Connect with us

Kannur

ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ രൂപതയുടെ പുതിയ സഹായ മെത്രാൻ

Published

on

Share our post

കണ്ണൂർ: കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ കുറുപ്പശ്ശേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് 3.30നു വത്തിക്കാനിലും, കണ്ണൂർ രൂപത ആസ്ഥാന മന്ദിരത്തിലും ഒരുമിച്ചാണ് നിയമന വാർത്ത വായിച്ചത്. ‘‘രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് ഈ നിയമനം’’, എന്ന മാർപാപ്പയുടെ രേഖ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല വിശദീകരിച്ചു. രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിലെ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ പ്രവർത്തന പരിചയം കണ്ണൂരിന്റെ വളർച്ചക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കുട്ടിചേർത്തു.വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്‌തു വരികെയാണ് കണ്ണൂരിൽ സഹായ മെത്രാനായി ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ നിയോഗം. കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശ്ശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനാണ് ഡോ.ഡെന്നിസ്.

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റുട്ടിൽ‌ നിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേർസിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കരസ്ഥമാക്കിയിട്ടുണ്ട്. 1991 ഡിസംബർ 23 ന് കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്തു വിശുദ്ധ കുരിശിന്റെ ഇടവക, പുല്ലൂറ്റു സെന്റ് ആന്റണിസ് എന്നിവിടങ്ങളിൽ പ്രീസ്‌റ്റ് ഇൻ ചാർജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ഠിച്ചു.കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിന്റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്റ്സ് ലിഗ് രൂപതാ ഡയറക്‌ടറും ആയിരുന്ന ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, 2001 മുതലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്ത്, തായ്‌ലൻഡ്, ചെക്ക് റിപ്പബ്ലിക്, ആഫ്രിക്കയിലെ ഗാബൊൺ എന്നീ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ യു.എസിലെ വത്തിക്കാൻ എംബസിയിൽ ഫസ്റ്റ് അസിസ്റ്റൻ്റ് ആയിരുന്നു മോൺസിഞ്ഞോർ ഡെന്നിസ്. പുതിയ സഹായ മെത്രാന്റെ മെത്രാഭിഷേക ചടങ്ങുകളുടെ തിയതിയും മറ്റു വിശദാംശങളും രൂപത അധികൃതർ പിന്നീട് തീരുമാനിക്കും.


Share our post

Kannur

ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു

Published

on

Share our post

ചാലോട്: ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഇന്ന് രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്.കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. കുറുക്കനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു.പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Kannur

ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ

Published

on

Share our post

കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!