Connect with us

Kerala

ആറ് പുതിയ ഇനം സുഗന്ധ വ്യഞ്ജനങ്ങൾകൂടി കർഷകരിലേക്ക്

Published

on

Share our post

കോഴിക്കോട്: കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയാണ് പുതിയ ഇനങ്ങൾ. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഇതുൾപ്പടെ 109 പുതിയ വിള ഇനങ്ങളാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.

ഐ.ഐ.എസ്.ആർ. കേരളശ്രീ (ജാതി), ഐ.ഐ.എസ്.ആർ-കാവേരി, ഐ.ഐ. എസ്.ആർ-മനുശ്രീ (ഏലം), ആർ.എഫ്-290 (പെരുംജീരകം), ഗുജറാത്ത് അജ്വെയ്ൻ മൂന്ന് (അയമോദകം), ഐ.ഐ. എസ്.ആർ. അമൃത് (മാങ്ങാ ഇഞ്ചി) എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. മികച്ച വിളവ് നൽകുമെന്നതിനു പുറമേ നമ്മുടെ വൈവിധ്യമാർന്ന കാർഷികപരിസ്ഥിതിക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ സ്വഭാവസവിശേഷതകളും അടങ്ങിയിട്ടുണ്ട്.

ജാതി ഇനമായ ഐ.ഐ.എസ്.ആർ. കേരളശ്രീയുടെ കായക്ക് ദൃഢതയും ആകർഷണവും കൂടുതലാണ്. വരണ്ട കാലാവസ്ഥയിലുൾപ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഏലം ഇനമായ ഐ.ഐ.എസ്.ആർ-മനുശ്രീയുടെ സവിശേഷത. ഏലം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലേക്കും മനുശ്രീ അനുയോജ്യവുമാണ്. മനുശ്രീയുടെതന്നെ ജനിതക വകഭേദമാണ് പുറത്തിറക്കിയ മറ്റൊരു ഏലം ഇനമായ ഐ.ഐ.എസ്.ആർ. കാവേരി. വലുപ്പമേറിയ ഏലക്കായ ആണെന്നതിനൊപ്പം സുഗന്ധതൈലത്തിന്റെ അളവും ഈയിനത്തിൽ കൂടുതലാണ്.

ഉയർന്ന വിളവുനൽകുന്ന പെരുംജീരകം ഇനമായ ആർഎഫ്-290 രാജസ്ഥാൻ, ഗുജറാത്ത്, യു.പി., ബിഹാർ, എം.പി., ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ പെരുംജീരകം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലും കൃഷിചെയ്യാൻ പ്രാപ്തമാണ്. ഗുജറാത്ത് അജ്വെയ്ൻ-3 എന്ന അയമോദകം ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നതിനും അനുമതിയായിട്ടുണ്ട്. മാങ്ങ ഇഞ്ചി ഇനമായ ഐ.ഐ.എസ്.ആർ. അമൃതിന്റെ ഉത്‌പാദനശേഷി ഒരു ഹെക്ടറിന് 45 ടൺ എന്ന തോതിലാണ്. നിലവിലുള്ള ഇനങ്ങളെക്കാൾ 30 ശതമാനത്തോളം അധികമാണിത്.

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം ആസ്ഥാനമായുള്ള എ.ഐ.സി.ആർ.പി.എസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജീരകം, മല്ലി മുതലായ വിളകളിലായി 184 സുഗന്ധവ്യഞ്ജന ഇനങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!