Connect with us

Kerala

നിലയ്‍ക്കാത്ത മനുഷ്യസ്‌നേഹം: ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി

Published

on

Share our post

തിരുവനന്തപുരം: മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷൻ ഒരു കോടി രൂപ, തമിഴനാട് മുൻ മന്ത്രിയും വി.ഐ.ടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപ, കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 50 ലക്ഷം രൂപ, രാംരാജ് കോട്ടൺ 25 ലക്ഷം രൂപ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ് 25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി- കോപ്പറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന- ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 20 ലക്ഷം രൂപ, കേരള സോഷ്യൽ സെന്റർ, അബുദാബി 10 ലക്ഷം രൂപ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ, മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ മധുര 10 ലക്ഷം രൂപ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ, പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായർ പി അഞ്ച് ലക്ഷം രൂപ, ചലചിത്രതാരം ജയറാം അഞ്ച് ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം 2,57,750 രൂപ

ഡോ. കെ എം തോമസും മകൾ സൂസൻ‌ തോമസും രണ്ട് ലക്ഷം രൂപ, ഡോ. കെ ​എം മാത്യു ഒരു ലക്ഷം രൂപ, കടയ്ക്കൽ ഗവ. വോക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക 2,47,600 രൂപ, കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് രണ്ട് ലക്ഷം രൂപ, കവി ശ്രീകുമാരൻ തമ്പി ഒരു ലക്ഷം രൂപ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഒരു ലക്ഷം രൂപ, എം.സി ദത്തൻ, മെൻ്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ലക്ഷം രൂപ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ റഷീദ് ഒരു ലക്ഷം രൂപ, ഇടുക്കി കളക്ടർ വി. വിഘ്നേശ്വരി, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് ചേർന്ന് ഒരു ലക്ഷം രൂപ

കേരള അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ 1,87,000 രൂപ, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ ഡോ. കെ. രവി രാമൻ ഒരു ലക്ഷം രൂപ, തൃശൂർ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ 98,445 രൂപ, മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മിൽ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപ, തിരുവനന്തപുരം നന്ദൻകോട് വയലിൽ വീടിൽ ജയകുമാരി ടി ഒരു ലക്ഷം രൂപ, തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ. ഐ. സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള ഒരു ലക്ഷം രൂപ, ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ 80,000 രൂപ, ഹാർബർ എൽ. പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 75,000 രൂപ, ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ് 56,000 രൂപ, വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് 55,000 രൂപ,

മുൻ‌ എം. എൽ. എ കെ. ഇ. ഇസ്മയിൽ 50,000 രൂപ, തൃശൂർ കോർപ്പറേഷൻ മേയർ എം. കെ വർഗീസ് 50,000 രൂപ, കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ 50,000 രൂപ, നിയമവകുപ്പ് സെക്രട്ടറി കെ .ജി സനൽകുമാർ 50,000 രൂപ, തൃശൂർ സ്വദേശി ഡോ. കവിത മുകേഷ് 25,000 രൂപ, കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പിൽ വീട്ടിലെ ജെ രാജമ്മ പെൻഷൻ തുകയായ 25,000 രൂപ, പ്രമുഖ വ്യവസായി എം. എ യൂസഫി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ നിഷാദ്, റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ എന്നിവർ ചേർന്ന് കൈമാറി.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!