യടവറുകളിലൂടെയും സേവനം
ഇതുവരെ ബി.എസ്.എന്‍.എല്‍. സേവനമില്ലാത്ത സ്വകാര്യടവറുകളുമായി സഹകരിച്ച് 4ജി സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 32 സ്വകാര്യ മൊബൈല്‍ടവറുകളില്‍ വൈകാതെതന്നെ 4ജി സേവനം ലഭിക്കും. നിശ്ചിത തുക വാടകയിനത്തില്‍ നല്‍കിയാണ് ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുക.
5ജി 2025-ല്‍
4ജി സൗകര്യം വിപുലമാക്കിയതിനുശേഷം അടുത്തവര്‍ഷം 5ജി വേഗത്തില്‍ ഒരുക്കാനും ബി.എസ്.എന്‍.എല്‍. പദ്ധതിയിടുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് പുതിയ വരിക്കാര്‍ ഏറെയെത്തിയിരുന്നു. 4ജിയും 5ജിയും വരുന്നതോടെ ബി.എസ്.എന്‍.എല്‍. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്‌റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു: റെയില്‍വേക്ക് ലാഭം 8,913 കോടി

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
Kerala
തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ ക്രിയ

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്