Kerala
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിരം പ്രതി; ജപ്തികളേറ്റുവാങ്ങാന്‍ ഊട്ടിബസിന്റെ ജീവിതം ഇനിയും ബാക്കി

ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് എവിടെയെങ്കിലുംവെച്ച് ആരെയെങ്കിലും ഇടിക്കുകയോ ഉരസുകയോ കേസില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ കടലാസ് വരുന്നത് മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ പേരിലാണ്. നൂറുകണക്കിന് കേസുകളാണ് ഇങ്ങനെ ഏറ്റുവാങ്ങിയത്. ഇരുപതോളം ജപ്തികളും കഴിഞ്ഞു. വെള്ളിയാഴ്ചയുമുണ്ടായി ഒരു ജപ്തി. 2008-ല്‍ പാലക്കാട്ടെ നാറാണത്ത് കോഴിക്കോട് ഡിപ്പോയിലെ ബസ് തട്ടി ഒരാള്‍ മരിക്കാനിടയായ സംഭവത്തിലായിരുന്നു അത്. മണിക്കൂറുകളോളം നെറ്റിയിലൊട്ടിച്ച ജപ്തിനോട്ടീസുമായി ഈ ഹതഭാഗ്യന്‍ മഞ്ചേരി കോടതിക്കുമുന്‍പില്‍കിടന്നു. പിന്നെ മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ കോടതിയിലെത്തി നഷ്ടപരിഹാരത്തുകയ്ക്ക് രണ്ടാഴ്ച സമയംചോദിച്ച് വൈകുന്നേരത്തോടെ മോചിപ്പിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി.ക്ക് നല്ല വരുമാനമുള്ള സര്‍വീസാണ് മലപ്പുറം-ഗൂഡല്ലൂര്‍-ഊട്ടി സര്‍വീസ്. ജില്ലയില്‍നിന്നുള്ള ഏക അന്തഃസംസ്ഥാന സര്‍വീസുമാണിത്. ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കേണ്ടിവന്നാല്‍ വക്കീലന്മാര്‍ ഈ ബസ് ജപ്തിചെയ്യണമെന്ന് ആവശ്യമുന്നയിക്കും. അതുപ്രകാരം കോടതി ഉത്തരവുവരും. മലപ്പുറം ജില്ലയിലുള്ള പലര്‍ക്കും ഗൂഡല്ലൂരിലും ഊട്ടിയിലും കച്ചവടങ്ങളുണ്ട്. ഒട്ടേറേപ്പേര്‍ അവിടെനിന്നെല്ലാം വിവാഹം കഴിച്ചിട്ടുമുണ്ട്. ഇതൊക്കെകാരണം ഈ ബസ് മുടങ്ങിയാല്‍ കോര്‍പ്പറേഷന് നല്ല സമ്മര്‍ദമുണ്ടാവും. അതുകൊണ്ട് പണമടച്ച് വേഗം വണ്ടിയിറക്കും. ലക്ഷക്കണക്കിനു രൂപ ഇങ്ങനെ നഷ്ടപരിഹാരം നല്‍കി ഈ വണ്ടിയെ കോടതിയില്‍നിന്നിറക്കിയിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോള്‍ ഇവനൊരു വി.ഐ.പി. തന്നെ. നേരത്തേയൊക്കെ അപ്രതീക്ഷിതജപ്തിയില്‍ യാത്രക്കാര്‍ വലയാറുണ്ടായിരുന്നു. ആഴ്ചകളോളം യാത്രമുടങ്ങും. ഇതൊരു സ്ഥിരംപരിപാടിയായപ്പോള്‍ ഇപ്പോഴത്തെ സ്റ്റേഷന്‍ഓഫീസര്‍ അതിനൊരു പരിഹാരംകണ്ടു. നിലമ്പൂരില്‍ അന്തഃസംസ്ഥാന പെര്‍മിറ്റുള്ള ഒരു ബസ് എപ്പോഴും തയ്യാറാക്കി നിര്‍ത്തും. ജപ്തിയായാല്‍ മലപ്പുറത്തുനിന്നുള്ള യാത്രക്കാരെ ഊട്ടി ബോര്‍ഡും വെച്ച് മറ്റൊരു ബസില്‍ നിലമ്പൂരിലെത്തിക്കും. അവിടെനിന്ന് ഒരുക്കിനിര്‍ത്തിയ ബസ്സില്‍ ഊട്ടിയിലേക്കും. എന്നിട്ട് സ്റ്റേഷന്‍ ഓഫീസര്‍ക്കൊരു നില്‍പ്പുണ്ട്, ‘നമ്മളോടാ കളി’ എന്ന മട്ടില്‍. ഇത്തവണയും ഊട്ടി ബസ്സിനെ കോടതി പിടിച്ചപ്പോള്‍ റിസര്‍വ് വണ്ടി ഊട്ടിക്കുവിട്ടു.
Kerala
വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം


കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
Kerala
കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്


കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്