Connect with us

Kerala

ദീര്‍ഘദൂര യാത്രകളുടെ തുടക്കമായ കൊച്ചുവേളി ഇനിയില്ല; പേരുമാറ്റത്തിനുള്ള കാരണമിതാണ്‌

Published

on

Share our post

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇനിമുതല്‍ കൊച്ചുവേളി, തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം, തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്‌റ്റേഷനുകളുടെയും പേര് മാറ്റണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് അനുമതി നല്‍കിയതോടെയാണ് പേരുമാറ്റം യാഥാര്‍ഥ്യമായത്. നിലവില്‍ കൊച്ചുവേളിയില്‍നിന്ന് നിരവധി ദീര്‍ഘദൂര സര്‍വീസുകളുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി, തിരുവനന്തപുരത്തിന് അടുത്തുള്ള സ്ഥലമാണെന്ന് തിരിച്ചറിയാനാകുന്നില്ല.

കൂടാതെ നേമം സ്റ്റേഷന്‍ വികസിപ്പിച്ച് തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപഗ്രഹ സ്റ്റേഷനാക്കാനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇക്കാരണങ്ങളാലാണ് ഈ സ്റ്റേഷനുകളുടെ പേരുകളില്‍ തിരുവനന്തപുരം എന്ന് ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായത്. ശശി തരൂര്‍ എം.പി.യും റെയില്‍വേ വികസനസമിതിയും നേരത്തെ തന്നെ ഇത്തരത്തിലുള്ള തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം പരമാവധിയായതോടെയാണ് കൊച്ചുവേളിയെയും നേമത്തെയും ഉപഗ്രഹ ടെര്‍മിനലുകളാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

കൊച്ചുവേളിയും നേമവും പേര് മാറ്റുകയും നിലവിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ റെയില്‍വേ രംഗത്ത് തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തെ യാത്രക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചുവേളിയും നേമവും പേര് വികസിക്കുന്നതോടെ തമ്പാനൂരില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്കായി ഉപയോഗപ്പെടുത്താനാകും. തീവണ്ടികള്‍ സമയകൃത്യത പാലിക്കുകയെന്നും പ്രതീക്ഷയുണ്ട്.

കൊച്ചുവേളിയില്‍ കൂടുതല്‍ സൗകര്യം

കൊച്ചുവേളിയിലെ മാധവപുരത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍ കൂടുതല്‍ നവീകരിക്കും. 20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കൊച്ചുവേളിയില്‍ അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ സൗന്ദര്യവത്കരണം, വാട്ടര്‍ ഹൈഡ്രന്റ് ലൈന്‍, ഷെല്‍റ്റര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കൊച്ചുവേളിയില്‍ മൂന്ന് പിറ്റ്ലൈന്‍ നിലവിലുണ്ട്. ഇതിനൊപ്പം നാലാമതൊരു പിറ്റ്ലൈന്‍ കൂടി നിര്‍മിക്കും. ഇതോടെ കൂടുതല്‍ തീവണ്ടികള്‍ കൊച്ചുവേളിയില്‍ നിര്‍ത്തിയിടാനാകും. നിലവിലെ കൊച്ചുവേളി സ്റ്റേഷനില്‍ സൗന്ദര്യവത്കരണപദ്ധതിയും നടപ്പാക്കും. കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങാനാകുംവിധമാണ് കൊച്ചുവേളിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!