Kerala
ഹൈപ്പർടെൻഷന് ചികിത്സ വൈകിയാൽ അൽഷിമേഴ്സിലേക്ക് നയിക്കാമെന്ന് ഗവേഷകർ

മറവിരോഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം തുടങ്ങിയവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പർടെൻഷനും അൽഷിമേഴ്സും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറയുകയാണ് ഒരുകൂട്ടം ഗവേഷകർ. ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 72 വയസ്സുപ്രായമുള്ള 31,000-ത്തിലേറെ പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഓസ്ട്രേലിയ, സ്പെയിൻ, ജപ്പാൻ തുടങ്ങി പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഒമ്പതുശതമാനംപേർ ഉയർന്ന രക്തസമ്മർദത്തിന് ചികിത്സ തേടാത്തവരാണെന്ന് കണ്ടെത്തിയത്. 51ശതമാനംപേർ ഹൈപ്പർടെൻഷന് മരുന്നെടുക്കുന്നവരും 36 ശതമാനം പേർ ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരുമാണ്.
ആഗോളതലത്തിൽ 46ശതമാനംപേരും തങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് തിരിച്ചറിയാത്തവരാണെന്ന് ഗവേഷകർ പറയുന്നു. ഹൈപ്പർടെൻഷൻ ഉള്ള അഞ്ചിലൊരാൾ മാത്രമേ അത് ഫലപ്രദമായി നിയന്ത്രണവിധേയമാക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈപ്പർടെൻഷന് ചികിത്സ തേടാത്തവരിൽ 36ശതമാനമാണ് അൽഷിമേഴ്സിന് സാധ്യതയുള്ളത്. ഹൈപ്പർടെൻഷന് ചികിത്സ സ്വീകരിക്കുന്നവരിൽ താരതമ്യേന അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ മുപ്പത്തിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഇരുനൂറു കോടിയിലേറെ പേർ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷനുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അറുപതിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് പൊതുവേ ഹൈപ്പർ ടെൻഷൻ സാധാരണമായി കാണാറുള്ളതെങ്കിലും യുവാക്കളിലും ഇതു കൂടുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹൈപ്പർടെൻഷൻ സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ
രക്താതിമര്‍ദം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അസുഖത്തെ നിയന്ത്രണ വിധേയമാക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലയളവ് വരെ മുടക്കമില്ലാതെ തുടരുക എന്നതില്‍ വിട്ടുവീഴ്ച അരുത്. മരുന്നുകളുടെ ഉപയോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയോ, സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയോ ചെയ്യരുത്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ജീവിത ശൈലി ക്രമീകരണം നിര്‍ബന്ധമാണ്. രക്താതിമര്‍ദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ബന്ധമായും ക്രമീകരിക്കണം. പൊണ്ണത്തടി കുറയ്ക്കുക, കൃത്യമായ അളവില്‍ വ്യായാമം ചെയ്യുക, ഉപ്പേരി, പപ്പടം, ഉണക്ക മത്സ്യം, അച്ചാര്‍ പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം ആവശ്യമെങ്കില്‍ രുചിക്ക് വേണ്ടി അല്‍പ്പം എന്ന രീതിയില്‍ മാത്രമാക്കുകയും ചെയ്യണം.
ജീവിത ശൈലീ രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദമാണ്. തൊഴില്‍പരമായും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷം പുതിയ കാലത്തിന്റെ സവിശേഷത കൂടിയാണ്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പല അസുഖങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന രീതി ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടി മാത്രമേ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
രക്താതിമര്‍ദത്തിനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് നിര്‍ദ്ദേശിച്ച അളവില്‍ എത്രകാലമാണോ കഴിക്കേണ്ടത് അത്രയും കാലം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ അളവില്‍ ക്രമീകരണം നടത്തണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ക്രമീകരിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.
Kerala
വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം


കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
Kerala
കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്


കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്