Connect with us

IRITTY

ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷിതത്വം ഇല്ല ‘നോ’ സേഫ്റ്റി ഡ്രൈവ്

Published

on

Share our post

ഇരിട്ടി : കർണാടക വഴി കേരളത്തിലേക്കു സാധ്യതയുള്ള എല്ലാവിധ നിയമവിരുദ്ധ നീക്കങ്ങളും ലഹരി – മയക്കുമരുന്ന് കടത്തുകളും തടയാനായി അതിർത്തിയിൽ കൂട്ടുപുഴ പാലത്തിനു സമീപം പൊലീസ്, എക്സൈസ് ചെക്പോസ്റ്റുകളിൽ ഓണം സ്പെഷൽ ഡ്രൈവ് തുടരുകയാണ്. അതിർത്തി ചെക്പോസ്റ്റ് കടന്നു യാതൊരു കടന്നുകയറ്റങ്ങളും നടക്കരുതെന്നും ഓണം പ്രമാണിച്ചു പ്രത്യേക പരിശോധന നടത്തണമെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശങ്ങളും ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, ചെക്പോസ്റ്റുകളിൽ വാഹനം നിർത്തിക്കാനുള്ള ക്രോസ് ബാർ മുതൽ യാതൊരു അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളും ഇല്ലെന്നതു വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും വിസ്മരിക്കുകയാണ്. ഭീതിയുടെ നിഴലിലാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തുന്നത്.പൊലീസിനും എക്സൈസിനും പുറമേ മോട്ടർ വാഹന വകുപ്പിനും ഇവിടെ ചെക്പോസ്റ്റ് ഉണ്ട്. ഈ 3 ചെക്പോസ്റ്റുകൾക്കും കൂടി റോഡിന് കുറുകെ ഒരു നിയന്ത്രണ സംവിധാനം (ക്രോസ് ബാർ) മതിയെങ്കിലും ഒരു വകുപ്പും നടപടി സ്വീകരിച്ചിട്ടില്ല. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ‍ കൈകാണിച്ചു നിർത്തിച്ചു ‘അവരുടെ ദയാവായ്പിൽ’ പരിശോധന നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. തൊട്ടപ്പുറത്ത് കർണാടകയും വനം, പൊലീസ് ചെക്ക് പോസ്റ്റുകളിൽ ബാരിക്കേഡ് ഗേറ്റ് തന്നെ പരിശോധനയ്ക്ക് സ്ഥാപിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയിട്ടും കണ്ണുതുറക്കാതെ

എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥനെ 2 മാസം മുൻപ് പരിശോധനയ്ക്കിടെ മയക്കുമരുന്ന് കടത്തു സംഘം വാഹനത്തിനുള്ളിലാക്കി തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം ഉണ്ടായിട്ടും വാഹനം നിർത്തിക്കാൻ ശാസ്ത്രീയ സംവിധാനം സ്ഥാപിക്കാൻ ഒരു വകുപ്പും തയാറായിട്ടില്ല. സമാനമായ 3 സംഭവങ്ങൾ കൂടി ചെക്ക് പോസ്റ്റിൽ ഉണ്ടായിട്ടുണ്ട്.

ചെക്പോസ്റ്റുകളും പാലത്തിന് സമീപം ചേർന്നാണുള്ളത്. പാലം കലയിൽ റോഡിനു വീതിയും കൂടുതലാണ്. ഓണം സ്പെഷൽ ഡ്രൈവ് ആരംഭിച്ചിട്ടും എക്‌സൈസ് ചെക്പോസ്റ്റിൽ ഇൻസ്പെക്ടർ ഇല്ലാത്തതു മറ്റൊരു വെല്ലുവിളിയാണ്. 3 ഇൻസ്പെക്ടർമാർ വേണ്ട സ്ഥലത്ത് ഒരാളെ മാത്രമാണു കഴിഞ്ഞ ദിവസം നിയമിച്ചത്. ഇരിട്ടി ഇൻസ്പെക്ടർക്കാണ് കൂട്ടുപുഴയുടെ അധിക ചുമതല. നിലവിൽ ഇരിട്ടി സർക്കിളിന്റെ അധിക ചുമതല മട്ടന്നൂർ സർക്കിൾ മേധാവിക്കാണ്. നിയമനം ലഭിച്ച ഇൻസ്‌പെക്‌ടർ ചാർജ് എടുത്തിട്ടുമില്ല.

വൈദ്യുതിയും വെള്ളവും ഇല്ലാ എയ്ഡ് പോസ്റ്റ്

ദീർഘകാലത്തെ ആവശ്യങ്ങൾക്കു ഒടുവിലാണ് കഴിഞ്ഞ ജൂൺ 30 ന് പൊലീസിന് പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടം അനുവദിച്ചു ഉദ്ഘാടനം നടത്തിയത്. വൈദ്യുതീകരണം നടത്താതെയായിരുന്നു ഉദ്ഘാടനം. 15 ദിവസം കൊണ്ട് വൈദ്യുതി ലഭ്യമാക്കുമെന്നായിരുന്നു അധികൃതർ അന്നു പറഞ്ഞത്. ഒന്നര മാസം കഴിഞ്ഞിട്ടും വൈദ്യുതി ലഭിച്ചില്ല. വെള്ളം കിട്ടാനും സൗകര്യം ക്രമീകരിച്ചിട്ടില്ല. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ശുചിമുറി സൗകര്യങ്ങളും ലഭ്യമല്ല.


Share our post

IRITTY

കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

Published

on

Share our post

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.


Share our post
Continue Reading

IRITTY

ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Published

on

Share our post

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!