Kerala
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്തെല്ലാം വേണം? അറിയാന്‍ സൗകര്യമൊരുക്കി ഫെയര്‍ കോഡ്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും ബന്ധുക്കളെയും നഷ്ടപ്പെട്ട നിരവധി ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. അവരെ സഹായിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തുന്നുണ്ട്. അത് പണമായും അത്യാവശ്യം വേണ്ട സാധന സാമഗ്രികളായും അയക്കുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമുള്ളത് എന്തെല്ലാം വസ്തുക്കളാണ് എന്ന് എങ്ങനെ അറിയാനാവും ? കൊടുത്തുവിടുന്ന വസ്തുക്കള്‍ പാഴായി പോവാതിരിക്കാന്‍ ആവശ്യകത നോക്കി മാത്രമേ സാധനങ്ങള്‍ അയക്കാവൂ. ഇതിനുള്ള വഴിയാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ഫെയര്‍കോഡ് ഒരുക്കിയ ഇആര്‍പി സോഫ്റ്റ് വെയര്‍.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി എത്തുന്ന സാധനങ്ങളുടെ സുഗമമായ വിതരണത്തിനായി വയനാട് കളക്ടറേറ്റ് അധികൃതർ ഉപയോഗിക്കുന്നത് ഈ പ്ലാറ്റ്‌ഫോം ആണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണം സുഗമമാക്കുന്നതിനും വസ്തുക്കൾ നശിച്ചുപോവുന്നതും കെട്ടികിടിക്കുന്നതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫെയർ കോഡ് ഇത് ഒരുക്കിയത്. ഇത്തരം ഒരു സംവിധാനത്തിന്റെ ആവശ്യകത മനസിലാക്കി തങ്ങൾ വയനാട് കളക്ടറേറ്റിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് ഫെയര്‍ കോഡ് സി.ടി.ഒ രജിത് രാമചന്ദ്രന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.
വയനാട് ജില്ലയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് ധാരാളം വസ്തുക്കള്‍ ആളുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, കളക്ടറേറ്റുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ടറേറ്റുകള്‍ വണ്ടികളില്‍ അയക്കുന്നുണ്ട്. ഇത് എല്ലാം ഒരു കളക്ഷന്‍ പോയിന്റില്‍ ആണ് എത്തുന്നത്. അതാണ് കലക്ടറുടെ ഓഫീഷ്യല്‍ കളക്ഷന്‍ സെന്റര്‍. നിലവില്‍ അത് പ്രവര്‍ത്തിക്കുന്നത് വയനാട്ടിലെ കല്‍പറ്റയിലുള്ള സെന്റ്. ജോസഫ് കോണ്‍വെന്റ് സ്‌കൂളിലാണ്. നേരിട്ട് ക്യാമ്പുകളില്‍ ഒന്നും സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ കളക്ഷന്‍ സെന്ററില്‍ എത്തുന്ന സാധങ്ങള്‍ എല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അത് സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
അതിനു ശേഷം ഓരോ ക്യാമ്പുകളിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കളക്ഷന്‍ സെന്ററില്‍ അറിയിക്കും. അത് അനുസരിച്ച് കളക്ഷന്‍ സെന്ററില്‍ നിന്നും ക്യാമ്പില്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കും, അല്ലെങ്കില്‍ അവര്‍ ഇവിടെ ലിസ്റ്റുമായി വന്ന് എടുക്കും. ഇല്ലാത്തവ ഒരു ലിസ്റ്റ് ആക്കും. ഇതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുരുക്കമെന്ന് രജിത് രാമചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ കോവിഡ് കാലത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് വേണ്ടി ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ കമ്പനിയാണ് ഫെയര്‍കോഡ്. ഈ ഈആർപി സോഫ്റ്റ് വെയര്‍ വഴി ക്യാമ്പുകളില്‍ എന്തെല്ലാം ആവശ്യമുണ്ട് എന്ന് മറ്റ് സ്ഥലങ്ങളിലുള്ളവര്‍ക്ക് അറിയാനാവും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍, സ്റ്റോക്ക് കൂടുതലുള്ള(ആവശ്യമില്ല എന്നല്ല) സാധനങ്ങള്‍ എന്നിവ വേര്‍തിരിച്ചറിയാനും സൗകര്യമുണ്ട്. ഇതുവഴി വസ്തുക്കള്‍ പാഴായിപ്പോവുന്നത് തടയാം.
ഫെയര്‍കോഡിന്റെ സ്‌റ്റോക്ക് ഇന്‍വെന്ററിയുടെ ലിങ്കുകള്‍ താഴെ നല്‍കുന്നു.
https://inventory.wyd.faircode.co/stock_inventory
https://inventory.wyd.faircode.co
Kerala
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു


മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.
Kerala
പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Kerala
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ് സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ് സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.
ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്