മിസിസ് കാനഡ എർത്ത് കിരീടം ചൂടി കണ്ണൂരുകാരി

കണ്ണൂർ: യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാ കുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ. കാനഡയിലെ 39 ശതമാനം യുവതയും മാനസികപിരിമുറുക്കം കാരണം ബുദ്ധിമുട്ടുകയാണ്. 12-നും 19-നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യാ പ്രവണത കൂടുന്നു. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാനാകാത്തതും സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരവുമാണ് ഇതിന് പിന്നിലെന്നും യോഗ പരിശീലനം വഴി ഒരു പരിധി വരെ പുതിയ തലമുറയെ നേർവഴിക്ക് നടത്താനാകുമെന്നും രണ്ട് കുട്ടികളുടെ അമ്മയായ മിലി അഭിപ്രായപ്പെടുന്നു.
ജൂലായ് അവസാനം നടന്ന മത്സരത്തിലാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീ ട്ടിൽ ടി.സി. ഭാസ്കരൻ്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ് ഭാസ്കരൻ. ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും.
കാസർകോട് എൽ.ബി. എസ്. എൻജിനിയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്മെൻ്റ് ബിരുദവും ഋഷികേശിൽ നിന്ന് യോഗാധ്യാപക കോഴം പൂർത്തിയാക്കിയിട്ടു ണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തി ലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നി ന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായി രുന്നു. മിസിസ് കാനഡ എർ ത്തായി തിരഞ്ഞെടുക്കപ്പെട്ട തോടെ മിസിസ് എർത്ത് ഗ്ലോ ബൽ മത്സരത്തിൽ പങ്കെടു ക്കാനുള്ള തയ്യാറെടുപ്പിലാണ്.
കണ്ണൂർ സെയ്ന്റ് തെരേസാസിലും ചിന്മയ വിദ്യാ ലയത്തിലും പഠിക്കുന്ന കാലത്ത് കൂട്ടുകാരികൾക്കൊപ്പം തിരുവാതിര കളിച്ചതൊഴിച്ചാൽ കലയുമായി മിലിക്ക് മറ്റു ബന്ധങ്ങളൊന്നുമില്ല. പഠനത്തിലായിരുന്നു മകളു ടെ മുഴുവൻ ശ്രദ്ധയുമെന്ന് ഭാസ്കരനും ജയയും പറയുന്നു. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിനിടെയാ ണ് ഡൽഹി മലയാളിയായമഹേഷ് കുമാറുമായുള്ള മിലിയുടെ വിവാഹം. അതിന് ശേഷം അസെൻ്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് കാനഡ യിലെ പ്രശസ്തമായ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയിൽ മാനേജറായി ചേർന്നത്.ഒൻപത് വർഷമായി കാനഡയിൽ തുടരുന്ന മിലി ഇപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. കാനഡയിൽ വിദ്യാർഥികളായ തമന്ന, അർമാൻ എന്നിവർ മക്കൾ.