Kerala
ദീര്‍ഘദൂര യാത്രകളുടെ തുടക്കമായ കൊച്ചുവേളി ഇനിയില്ല; പേരുമാറ്റത്തിനുള്ള കാരണമിതാണ്

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇനിമുതല്‍ കൊച്ചുവേളി, തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം, തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് അനുമതി നല്‍കിയതോടെയാണ് പേരുമാറ്റം യാഥാര്‍ഥ്യമായത്. നിലവില്‍ കൊച്ചുവേളിയില്‍നിന്ന് നിരവധി ദീര്‍ഘദൂര സര്‍വീസുകളുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി, തിരുവനന്തപുരത്തിന് അടുത്തുള്ള സ്ഥലമാണെന്ന് തിരിച്ചറിയാനാകുന്നില്ല.
കൂടാതെ നേമം സ്റ്റേഷന് വികസിപ്പിച്ച് തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപഗ്രഹ സ്റ്റേഷനാക്കാനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇക്കാരണങ്ങളാലാണ് ഈ സ്റ്റേഷനുകളുടെ പേരുകളില്‍ തിരുവനന്തപുരം എന്ന് ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായത്. ശശി തരൂര്‍ എം.പി.യും റെയില്‍വേ വികസനസമിതിയും നേരത്തെ തന്നെ ഇത്തരത്തിലുള്ള തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം പരമാവധിയായതോടെയാണ് കൊച്ചുവേളിയെയും നേമത്തെയും ഉപഗ്രഹ ടെര്‍മിനലുകളാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
കൊച്ചുവേളിയും നേമവും പേര് മാറ്റുകയും നിലവിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ റെയില്‍വേ രംഗത്ത് തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തെ യാത്രക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചുവേളിയും നേമവും പേര് വികസിക്കുന്നതോടെ തമ്പാനൂരില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകള് യാത്രക്കാര്‍ക്കായി ഉപയോഗപ്പെടുത്താനാകും. തീവണ്ടികള്‍ സമയകൃത്യത പാലിക്കുകയെന്നും പ്രതീക്ഷയുണ്ട്.
കൊച്ചുവേളിയില്‍ കൂടുതല്‍ സൗകര്യം
കൊച്ചുവേളിയിലെ മാധവപുരത്തെ പഴയ റെയില്‍വേ സ്റ്റേഷന് കൂടുതല്‍ നവീകരിക്കും. 20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കൊച്ചുവേളിയില്‍ അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ സൗന്ദര്യവത്കരണം, വാട്ടര്‍ ഹൈഡ്രന്റ് ലൈന്‍, ഷെല്‍റ്റര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കൊച്ചുവേളിയില്‍ മൂന്ന് പിറ്റ്ലൈന് നിലവിലുണ്ട്. ഇതിനൊപ്പം നാലാമതൊരു പിറ്റ്ലൈന് കൂടി നിര്‍മിക്കും. ഇതോടെ കൂടുതല്‍ തീവണ്ടികള്‍ കൊച്ചുവേളിയില്‍ നിര്‍ത്തിയിടാനാകും. നിലവിലെ കൊച്ചുവേളി സ്റ്റേഷനില്‍ സൗന്ദര്യവത്കരണപദ്ധതിയും നടപ്പാക്കും. കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങാനാകുംവിധമാണ് കൊച്ചുവേളിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്