Connect with us

Kerala

ചാണകം ഇനി വളം മാത്രമല്ല, ചെടിച്ചട്ടിയുമാക്കാം

Published

on

Share our post

മണ്ണാർക്കാട് (പാലക്കാട്): ചാണകം വളം മാത്രമല്ല. ഇതുപയോഗിച്ച് ആകർഷകമായ ചട്ടികളുമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം. പുതിയൊരു വിപണനസാധ്യത തുറന്നിടുന്നതിനൊപ്പം കാർഷികമേഖലയും വീട്ടുപരിസരങ്ങളും പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് വിമുക്തവുമാക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് ഫാമുകളിൽ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ മാത്രമാണ് ചാണകച്ചട്ടി നിർമാണത്തിന് തുടക്കമിട്ടത്. വെറ്ററിനറി ബിരുദ വിദ്യാർഥികൾ ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതിയിലാണ് ചട്ടികൾ നിർമിച്ചെടുത്തത്. ജൂലായിലാണ് തുടക്കം. ഇതിനകം നൂറിനടുത്ത് ചട്ടികൾ നിർമിച്ചുകഴിഞ്ഞു. സർവകലാശാലയുടെ വിപണനകേന്ദ്രങ്ങൾവഴി വിറ്റഴിക്കാനാണ് തീരുമാനം. 500 ഗ്രാം തൂക്കമുള്ള ചട്ടികൾ 20 രൂപയ്ക്കാണ് വിൽക്കുക. 15 രൂപയേ നിർമാണച്ചെലവുള്ളൂ. പ്രത്യേകം നിർമിച്ച പോളിഹൗസിൽ പകുതി ഈർപ്പം നിലനിർത്തി ചാണകം ഉണക്കിയെടുക്കും. പിന്നീടിതിനെ കുഴച്ച് പരുവമാക്കിയശേഷം ചട്ടിയുടെ മാതൃകയിലുള്ള അച്ചിൽ നിറയ്ക്കും. ഇതെടുത്ത് ഒരാഴ്ചയോളം വെയിലിൽ ഉണക്കിയെടുക്കുന്നതോടെ ബലമുള്ളതായി മാറും.

ഒരുവർഷംനീണ്ട പരീക്ഷണത്തിനൊടുവിലാണ് ചട്ടിനിർമാണം സാധ്യമായത്. കന്നുകാലി ഫാമുകളിൽ നേരിടുന്ന മാലിന്യസംസ്കരണ പ്രതിസന്ധി മറികടക്കാനും ഇതുവഴി കഴിയുമെന്ന് ഗവേഷണകേന്ദ്രം മേധാവി എ. പ്രസാദ് പറഞ്ഞു. ഈർപ്പമുള്ള സ്ഥലങ്ങളിൽ ആറ് മാസത്തോളവും മറ്റിടങ്ങളിൽ ദീർഘകാലവും ചട്ടികൾ കേടുകൂടാതെയിരിക്കും. തൈകൾക്ക് വളരാനുള്ള വളവും ഇതിൽനിന്നു ലഭിക്കും. സ്ഥലസൗകര്യവും ചാണകത്തിന്റെ ലഭ്യതയും കണക്കിലെടുത്താണ് തിരുവിഴാംകുന്ന് ഫാമിനെ തിരഞ്ഞെടുത്തത്. ഇതിനുള്ള യന്ത്രസാമഗ്രിയും സർവകലാശാലയാണ് ലഭ്യമാക്കിയത്. വിദ്യാർഥികളായ ദിൽഷ കരീം, ജ്യോതിലക്ഷ്മി വിജയൻ, കെ. പദ്‌മ, നെഹാരിക ശിവദാസ്, കെ. ഹൃദ്യ, ആതിര മുരളി എന്നിവരാണ് ചട്ടിനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!