Connect with us

Kerala

ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനിവരെയാവാം; സഹകരണ ബാങ്ക് ഡയറക്ടർമാരുടെ കാലാവധി നീട്ടി

Published

on

Share our post

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമ ഭേദഗതിബിൽ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. അവകാശികളില്ലാത്ത നിക്ഷേപങ്ങളിന്മേൽ നിക്ഷേപകരുടെ താത്‌പര്യങ്ങൾ പൂർണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികൾക്ക് അവകാശവാദമുന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതി ബില്ലിൽ ലഘൂകരിച്ചിട്ടുണ്ട്.

നിലവിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ഇൻവെസ്റ്റർ എഡ്യുക്കേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ഫണ്ടിലേക്ക് മാറ്റിക്കഴിഞ്ഞാൽ മറ്റാർക്കും ഇതിന്മേൽ അവകാശവാദമുന്നയിക്കാനാവില്ല. പുതിയ ഭേദഗതിയനുസരിച്ച് ഇങ്ങനെ മാറ്റിക്കഴിഞ്ഞാലും മതിയായ രേഖകൾസഹിതം അവകാശവാദമുന്നയിച്ചെത്തുന്നവർക്ക് നിക്ഷേപകന്റെ താത്‌പര്യങ്ങൾ പൂർണമായി പരിപാലിച്ചുകൊണ്ട് കൈമാറാം. പൂർണമായും നിക്ഷേപസൗഹൃദ ബില്ലാണിതെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർമാരുടെ കാലാവധി നീട്ടി

സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർമാരുടെ കാലാവധി എട്ടിൽ നിന്ന് പത്തുവർഷമായി ദീർഘിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. കേന്ദ്ര സഹകരണ ബാങ്ക് ഡയറക്ടർമാർക്ക് സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർമാരായി പ്രവർത്തിക്കാനും അനുമതിയുണ്ട്.

ഭേദഗതിബിൽ സംസ്ഥാന സഹകരണമേഖലയിലേക്കുള്ള കൈകടത്തലാണെന്ന് ക്രമപ്രശ്നത്തിലൂടെ എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. എന്നാൽ, സഹകരണമേഖലയുടെ പരിധിയിലേക്ക് കടന്നിട്ടേയില്ലെന്നും സഹകരണബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ പരിഷ്കരണം മാത്രമാണ് ബില്ലിന്റെ ഉള്ളടക്കമെന്നും ധനമന്ത്രി വിശദീകരിച്ചു.

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1970-ലെയും ’80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കലും സ്വത്തുക്കളുടെ കൈമാറ്റവും നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിക്കൊണ്ടുള്ള പ്രത്യേക ബില്ലാണ് ബാങ്കിങ് നിയമഭേദഗതി ബിൽ.

മറ്റ് പ്രധാന വ്യവസ്ഥകൾ

1. ബാങ്കുകളിൽ നിക്ഷേപമുള്ള ഡയറക്ടർമാരുടെ ലാഭവരുമാനം അഞ്ചുലക്ഷത്തിൽ നിന്ന് രണ്ടുകോടിയായി   ഉയർത്തി.

2. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർക്കുള്ള വേതനം നിശ്ചയിക്കുന്നത് വഴക്കമുള്ളതാക്കി.

3. ബാങ്കിങ് റെഗുലേറ്ററി അതോറിറ്റി മുൻപാകെ ബാങ്കുകൾ റിപ്പോർട്ട് ചെയ്യേണ്ട തീയതിയിൽ മാറ്റം. മാസത്തിലെ   രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചയ്ക്കുപകരം 15-ാം തീയതിയും മാസത്തിലെ     അവസാനപ്രവൃത്തിദിവസവും എന്നാക്കി.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!